Flash Story
നേപ്പാൾ പ്രളയം രക്ഷാ ദൗത്യത്തിന് ഇന്ത്യ; MI 17, ധ്രുവ് ഹെലികോപ്റ്ററുകൾ തയ്യാറാക്കി നിർത്തി.
നേപ്പാൾ പ്രളയത്തിൽ മരണം 160 കടന്നു, സഹായ ഹസ്തവുമായി ഇന്ത്യ
ഓപ്പറേഷന്‍ തൂഫാന്‍:50 പേര്‍ കൂടി അറസ്റ്റില്‍
നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ നൂറിലധികം ഇന്ത്യക്കാരെ കാണാതായെന്ന വാർത്ത
ഗുരുദേവ ജയന്തി ആഘോഷം ശിവഗിരിയിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും
തൃക്കാക്കര മഹാദേവ ക്ഷേത്രത്തിലെ ഓണസദ്യയുടെ ഉദ്ഘാടനം മന്ത്രി റോജി എം ജോൺ നിർവഹിച്ച
കള്ളക്കടൽ ജാഗ്രത നിർദേശം
ഫിഷറീസ്, ജലകൃഷി, സമുദ്ര സമ്പദ്‍ വ്യവസ്ഥ എന്നീ മേഖലകളിലെ തന്ത്രപ്രധാന സഹകരണം ശക്തിപ്പെടുത്താൻ ഉന്നതതല ഉഭയകക്ഷി ചർച്ച നടത്തി ഇന്ത്യയും സീഷെൽസും
നബിദിന നേർച്ച വിതരണം: വട്ടിയൂർക്കാവ് മുസ്ലിം ജമാഅത്തിന്റെ മാതൃകാപരമായ സംരംഭം

തിരുവനന്തപുരം : മുഖ്യമന്ത്രി വി ഡി സതീശനും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്. സുരേഷ് പറഞ്ഞു. വിഴിഞ്ഞം തുറമുഖം കേവലം സ്വകാര്യ സംരംഭമല്ല. അത് സംസ്ഥാന സർക്കാരിന്റെയും കേന്ദ്രസർക്കാരിന്റെയും സഹകരണത്തോടുകൂടിയുള്ള ഒരു സംരംഭമാണ്. 5000 കോടിയിലേറെ രൂപ സംസ്ഥാന സർക്കാരിന്റെതായും വയബിലിറ്റി ഗ്യാപ്പ് ഫണ്ട് വഴി 800 കോടിയോളം രൂപ കേന്ദ്ര സർക്കാരും സാമ്പത്തിക സഹായം ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ വിഴിഞ്ഞം തുറമുഖത്തെ സംബന്ധിച്ച് വിദേശ പങ്കാളിത്തം ഉൾപ്പെടെയുള്ളത് കേരളത്തിന് പ്രയോജനപ്പെടുന്ന രീതിയിൽ ആണ് ചെയ്യേണ്ടത്. രാജ്യത്തിലെ ആദ്യ മദർ പോർട്ട് എന്ന നിലയിൽ രാജ്യത്തിന്റെ വികസനത്തിനും വികസിത കേരളത്തിന്റെ സൃഷ്ടിക്കും വിഴിഞ്ഞം തുറമുഖത്തിന് വലിയ പങ്കുവഹിക്കാൻ കഴിയും. മുഖ്യമന്ത്രിയും അദാനിയും തമ്മിലുള്ള ദുരൂഹമായ ഇടപാടുകൾ അവസാനിപ്പിക്കണം. കേരളത്തിലെ പൊതുജനത്തെ ബോധ്യപ്പെടുത്തി കൊണ്ടുള്ള ഇടപെടലേ വിഴിഞ്ഞത്ത് അനുവദിക്കൂ. ബിജെപിയെ സംബന്ധിച്ച് രാജ്യമാണ് ആദ്യം. അതിനുവേണ്ടിയാണ് ഇത്തരത്തിലുള്ള വികസന സംരംഭങ്ങൾ വരുന്നത്. അതിനെ അട്ടിമറിക്കാൻ ആര് ശ്രമിച്ചാലും എതിർക്കും. വിഴിഞ്ഞം തുറമുഖത്തിന്റെ ഉമ്മൻചാണ്ടിയുടെ കാലത്തുണ്ടാക്കിയ കരാറും അതിനുശേഷം പിണറായി വിജയൻ സർക്കാരിൻറെ ഇടപെടലുകളും കേരളത്തിലെ പൊതുസമൂഹത്തിന് ബോധ്യപ്പെടുത്താൻ ഒരു ധവളപത്രം ഇറക്കണം. അതിൻറെ അടിസ്ഥാനത്തിൽ പുതിയ മൂലധന നിക്ഷേപത്തെ സംബന്ധിച്ച് തീരുമാനമെടുക്കുകയും വേണം. ബിജെപി കോവളം മണ്ഡലം പഠന ശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഡ്വ എസ് സുരേഷ്. പറഞ്ഞു. കോവളം മണ്ഡലം പ്രസിഡന്റ് പ്രവീൺകുമാർ, ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു തുടങ്ങിയവർ പ്രസംഗിച്ചു.

Back To Top
onwin