Flash Story
ശബരിമല സ്വര്‍ണ്ണക്കൊള്ള : മുരാരി ബാബു അടക്കമുള്ളവരെ ചോദ്യം ചെയ്യും;
ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ്, പ്രതി മാനസാന്തരപ്പെടുമെന്ന് പ്രതീക്ഷയില്ല, സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി
കെപിസിസി പുനസംഘടനയില്‍ തര്‍ക്കം രൂക്ഷം :കെ മുരളീധരനും, കെ സുധാകരനും അതൃപ്തി
കെ എസ് ആർ ടി സി പെൻഷൻകാർ പ്രക്ഷോഭ  സമരത്തിലേക്ക് :
പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി; എം ജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി
3 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
ഹിജാബ് വിവാദം: സെൻ്റ് റീത്താസ് സ്കൂളിന് തിരിച്ചടി; വിദ്യാർത്ഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല
“എന്നെ കുടുക്കിയവര്‍ നിയമത്തിന് മുന്നിൽ വരും”പ്രതികരിച്ച് ഉണ്ണികൃഷ്ണൻ പോറ്റി
ശബരിമല സ്വർണക്കൊള്ള: പ്രതി പട്ടികയിൽ ഉൾപ്പെട്ടതിന് പിന്നാലെ മുരാരി ബാബുവിൻ്റെ രാജി എഴുതിവാങ്ങി എൻഎസ്എസ്

ദളിത് കുടുംബങ്ങളിലെ ദരിദ്ര പെൺകുട്ടികളെ വശീകരിച്ച് മതപരിവർത്തനത്തിനായി കേരളത്തിലേക്ക് കൊണ്ടുപോയ കേസിൽ ഉൾപ്പെട്ട യുവതി ഉൾപ്പെടെ രണ്ട് പേരെ യുപിയിലെ ഫുൽപൂർ പൊലീസ് അറസ്റ്റ് ചെയ്തു. ലിൽഹട്ട് ഗ്രാമത്തിലെ താമസക്കാരായ കഹ്കാഷ ബാനോ (19), മുഹമ്മദ് കൈഫ് (25) എന്നിവരാണ് അറസ്റ്റിലായത്.

ജൂൺ 28 ന് ലിൽഹട്ട് ഗ്രാമത്തിലെ ഗുഡ്ഡി ദേവി എന്ന സ്ത്രീ ഫുൽപൂർ പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. മെയ് 8 ന് കഹ്കാഷ ബാനോയും മറ്റൊരാളും 15 വയസ്സുള്ള തൻ്റെ മകളെ പണം നൽകി വശീകരിച്ച് മതപരിവർത്തനത്തിനായി കേരളത്തിലേക്ക് കൊണ്ടുപോയി എന്നാണ് പരാതി.

“പരാതി ലഭിച്ചപ്പോൾ‌, ഫുൽപൂർ‌ എസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വിശദമായ അന്വേഷണം നടത്തി, കഹ്കാഷ ബാനോ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ മതപരിവർത്തനത്തിനായി കേരളത്തിലേക്ക് കൊണ്ടുപോയിരുന്നുവെന്ന് കണ്ടെത്തി” – ഗംഗാ നഗർ ഡിസിപി കുൽദീപ് സിംഗ് പറഞ്ഞു.

Back To Top