Flash Story
ബ്ലൂ  എക്കോണമിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിൽ  നാവികസേനയുടെ പങ്ക് നിർണായകം: രാഷ്ട്രപതി.
വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ അതത് ജില്ലകളിൽ പൊതു അവധി ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം
രാഹുല്‍ മാങ്കൂട്ടത്തില്‍ രക്ഷപ്പെട്ടത് നടിയുടെ കാറില്‍ തന്നെ: യുവനടിയെ ഉടന്‍ ചോദ്യംചെയ്യും
രാഷ്ട്രപതിയുടെ സന്ദർശനം: നഗരത്തിൽ ഗതാഗത നിയന്ത്രണം
നാശം വിതച്ച് ദിത്വ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ 334 മരണം, തമിഴ്നാട്ടിലും ആന്ധ്രയിലും ശക്തമായ മഴ തുടരുന്നു
Naval Day Operation DemoOn 03rd December 2025At Shanghumukham Beach
രാഹുല്‍ ഈശ്വറും സന്ദീപ് വാര്യരുമടക്കമുള്ള അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു;
സഞ്ജു-രോഹന്‍ സഖ്യം നിറഞ്ഞാടി; ഛത്തീസ്ഗഢിനെതിരെ കേരളത്തിന് എട്ട് വിക്കറ്റ് ജയം
കേരളമടക്കമുള്ള 12 സംസ്ഥാനങ്ങള്‍ക്ക് എസ്ഐആര്‍ സമയപരിധി നീട്ടി, ഫോം വിതരണം ഡിസംബര്‍ 11വരെ, കരട് പട്ടിക 16ന്

കർണാടകയിലെ ഹാസൻ ജില്ലയിൽ ഹൃദയാഘാത മരണങ്ങളുടെ പരമ്പര തുടരുന്നു. മെയ് 28 നും ജൂൺ 29 നും ഇടയിലുള്ള ഒരു മാസത്തിനുള്ളിൽ 18 പേർ മരിച്ചതായി സർക്കാർ കണക്കുകൾ പറയുന്നു. ജൂൺ 30 നും ജൂലൈ 1 നും ഇടയിൽ കുറഞ്ഞത് അഞ്ച് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജീവൻ നഷ്ടമായവരിൽ കൂടുതലും യുവാക്കളെന്നതും ആശങ്ക വർധിപ്പിക്കുന്നു.

പാർട്ടിക്കിടെ യുവാവ് മരിച്ചു

തിങ്കളാഴ്ച വൈകിട്ട് ഹോളേനരസിപുര താലൂക്കിലെ സോമനഹള്ളി ഗ്രാമത്തിലെ താമസക്കാരനായ 30 കാരൻ സഞ്ജയ് രക്തസമ്മർദം കൂടിയതിനെ തുടർന്ന് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. നെഞ്ചുവേദനയും നടക്കാൻ കഴിയാത്ത അവസ്ഥയും അനുഭവപ്പെട്ടപ്പോൾ സഞ്ജയ് ഒരു പാർട്ടിയിൽ ആയിരുന്നു. സുഹൃത്തുക്കൾ ഉടൻ അദ്ദേഹത്തെ സോമനഹള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. അവിടെ പരിശോധിച്ചപ്പോൾ രക്തസമ്മർദ്ദം 220 mmHg ആയതിനാൽ‌ വിപുലമായ ചികിത്സയ്ക്കായി റഫർ ചെയ്യാൻ ശ്രമിച്ചെങ്കിലും സഞ്ജയ് ദാരുണമായി മരിച്ചു. രണ്ടര മാസം മുൻപായിരുന്നു യുവാവിന്റെ വിവാഹം. ബന്ധുക്കൾ ദുരൂഹതയുണ്ടെന്ന് സംശയം പ്രകടിപ്പിച്ചതിനെ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

പ്രസവശേഷം യുവതി മരിച്ചു

ഹാസനിലെ കൊമ്മെനഹള്ളിയിൽ നിന്നുള്ള 22 വയസ്സുള്ള അക്ഷിത ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഒന്നര മാസം മുമ്പ് പ്രസവിച്ച യുവ‌തി പ്രസവാനന്തര പരിചരണത്തിനായി ശിവമോഗയിലെ അയനൂരിലുള്ള തന്റെ മാതൃ വീട്ടിലായിരുന്നു.തിങ്കളാഴ്ച രാത്രി അക്ഷിതയ്ക്ക് നെഞ്ചുവേദന അനുഭവപ്പെടുകയും ഹാസനിലുള്ള ഭർത്താവിനെ അങ്ങോട്ടേക്ക് വരാൻ വിളിക്കുകയും ചെയ്തു. ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ യുവതി മരിച്ചു.

ആശങ്കയും ഔദ്യോഗിക പ്രതികരണവും

2025 മെയ് 28 നും ജൂൺ 29 നും ഇടയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 18 മരണങ്ങളെക്കുറിച്ചുള്ള പ്രാഥമിക വിവരം ഞെട്ടിക്കുന്നതാണ്. 20 വയസ്സിന് താഴെയുള്ള നാല് പേര്‍ (രണ്ട് പുരുഷന്മാർ, രണ്ട് സ്ത്രീകൾ), 21 നും 29 നും ഇടയിൽ പ്രായമുള്ള ഒരു സ്ത്രീ, 30 നും 40 നും ഇടയിൽ പ്രായമുള്ള അഞ്ച് പുരുഷന്മാർ, 41 നും 59 നും ഇടയിൽ പ്രായമുള്ള ഏഴ് പുരുഷന്മാർ, 60 ന് മുകളിലുള്ള ഒരു പുരുഷൻ എന്നിങ്ങനെയാണ് കണക്ക്.

Back To Top