Flash Story
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസ്താവന
കർണ്ണാടകത്തിൽ നിന്നുമുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണം, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം സമർപ്പിച്ച് മന്ത്രി ബിന്ദുകൃഷ്ണ
108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ
ഗവ :.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു
സിക്കിമില്‍ മണ്ണിടിച്ചില്‍.രണ്ട് വീടുകൾക്ക് കേടുപാടുകൾ


തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സംവാദത്തിനും ആശയവിനിമയത്തിനും വേദിയൊരുക്കി.
“സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ: സിനിമയിലെ പുതിയ പരിതസ്ഥിതികളും വെല്ലുവിളികളും” എന്ന വിഷയത്തിലാണ് ടാഗോറിൽ ഓപ്പൺ ഫോറം ചർച്ചകൾക്ക് തുടക്കമിട്ടത്.

പ്രശസ്ത സംവിധായകൻ സയിദ് മിർസ ഓപ്പൺ ഫോറം ഉദ്ഘാടനം ചെയ്തു.

ഈ വർഷത്തെ സ്‌പിരിറ്റ് ഓഫ് സിനിമ അവാർഡ് ജേതാവ് കെല്ലി ഫൈഫ് മാർഷൽ, എഫ്‌എഫ്‌എസ്‌ഐ കേരള ജൂറി ചെയർമാനും സംവിധായകനുമായ കെ ഹരിഹരൻ, സംവിധായകൻ ടി വി ചന്ദ്രൻ എന്നിവർ പങ്കെടുത്ത സെഷൻ
നിസാം അസഫ് മോഡറേറ്റ് ചെയ്തു.

സിനിമ സ്വയം ഒരു ജനാധിപത്യ മാധ്യമമായി വളർന്നുകൊണ്ടിരിക്കുകയാണെന്ന് ടി വി ചന്ദ്രൻ അഭിപ്രായപ്പെട്ടു.
ശരിയായ മണ്ണുണ്ടായാൽ മാത്രമേ ജനാധിപത്യം വളരുകയുള്ളൂ. ഇന്ത്യയിലും ലോകമെമ്പാടുമുള്ള പ്രാഥമിക വിദ്യാലയങ്ങളാണ് ആ ‘മണ്ണ്’ എന്ന് അദ്ദേഹം സൂചിപ്പിച്ചു.

നിർമിത ബുദ്ധിയും സാങ്കേതികവിദ്യയും സിനിമ നിർമ്മാണത്തെ പരിപോഷിപ്പിക്കുമോ അതോ തളർച്ചയ്ക്ക് കാരണമാകുമോ എന്നതിനെക്കുറിച്ചും സെഷനിൽ വാദങ്ങൾ ഉയർന്നു. സിനിമയിൽ ശബ്ദം വന്നപ്പോഴും കളർ വന്നപ്പോഴും കമ്പ്യൂട്ടർ വന്നപ്പോഴും ഇതേ ആശങ്ക ഉണ്ടായിരുന്നെന്നും നിർമിതി ബുദ്ധി സിനിമയുടെ വളർച്ചയ്ക്ക് സഹായകരമാകുമെന്നും സയിദ് മിർസ അഭിപ്രായപ്പെട്ടു.

ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് പങ്കെടുത്തു.

Back To Top
onwin