
സാൽഫോർഡ്: 2030 ഓടെ ബിബിസിയുടെ എല്ലാ ചാനലുകളും ടിവിയിൽ സംപ്രേഷണം ചെയ്യുന്നത് നിർത്തുമെന്നും പകരം ഓൺലൈനിലേക്ക് മാറ്റുമെന്നുമുള്ള പ്രഖ്യാപനവുമായി മേധാവി ടീം ഡേവി. ചാനലുകൾ ഇൻറർനെറ്റിലേക്ക് മാത്രമായി പ്രവർത്തനം മാറ്റും എന്നും ബിബിസി സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ജനുവരി എട്ടു മുതൽ ബിബിസി സാറ്റലൈറ്റുകളിലെ എസ് ഡി ഉപഗ്രഹ പ്രക്ഷേപണങ്ങൾക്ക് പകരം ഹൈ ഡെഫിനിഷൻ (എച്ച് ഡി) പതിപ്പുകളിലേക്ക് മാറിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം.
ലണ്ടനിലാണ് ബിബിസിയുടെ ആസ്ഥാനം. ബ്രിട്ടീഷ് പബ്ലിക് സർവീസ് ബ്രോഡ്കാസ്റ്റർ ആയ ബിബിസി 1922 ലാണ് സ്ഥാപിതമായത്. പിന്നീട് 1927ലെ പുതുവത്സര ദിനത്തിലാണ് നിലവിലെ പേരിൽ ബിബിസി പ്രവർത്തനമാരംഭിച്ചത്. പ്രശസ്തി കൊണ്ടും ജീവനക്കാരുടെ എണ്ണംകൊണ്ടും മാധ്യമ രംഗത്ത് മുൻപന്തിയിൽ നിൽക്കുന്നവരാണ് ബിബിസി. ഏകദേശം 21ധികം ജീവനക്കാർ ബിബിസിയിൽ പ്രവർത്തിക്കുന്നു എന്നാണ് കണക്ക്.ബ്രിട്ടീഷുകാരുടെ ജീവിതത്തിലും സംസ്കാരത്തിലും ബിബിസിയുടെ പങ്ക് ശ്രദ്ധേയമാണ്. 1923ൽ ബിബിസി ആദ്യത്തെ ബ്രോഡ്കാസ്റ്റിംഗ് ലിസ്റ്റ് മാസികയായ റേഡിയോ ടൈംസ് ആരംഭിച്ചു. 1928-ല്‍ പുറത്തിറക്കിയ ക്രിസ്മസ് പതിപ്പിന്റെ 11 ദശലക്ഷം കോപ്പികളാണ് അന്ന് വിറ്റഴിഞ്ഞത്. ഇത് ബ്രിട്ടീഷ് മാസിക ചരിത്രത്തിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പതിപ്പായാണ് കണക്കാക്കപ്പെടുന്നത്. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ ബ്രോഡ്കാസ്റ്റിംഗ് കൗൺസിൽ ആണ് ഹൗസിലാണ് ബിബിസി ആസ്ഥാനം പ്രവർത്തിക്കുന്നത്.