Flash Story
നിലമ്പുർ ഒരുക്കങ്ങൾ പൂർത്തിയായി : ഉപാതിരഞ്ഞെടുപ്പ് നാളെ
പർവതാരോഹകൻ ഷെയ്ഖ് ഹസൻ ഖാൻ ഡെനാലി പർവ്വതത്തിൽ കുടുങ്ങി; സെക്രട്ടേറിയേറ്റിൽ ധനകാര്യ വകുപ്പ് ജീവനക്കാരനാണ്
സർക്കാർ മെഡിക്കൽ കോളേജുകളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കുന്ന കൂട്ട സ്ഥലം മാറ്റ നടപടി പിൻവലിക്കണം ; കെജിഎംസിടിഎ
കെൽപാം – സിഐടിയു യൂണിയൻ പിരിച്ചുവിട്ടു തൊഴിലാളികൾ കൂട്ടത്തോടെ ഐഎൻ ടിയുസിയിൽ ചേർന്നു.
സംസ്കൃത സർവ്വകലാശാലയിൽ പുതിയ സർട്ടിഫിക്കറ്റ് കോഴ്സുകൾ
മിൽമയുടെ പേരും ഡിസൈനും ദുരുപയോഗം ചെയ്തു; സ്വകാര്യ സ്ഥാപനത്തിന് 1 കോടി പിഴയിട്ട് കൊമേഴ്സ്യൽ കോടതി
ഹൈവേ യാത്രികർക്കായി നിതിൻ ഗഡ്‍കരിയുടെ വമ്പൻ പ്രഖ്യാപനം; 3000 രൂപക്ക് വാർഷിക ഫാസ്‍ടാഗ്
തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ
എംഎസ്‍സി എൽസ ഉടമകൾക്ക് വീണ്ടും തിരിച്ചടി; കമ്പനിയുടെ ഒരു കപ്പൽ കൂടി തടഞ്ഞ് വയ്ക്കാൻ ഹൈക്കോടതി ഉത്തരവ്

ഓപ്പറേഷൻ സിന്ദൂരിനിടെ പാകിസ്ഥാനിൽ ഉണ്ടായ ജീവഹാനിയിൽ അനുശോചനം രേഖപ്പെടുത്തി നേരത്തെ പുറപ്പെടുവിച്ച പ്രസ്താവന കൊളംബിയ വെള്ളിയാഴ്ച ഔദ്യോഗികമായി പിൻവലിച്ചു. ഇത് ഇന്ത്യയുടെ വൻ നയതന്ത്രനേട്ടമായി വിലയിരുത്തപ്പെടുന്നു.

കൊളംബിയയുടെ നിലപാടിൽ ശശി തരൂരിൻ്റെ നേതൃത്വത്തിലുള്ള നയതന്ത്ര പ്രതിനിധി സംഘം നിരാശ പ്രകടിപ്പിച്ചതിനെ തുടർന്നാണ് പ്രസ്താവന പിൻവലിച്ചതായി ഔദ്യോഗികമായി അവർ പ്രതികരിച്ചത്.

“ഇന്ന് ഞങ്ങൾക്ക് ലഭിച്ച വിശദീകരണവും യഥാർത്ഥ സാഹചര്യം, സംഘർഷം, കശ്മീരിൽ എന്താണ് സംഭവിച്ചത് എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങളും ഉള്ളതിനാൽ, തുറന്ന സംഭാഷണം തുടരാൻ കഴിയുമെന്ന് ഞങ്ങൾക്ക് വളരെ ആത്മവിശ്വാസമുണ്ട്.”എന്ന് കൊളംബിയയുടെ ഉപ വിദേശകാര്യ മന്ത്രി ശ്രീമതി റോസ യോലാൻഡ വില്ലാവിസെൻസിയോ പറഞ്ഞു.
കൊളംബിയായുടെ ഉപ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനയെ ഇന്ത്യ വിലമതിക്കുന്നുവെന്ന് ശശി തരൂർ പറഞ്ഞു.

Back To Top