Flash Story
ക്രിക്കറ്റ്‌ ടീം സൂര്യയും സംഘവും; ശ്രീപത്മനാഭ ക്ഷേത്രത്തില്‍ ദർശനം നടത്തി
ശബരിമലസ്വര്‍ണക്കൊള്ള: എസ്‌ഐടിയുടെ ചോദ്യത്തിന് മുന്നിൽ നടന്‍ ജയറാം
ആർ.ആർ.ടി.എസ് സംബന്ധിച്ച് സംസ്ഥാന സർക്കാരുമായി ആശയ വിനിമയം നടന്നില്ലെന്ന് മെട്രോമാൻ ഇ ശ്രീധരൻ.
ലോക കേരള സഭ – പ്രതിനിധി സമ്മേളനം – മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസംഗത്തിൽ നിന്ന്
മേഘാലയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തു കേരളം ക്വാർട്ടറിൽ കടന്ന്
സര്‍ക്കാര്‍ ജീവനക്കാർക്ക് കൈനിറയെ; ശമ്പള പരിഷ്കരണത്തിന് കമ്മീഷൻ, ഡിഎ കുടിശ്ശിക പൂർണ്ണമായും നൽകും
കാലി ഖജനാവുളള സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങൾ ജനങ്ങൾ വിശ്വസിക്കില്ല: ബി ജെ പി
കേരള ബജറ്റ് 2026 – 27
ക്ഷേമ പെന്‍ഷനായി 14,500 കോടി; സ്ത്രീ സുരക്ഷാ പെന്‍ഷന് 3,820 കോടി; കരുതല്‍ തുടര്‍ന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ഇരുപതാമത് പിന്റോ ലക്ചർ ഇന്ന് (ശനി) വൈകിട്ട് 5.30ന് ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിലെ ഒളിംബിയ ഹാളിൽ നടക്കും
. ഇന്ത്യയിൽ സാന്ത്വന പരിചരണത്തിന് തുടക്കമിട്ട ഡോ. എം.ആർ. രാജഗോപാൽ ‘ജീവിതാന്ത്യം അന്തസ്സോടെ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. എഴുത്തുകാരൻ ജി.ആർ. ഇന്ദുഗോപൻ പിന്റോയെ അനുസ്മരിച്ച് സംസാരിക്കും. എം.വിജയകുമാർ അധ്യക്ഷത വഹിക്കും.

അന്തസ്സോടെയുള്ള ജീവിതാവസാനവും മരണവും എന്ന പൗരന്റെ അവകാശത്തെ സ്വാധീനിക്കുന്ന ആരോഗ്യ സംവിധാനം, മെഡിക്കൽ രീതികൾ, സാമൂഹിക മനോഭാവങ്ങൾ എന്നിവയിലെ ധാർമ്മികവും നിയമപരവുമായ പരിമിതികളെയും സാധ്യതകളെയും കുറിച്ച് ഡോ. രാജഗോപാലിന്റെ പ്രഭാഷണം വിശകലനം ചെയും. തുടർന്ന് സദസ്സിന് ഈ വിഷയത്തിൽ അദ്ദേഹവുമായി സംവദിക്കാനും അവസരമുണ്ട്.

എഴുത്തുകാരനും, ആരോഗ്യപ്രവർത്തകനുമായിരുന്ന ഡോ. സി. പിന്റോ അപൂർവമായ അമിയോട്രോഫിക് ലാറ്ററൽ സ്‌ക്ലിറോസിസ് (എഎൽഎസ്) എന്ന രോഗത്തെത്തുടർന്ന് 2005ൽ 35 -ാം വയസിലാണ് അന്തരിച്ചത്. എല്ലാവർഷവും ഓർമദിനത്തിൽ പിന്റോ സുഹൃത് സമിതി ഓരോ വിഷയത്തിൽ പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ച് നടത്തുന്ന പരിപാടിയാണ് പിന്റോ ലക്ചർ.

Back To Top