Flash Story
അജിത്കുമാറിനും ബി അശോകിനും സ്ഥാനചലനം
കേരളത്തിൽ പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ നടപടികളുമായി സർക്കാർ
തലയുയർത്തി നിൽക്കും, കണ്ണൂർ എൻ്റെ ഹൃദയരക്തം : വൈകാരിക കുറിപ്പുമായി സുധാകരൻ;
റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്തു; ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡ് താലൂക്ക് സപ്ലൈ ഓഫീസർ റദ്ദാക്കി
സെറ്റല്ലേ… നമ്മളീ യാത്ര തുടരും, എൽഡിഎഫ് പ്രചാരണ വീഡിയോയിൽ ഭാവന
തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 11-ന് കൊച്ചിയിലെത്തും
ലെബനനിലെ വീടുകൾക്ക് മുകളിൽ വെളുത്ത ഫോസ്ഫറസ് പ്രയോഗിച്ച് ഇസ്രായേൽ
സഞ്ജുവിന് ഔദ്യോഗിക സ്വീകരണം നൽകി ആദരിക്കാൻ സംസ്ഥാന സർക്കാർ
പെരുമ്പളം പാലം, വെള്ളം കയറാത്ത എസി റോഡ്, ചെല്ലാനം ടെട്രാപോഡ്; മൂന്നും യാഥാര്‍ഥ്യമാക്കിയത് ഊരാളുങ്കൽ

യുഡിഎഫ് മറന്നാലും കോണ്‍ഗ്രസ് നേതാവ് വി വി പ്രകാശിനെ നിലമ്പൂരിന് മറക്കാന്‍ കഴിയില്ലെന്ന് അദ്ദേഹത്തിൻ്റെ മകളെഴുതിയ എഫ്ബി കുറിപ്പ് രാഷ്ട്രീയ മേഖലകളിൽ കത്തി പടരുന്നു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പാണ് നിലമ്പൂരുകാരുടെ മനസിലെരിയുന്ന കനലിനെ കുറിച്ച് കഴിഞ്ഞ തവണ നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വി വി പ്രകാശിൻ്റെ മകള്‍ നന്ദന പ്രകാശ്. കുറിച്ചത്.

അച്ഛൻ്റെ ഓര്‍മ്മകള്‍ക് മരണമില്ല ..! ജീവിച്ചു മരിച്ച അച്ചനെക്കാള്‍ ശക്തിയുണ്ട് മരിച്ചിട്ടും എൻ്റെ മനസ്സില്‍ ജീവിക്കുന്ന അച്ഛന്. ശരീരം വിട്ടുപിരിഞ്ഞെങ്കിലും അഛ്ചൻ്റെ പച്ച പിടിച്ച ഓര്‍മകള്‍ ഓരോ നിലമ്പൂര്‍ക്കാരുടേയും മനസില്‍ എരിയുന്നുണ്ട്.’അതൊരിക്കലും കെടാത്ത തീയായി പടര്‍ന്നുകൊണ്ടിരിക്കും.”ആ ഓര്‍മ്മകള്‍ മാത്രം മതി എൻ്റെ അച്ഛന് മരണമില്ലെന്ന് തെളിയിക്കാന്‍.’???? എന്നായിരുന്നു വി വി പ്രകാശിൻ്റെ മകള്‍ നന്ദന പ്രകാശ് അന്ന് കുറിച്ചത്. ഇന്ന് നിലമ്പൂര്‍ വീണ്ടും ജനവിധി തേടുമ്പോള്‍, അച്ഛനില്ലാത്ത ആദ്യ തെരഞ്ഞെടുപ്പില്‍, അദ്ദേഹത്തിൻ്റെ ചിത്രം പങ്കുവച്ച് ആ ദുഃഖം പ്രകടിപ്പിച്ചിരിക്കുകയാണ് നന്ദന.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ്, വി വി പ്രകാശൻ്റെ വീട്ടിലെത്തി അദ്ദേഹത്തിൻ്റെ കുടുംബത്തിനെ കണ്ടിരുന്നു, യുഡിഎഫ് സ്ഥാനാര്‍ഥി പോകുന്നില്ലേ, എന്ന ചോദ്യത്തിന് യുഡിഎഫ് സ്ഥാനാര്‍ഥി എവിടെ പോകണമെന്ന് അവര്‍ തീരുമാനിച്ചു കൊള്ളാമെന്ന ധിക്കാരപരമായ മറുപടിയായിരുന്നു പ്രതിപക്ഷ നേതാവ് നല്‍കിയത്. ഇതിനെതിരെ യുഡിഎഫില്‍ തന്നെ അതൃപ്തി ഉയര്‍ന്ന് വരികയും ചെയ്തിരുന്നു. നിലവില്‍ തെരഞ്ഞെടുപ്പ് ദിനത്തില്‍ അച്ഛനില്ലാത്ത ആദ്യ തെരഞ്ഞെടുപ്പെന്ന വേദന വി വി പ്രകാശിൻ്റെ മകള്‍ പങ്കുവയ്ക്കുമ്പോള്‍ പാര്‍ട്ടിക്കുള്ളിലെ പോരില്‍ പ്രതിസന്ധി ഘട്ടത്തിലായ പ്രവര്‍ത്തകരുടെ കമന്റുകളും കാണാം.

Back To Top