തിരുവനന്തപുരം: കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡിൽ നിന്ന് 1997 മുതൽ 2007 വരെ ഭവന വായ്പ എടുത്ത് കുടിശ്ശിക വരുത്തിയ അംഗങ്ങൾക്ക് ഭവന വായ്പാ കുടിശ്ശികയിൽ പലിശയും പിഴപ്പലിശയും പൂർണ്ണമായും ഒഴിവാക്കുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. കുടിശ്ശികയുള്ള വായ്പകളുടെ പലിശയും പിഴപ്പലിശയും പൂർണ്ണമായും ഒഴിവാക്കി, വായ്പയുടെ മുതൽ തുക മാത്രം ഒറ്റത്തവണയായി തിരിച്ചടച്ച് വായ്പ തീർപ്പാക്കാൻ അവസരമാണ് നൽകുന്നത്.
നിർധനരായ തൊഴിലാളികൾക്ക് മാനുഷിക പരിഗണന നൽകുക എന്ന ലക്ഷ്യത്തോടെയാണ് തൊഴിൽ വകുപ്പിന്റെ ഈ നടപടി. പലിശയും പിഴപ്പലിശയും ഒഴിവാക്കുന്നതിലൂടെ കുടിശ്ശിക തീർപ്പാക്കാൻ കൂടുതൽ തൊഴിലാളികൾക്ക് സാധിക്കുമെന്നും ഇതുവഴി ക്ഷേമ ബോർഡിന് ലഭിക്കാനുള്ള തുക തിരിച്ചുപിടിച്ച് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും കഴിയുമെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. വായ്പാ കുടിശ്ശിക തീർപ്പാക്കുന്നതിന് 2026 ഡിസംബർ 31 വരെ
ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികൾക്ക് അവസരം ഉണ്ടാകും.
