Flash Story
വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ അതത് ജില്ലകളിൽ പൊതു അവധി ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം
രാഹുല്‍ മാങ്കൂട്ടത്തില്‍ രക്ഷപ്പെട്ടത് നടിയുടെ കാറില്‍ തന്നെ: യുവനടിയെ ഉടന്‍ ചോദ്യംചെയ്യും
രാഷ്ട്രപതിയുടെ സന്ദർശനം: നഗരത്തിൽ ഗതാഗത നിയന്ത്രണം
നാശം വിതച്ച് ദിത്വ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ 334 മരണം, തമിഴ്നാട്ടിലും ആന്ധ്രയിലും ശക്തമായ മഴ തുടരുന്നു
Naval Day Operation DemoOn 03rd December 2025At Shanghumukham Beach
രാഹുല്‍ ഈശ്വറും സന്ദീപ് വാര്യരുമടക്കമുള്ള അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു;
സഞ്ജു-രോഹന്‍ സഖ്യം നിറഞ്ഞാടി; ഛത്തീസ്ഗഢിനെതിരെ കേരളത്തിന് എട്ട് വിക്കറ്റ് ജയം
കേരളമടക്കമുള്ള 12 സംസ്ഥാനങ്ങള്‍ക്ക് എസ്ഐആര്‍ സമയപരിധി നീട്ടി, ഫോം വിതരണം ഡിസംബര്‍ 11വരെ, കരട് പട്ടിക 16ന്
ദിത്വാ ചുഴലിക്കാറ്റ്; തമിഴ്നാട്ടിൽ മൂന്ന് മരണം



ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറുവർഷം കൂടുമ്പോൾ നടക്കുന്ന മുറജപം 2-ാം ദിവസമായ 21.11.2025ൽ തന്ത്രി തരണനെല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽ വിശേഷാൽ പുഷ്‌പാഞ്ജജലിയും, പ്രത്യേക പൂജകളും, നിവേദ്യങ്ങളും നടത്തുകയും തുടർന്ന് പണ്ഡ‌ിതന്മാർ വേദ ചെറുചുറ്റിനുള്ളിലും സൂക്തജപം എന്നിവപാരായണം നടത്തി. ശ്രീലകത്ത് തന്ത്രിമാർ വേദജപം നടത്തി. വേദഘോഷങ്ങളാൽ ക്ഷേത്രപരിസരം മുഖരിതമായിരുന്നു. മറ്റു തന്ത്രിമാരായ പ്രദീപ് നമ്പൂതിരിപ്പാട്, സതീശൻ നമ്പൂതിരിപ്പാട്, സജി നമ്പൂതിരിപ്പാട്, എന്നിവർ സ്വാമിക്ക് പ്രത്യേക പുഷ്പജ്ഞാലി നടത്തി.
വലിയലങ്കാരവും, എല്ലാ ക്ഷേത്രനടയിൽ മാലകെട്ടി അലങ്കാരവും ഉണ്ടായിരുന്നു. രാവിലെ 07.30 മണിക്ക് പൂയ്യംതിരുനാൾ ഗൗരി പാർവ്വതി ഭായി. അശ്വതിതിരുനാൾ ഗൗരി ലക്ഷ്‌മി ബായി, ഗിരിജവർമ്മ എന്നിവർ ക്ഷേത്രദർശനത്തിനായും, വേദജപങ്ങൾ ശ്രവിക്കാനായും വന്നിരുന്നു. ജപം കഴിഞ്ഞ് ജപക്കാർക്ക് യോഗത്തുപോറ്റിമാർ ദക്ഷിണ നൽകി.
രാവിലെ 08.30 മണിക്ക് ഹൈദ്രാബാദ് ചിന്ന ജീയർ സ്വാമിയാർ ക്ഷേത്ര ദർശനത്തിനായി എത്തുകയും സ്വാമികളെ പൂർണ്ണകുംഭം നൽകി സ്വീകരിക്കുകയും ക്ഷേത്രദർശനം കഴിഞ്ഞ്’ സ്വാമികൾ ജപക്കാർക്ക് വസ്ത്രവും, ദക്ഷിണയും നൽകുകയും ചെയ്‌തു. സ്വാമികൾക്ക് ക്ഷേത്രം വക വച്ച് നമസ്കാരവും ദക്ഷിണയും നൽകൽ ചടങ്ങ്’ യോഗത്തു പോറ്റിയായ നെയ്‌തശ്ശേരി മഠം, മനോജ് നടത്തി. ടി ചടങ്ങുകൾക്ക് ക്ഷേത്ര ഭരണസമിതി അംഗം അഡ്വഃവേലപ്പൻ നായർ സന്നിഹിതനായിരുന്നു. എക്‌സിക്യുട്ടീവ് ഓഫീസർ ബി.മഹേഷ് ടി ചടങ്ങുകൾക്ക് നേതൃത്വം നൽകി.
വൈകുന്നേരം 04.00 മണിക്ക്’ ശ്രീപത്മനാഭ ഭക്തജനമണ്ഡലി യുടെയും, ഭക്തജനങ്ങളുടെയും പൊതു സഹസ്രനാമജപം ശീവേലിപ്പുരയിൽ നടന്നു. തുടർന്ന് പത്മതീർത്ഥകുളത്തിൽ വേദപണ്‌ഡിതന്മാരുടെ ജലജപവും നടന്നു.
കിഴക്കേനടയിലും, വടക്കേനടയിലും കലാപരിപാടികളും ഉണ്ടായിരുന്നു

Back To Top