Flash Story
വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ അതത് ജില്ലകളിൽ പൊതു അവധി ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം
രാഹുല്‍ മാങ്കൂട്ടത്തില്‍ രക്ഷപ്പെട്ടത് നടിയുടെ കാറില്‍ തന്നെ: യുവനടിയെ ഉടന്‍ ചോദ്യംചെയ്യും
രാഷ്ട്രപതിയുടെ സന്ദർശനം: നഗരത്തിൽ ഗതാഗത നിയന്ത്രണം
നാശം വിതച്ച് ദിത്വ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ 334 മരണം, തമിഴ്നാട്ടിലും ആന്ധ്രയിലും ശക്തമായ മഴ തുടരുന്നു
Naval Day Operation DemoOn 03rd December 2025At Shanghumukham Beach
രാഹുല്‍ ഈശ്വറും സന്ദീപ് വാര്യരുമടക്കമുള്ള അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു;
സഞ്ജു-രോഹന്‍ സഖ്യം നിറഞ്ഞാടി; ഛത്തീസ്ഗഢിനെതിരെ കേരളത്തിന് എട്ട് വിക്കറ്റ് ജയം
കേരളമടക്കമുള്ള 12 സംസ്ഥാനങ്ങള്‍ക്ക് എസ്ഐആര്‍ സമയപരിധി നീട്ടി, ഫോം വിതരണം ഡിസംബര്‍ 11വരെ, കരട് പട്ടിക 16ന്
ദിത്വാ ചുഴലിക്കാറ്റ്; തമിഴ്നാട്ടിൽ മൂന്ന് മരണം

കേരളം കോൺഗ്രസ് (ബി) നേതാവും മുൻ മന്ത്രിയുമായ ആർ ബാലകൃഷ്ണപിള്ളയുടെ സ്മരണാർത്ഥമുള്ള സാംസ്കാരിക കേന്ദ്രത്തിന്റെ നിർമ്മാണത്തിന് തുടക്കം.
നാലാം ചരമ വാർഷികത്തോടനുബന്ധിച്ചാണ് നിർമ്മാണ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചത്.
കൊട്ടാരക്കര ചന്തമുക്ക് മൈതാനിയിലാണ് നിർമ്മിക്കുക.
സംസ്ഥാന സർക്കാർ കഴിഞ്ഞ ബഡ്ജറ്റിൽ 2 കോടി രൂപ അനുവദിച്ചത് വിധിയോഗിച്ചാണ് പൂർത്തിയാക്കുക.
അടുത്ത വർഷത്തോടെ പൂർത്തിയാകുമെന്നും മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

മന്ദിരവും പാർക്കുമാണ് പിതാവിന്റെ സ്മരണകളായി പുനർജനിക്കുക എന്ന് അധ്യക്ഷനായ മന്ത്രി കെ. ബി. ഗണേഷ് കുമാർ പറഞ്ഞു. കേരളത്തിന്റെ വികസനത്തിന് എന്നും പ്രാധാന്യം കൊടുത്ത മന്ത്രിയായിരുന്നു അദ്ദേഹമെന്നും കൂട്ടിച്ചേർത്തു. ശബരിമല ബെപാസ്സിന്റെ ആശയം മുന്നോട്ടുവെച്ചത് ബാലകൃഷ്ണ പിള്ളയാണെന്നു സ്മാരകത്തിനോടൊപ്പം അദ്ദേഹത്തിന്റെ പ്രതിമയും സ്ഥാപിക്കുമെന്നും പറഞ്ഞു.

കേരള കോൺഗ്രസ് (ബി ) ജില്ലാ പ്രസിഡന്റ് എ ഷാജു, കൊട്ടാരക്കര നഗരസഭാ ചെയർമാൻ അഡ്വ ഉണ്ണികൃഷ്ണ മേനോൻ, സാംസ്കാരിക- രാഷ്ട്രീയ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.

നൂതന സാങ്കേതിക സംവിധാനങ്ങളുമായി കെ എസ് ആർ ടി സി നവീകരണ പാതയിൽ

നൂതന സാങ്കേതിക തികവോടെ നവീകരണത്തിന്റെ പാതയിൽ കെ എസ് ആർ ടി സി. ബസുകൾ ബ്രേക്ക് ഡൗൺ ആകുന്ന സാഹചര്യം പരിഹരിച്ച് യാത്ര സജ്ജമാക്കുന്ന റാപിഡ് റീപ്പയർ ടീം, സ്റ്റോർ ഇൻവെന്ററിയുടെ പരിപാലനത്തിനായി ഇ സുതാര്യം സോഫ്റ്റ്‌വെയർ, സ്റ്റേഷനകളിൽ എപ്പോഴും ക്യാമറ നിരീക്ഷണത്തിൽ വയ്ക്കുന്ന സുരക്ഷാ 360 പദ്ധതി എന്നിവയുടെ ഉദ്‌ഘാടനം ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലും, ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാറും സംയുക്തമായി നിർവഹിച്ചു.

യാത്രക്കാർക്ക് മെച്ചപ്പെട്ട യാത്ര സൗകര്യങ്ങൾ നൽകുകയാണ് ലക്ഷ്യം. റാപിഡ് റിപ്പയർ ടീമിന്റെ വാഹനങ്ങളിൽ 47 റിപ്പയർ കിറ്റുകളും, ഡ്രൈവർമാർക്ക് പ്രത്യേക മൊബൈൽ ഫോണുളും ഉണ്ടാകും. നമ്പറുകൾ ബസ് ഡ്രൈവർമാർക്കും മറ്റു ജീവനക്കാർക്കും ലഭ്യമാക്കും. കോർപ്പറേഷന്റെ ഓഡിറ്റ്, ലോക്കൽ പർചെസുകൾ, ഇൻവെന്ററി സംവിധാനം എന്നിവ ഇ -സുതാര്യം പദ്ധതിയിലൂടെ സുതാര്യമാക്കും.

കെ എസ് ആർ ടി സിയുടെ ദൈനംദിന പ്രവർത്തനങ്ങൾ സുതാര്യമാകുന്നതിനുള്ള ശ്രമങ്ങൾ സ്വാഗതാർഹമാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ഇത്തരം സംരംഭങ്ങൾ മെച്ചപ്പെട്ട പ്രവർത്തനം കാഴചവയ്ക്കാൻ സഹായകമാകും. ബസ് സ്റ്റാന്റുകളുടെ നവീകരണം ജനപ്രതിനിധികളുടെ ആസ്തി വികസന ഫണ്ടിൽ നിന്നും നടത്താമെന്നും കൂട്ടിച്ചേർത്തു . റാപിഡ് റിപ്പയർ മിനി വാനുകളുടെ ഡ്രൈവർമാർക്കുള്ള ഫോൺ വിതരണവും നിർവഹിച്ചു.

റാപിഡ് റിപ്പയർ മിനി വാഹനങ്ങളിൽ മൂന്ന് മെക്കാനിക്കുകൾക്ക് യാത്ര ചെയ്യാമെന്നും, നിലവിൽ 10 എണ്ണം ഇറക്കിയെന്നും അടുത്ത 10 വാഹനങ്ങൾ ഉടൻ വരുമെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. അടുത്ത ഘട്ടം പാലക്കാട്ടും താമരശ്ശേരിയിലും നടപ്പാക്കും. സുരക്ഷാ 360 പദ്ധതി പ്രകാരം 450 ക്യാമറകൾ ബസ് സ്റ്റാന്റുകളിലും, ഡിപ്പോകളിലും, സ്റ്റോറുകളിലും സ്ഥാപിക്കും. അംഗപരിമിതരായ ജീവനക്കാരെ ക്യാമറ സംവിധാങ്ങളുടെ മേൽനോട്ടം ഏല്പിക്കുമെന്നും ഇന്ത്യയിൽ ആദ്യമായാണ് പൊതു ഗതാഗത സംവിധാനത്തിൽ ഇത്തരം പദ്ധതികൾ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊട്ടാരക്കര നഗരസഭാ ചെയർമാൻ കെ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ എസ് ആർ ടി സി സി എം ഡി പ്രമോജ് ശങ്കർ, നഗരസഭാ പ്രതിനിധികൾ, ഉദ്യോഗസ്ഥർ, യാത്രക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Back To Top