Flash Story
ഇറാന്‍റെ പരമോന്നത നേതാവായി ഖമനയിയുടെ മകന്‍; മൊജ്തബ ഖമനയിയെ തിരഞ്ഞെടുത്തെന്ന് റിപ്പോര്‍ട്ട്
ശബരിമല സ്വർണ്ണക്കൊള്ള; മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ.പത്മകുമാറിന് ജാമ്യം
ശോഭാ ശേഖര്‍ മാധ്യമ പുരസ്‌കാരം സമ്മാനിച്ചു
ഇറാൻ യുദ്ധത്തിനിടയിൽ യുഎഇയിൽ കുടുങ്ങിയ ഇന്ത്യക്കാർ തിരിച്ചെത്തി തുടങ്ങി
പേരാവൂർ പിടിക്കാൻ ശൈലജ; മത്സരിപ്പിക്കാൻ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനം
ഹെൽമറ്റ് താഴെയിട്ടത്‌ ചട്ടലംഘനമോ? സെമിയിൽ സഞ്ജുവിന് വിലക്ക് വരുമോ, ആശങ്കയിലാക്കി റിപ്പോർട്ടുകൾ
ആറ്റുകാൽ പൊങ്കാലയ്ക്ക് കുടിവെള്ളം മുടങ്ങില്ല: മന്ത്രി റോഷി അഗസ്റ്റിൻ
രമേഷ് പിഷാരടി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി? മത്സരിക്കാന്‍ താരം സന്നദ്ധത അറിയിച്ച
കുടിവെള്ളം നൽകാത്തത് നഗരസഭയുടെ മാതൃകാ പ്രവർത്തനവും ആറ്റുകാൽ പൊങ്കാലയും അട്ടിമറിയ്ക്കാൻ : ബിജെപി

തിരു : വിഴിഞ്ഞം തുറമുഖത്തിന്റെ മുൻ മന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് നൽകണമെന്ന് എം എം ഹസൻ ആവശ്യപ്പെട്ടു. യു ഡി എഫ് സർക്കാരിന്റെയും ഉമ്മൻ‌ചാണ്ടിയുടെയും വികസന കാഴ്ച്ചപ്പാടിന്റെയും മനക്കരുത്തിന്റെയും ശക്തികൊണ്ടാണ് വിഴിഞ്ഞം തുറമുഖം പദ്ധതി യഥാർദ്ധ്യമാകുമ്പത്. പ്രതിപക്ഷത്തായിരുന്ന എൽ ഡി എഫിന്റെ എതിർപ്പും ആരോപണങ്ങളും അതിജീവിച്ചാണ് ഉമ്മൻ‌ചാണ്ടി ഈ പദ്ധതിയുമായി മുന്നോട്ട് പോയത്. അന്ന് തുറമുഖവകുപ്പിന്റെ ചുമതലയുള്ള മന്ത്രി കെ ബാബു പദ്ധതിക്ക്‌ എല്ലാ പിന്തുണയും നൽകി ഒപ്പം നിന്നു. ഉമ്മൻ‌ചാണ്ടിയുടെ മനക്കരുത്തിന്റെ പ്രതീകം കൂടിയാണ് വിഴിഞ്ഞം തുറമുഖം. നാടിന്റെ വികസനത്തിനും ജനനന്മക്കും വേണ്ടി പ്രവർത്തിച്ച ഉമ്മൻ‌ചാണ്ടിയോടുള്ള സ്മരണാർത്ഥം വിഴിഞ്ഞംതുറമുഖത്തിന് അദ്ദേഹത്തിന്റെ പേര് നൽകുകയാണ് ഏറ്റവും വലിയ ആദരവ് എന്നും എം എം ഹസൻ പറഞ്ഞു.

Back To Top