Flash Story
വ്യാജ ലോണ്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി കേരള പോലീസ്
കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനം 63-ാമത് സ്ഥാപക ദിനം ആഘോഷിച്ചു
ഭക്ഷ്യ -സിവില്‍ സപ്ളൈസ് വകുപ്പിന്റെയും സപ്ലൈ കോയുടെയും ഓണക്കാല മുന്‍ഒരുക്കങ്ങള്‍
കോട്ടയം മെഡിക്കല്‍ കോളജിൽ രോഗികളെ നിലത്തു കിടത്തുന്നത് ഒഴിവാക്കും-മന്ത്രി കെ. മുരളീധരന്‍.
പ്രശസ്ത എഴുത്തുകാരൻ ശരവൺ മഹേശ്വറിന്റെ ആറാമത്തെ ഹ്രസ്വചിത്രം “കറുത്ത മാനസം “ആഗസ്റ്റ് 17 ന് പ്രേക്ഷകരിൽ എത്തുന്നു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേദ്ര പ്രാധാൻ രാജിവെച്ചു. CJP യ്ക്ക് കേന്ദ്രം വഴങ്ങി.
പി.എസ്.സി. ഉദ്യോഗാർഥികളുടെ ന്യായമായ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കണം; യുവാക്കളുടെ ഭാവി വെച്ച് സംസ്ഥാന സർക്കാർ രാഷ്ട്രീയം കളിക്കരുത്: രാജീവ് ചന്ദ്രശേഖർ MLA
അംഗൻവാടിയിൽ വാട്ടർ പ്യൂരിഫയർ സംഭവനയായി നൽകി
രാജ്യ തലസ്ഥാനത്തെ പോരാളികൾക്ക് കേരളത്തിൻറെ ഐക്യദാർഢ്യം..


കേന്ദ്ര കൃഷി കർഷക ക്ഷേമ മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരം ശ്രീകാര്യത്തുള്ള ഐസിഎആർ-കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനം, 63-ാമത് സ്ഥാപക ദിനം ആഘോഷിച്ചു. സംസ്ഥാന അഡീഷണൽ ചീഫ് സെക്രട്ടറിയും കാർഷിക ഉൽപ്പാദന കമ്മീഷണറുമായ ശ്രീ മിൻഹാജ് ആലം ഐഎഎസ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. കാർഷിക ഗവേഷണം, സാങ്കേതിക വികസനം, കർഷക ക്ഷേമം എന്നിവയിൽ ഐസിഎആർ-സിടിസിആർഐയുടെ ഗണ്യമായ സംഭാവനകളെ അദ്ദേഹം അഭിനന്ദിച്ചു, സുസ്ഥിര കൃഷി ശക്തിപ്പെടുത്തുന്നതിന് ഗവേഷണാധിഷ്ഠിത നവീകരണങ്ങളുടെ പ്രാധാന്യവും ഊന്നിപ്പറഞ്ഞു.

കേരള ​ഗവൺമെൻ്റ് സ്പെഷ്യൽ സെക്രട്ടറി (കൃഷി) ശ്രീ ടി.വി. സുഭാഷ് ഐഎഎസ് ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ഉഷ്ണമേഖലാ കിഴങ്ങുവർഗ്ഗ വിളകളിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുൻനിര പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിക്കുകയും നൂതന സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നത് ത്വരിതപ്പെടുത്തുന്നതിന് ഗവേഷണ സ്ഥാപനങ്ങൾ, ​ഗവൺമെൻ്റ് ഏജൻസികൾ, കർഷകർ എന്നിവർക്കിടയിൽ ശക്തമായ പങ്കാളിത്തത്തിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.

ഉഷ്ണമേഖലാ കിഴങ്ങുവർഗ്ഗ വിള ഗവേഷണത്തിലെ നേട്ടങ്ങൾ പ്രദർശിപ്പിച്ചും, പുതിയ വിള ഇനങ്ങളും സാങ്കേതികവിദ്യകളും പുറത്തിറക്കിയും, പങ്കാളി സ്ഥാപനങ്ങളുമായി സഹകരണ കരാറുകളിൽ ഒപ്പുവച്ചും, പുരോഗമന കർഷകരെയും മികച്ച സ്റ്റാഫ് അംഗങ്ങളെയും ആദരിച്ചും ചടങ്ങ് ആഘോഷിച്ചു.

ഐസിഎആർ-സിടിസിആർഐ ഡയറക്ടർ ഡോ. ജി. ബൈജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 2025–26 കാലയളവിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രധാന നേട്ടങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. ഗവേഷണം, നവീകരണം, സാങ്കേതിക വ്യാപനം, ദേശീയ, അന്തർദേശീയ സഹകരണങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, മാനവ വിഭവശേഷി വികസനം, ഡിജിറ്റൽ പരിവർത്തനം എന്നിവയിലെ മുൻഗണനകൾ വിശദീകരിക്കുന്ന 2026–27 ലെ തന്ത്രപരമായ മാർ​ഗരേഖ അദ്ദേഹം പുറത്തിറക്കി.

ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണങ്ങൾ, പുതുതായി വികസിപ്പിച്ച വിള ഇനങ്ങൾ, മെച്ചപ്പെട്ട ഉൽപാദന സാങ്കേതികവിദ്യകൾ എന്നിവയുടെ പ്രകാശനവും ചടങ്ങിൽ നടന്നു. സഹകരണ ഗവേഷണ-വികസന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി പങ്കാളി സ്ഥാപനങ്ങളുമായി ഇൻസ്റ്റിറ്റ്യൂട്ട് ധാരണാപത്രങ്ങൾ (എംഒയു) ഒപ്പുവയ്ക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്തു.

ശാസ്ത്രീയ കൃഷിയിലും സാങ്കേതികവിദ്യ സ്വീകരിക്കലിലും മാതൃകാപരമായ സംഭാവനകൾ നൽകിയതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എട്ട് പുരോഗമന കിഴങ്ങുവർഗ്ഗ കർഷകരെ ആദരിച്ചു. ശ്രീ യലമതി സുബ്ബറാവു (ആന്ധ്രാപ്രദേശ്), ശ്രീ ഭരത് ഭൂഷൺ (ഹിമാചൽ പ്രദേശ്), ശ്രീ എം.എസ്. മഹാലിംഗേശ്വര പ്രസാദ് (കർണാടക), ശ്രീമതി അശ്വതി എം. (കേരളം), ശ്രീ ഷിജു എം.എസ്. (കേരളം), ശ്രീ സുജിത് എസ്.പി. (കേരളം), ശ്രീ പി. വേലുസാമി (തമിഴ്നാട്), ശ്രീ പ്രശാന്ത കുമാർ ഗിരി (ഒഡീഷ) എന്നിവർ അവാർഡ് ജേതാക്കളായി. 2025-ലെ മികച്ച പ്രകടനത്തിന് മികച്ച ഗവേഷണ പ്രബന്ധ അവാർഡുകൾ നേടിയവരെയും സ്റ്റാഫ് അംഗങ്ങളെയും ഇൻസ്റ്റിറ്റ്യൂട്ട് ആദരിച്ചു.

തുടർന്ന് കർഷക-ശാസ്ത്രജ്ഞ സംവാദം നടന്നു, അവിടെ കർഷകരും ശാസ്ത്രജ്ഞരും ഉയർന്നുവരുന്ന ഉൽപാദന വെല്ലുവിളികൾ, സാങ്കേതിക കണ്ടുപിടുത്തങ്ങൾ, ഉഷ്ണമേഖലാ കിഴങ്ങുവർഗ്ഗ വിളകളുടെ ഉൽപ്പാദനക്ഷമതയും സുസ്ഥിരതയും വർദ്ധിപ്പിക്കുന്നതിനുള്ള ഭാവി തന്ത്രങ്ങൾ എന്നിവയെക്കുറിച്ച് ആശയങ്ങൾ കൈമാറി. വിള ഉൽപ്പാദന വിഭാഗം മേധാവി ഡോ. ജി. സുജ സ്വാ​ഗതം ആശംസിച്ചു. വിള സംരക്ഷണ വിഭാഗം മേധാവി ഡോ. ടി. മകേഷ് കുമാർ നന്ദി പറഞ്ഞു.

Back To Top
onwin