Flash Story
അയ്യൻകാളിയുടെ 84 ആം ചരമവാർഷികം
പ്ലസ് വൺ പ്രവേശനം – ജൂൺ 18 : വിദ്യാഭ്യാസ ചരിത്രത്തിലെ ഒരു പൊൻതൂവൽ “കൂടെയുണ്ട് കരുത്തേകാൻ”പദ്ധതി
ഐസിസി വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2025 ൻ്റെ മത്സരക്രമം പ്രഖ്യാപിച്ചു; ഉദ്ഘാടന മത്സരം ഇന്ത്യയും ശ്രീലങ്കയും തമ്മിൽ
ഇറാനിലെയും ഇസ്രയേലിലെയും കേരളീയര്‍ സുരക്ഷിതര്‍ടെഹ്‌റാന്‍, ടെല്‍അവീവ് ഇന്ത്യന്‍ എംബസികളിലും നോര്‍ക്കയിലും ഹെല്‍പ്പ് ഡെസ്‌ക്ക്
ഭീകര രാഷ്ട്രമായ ഇസ്രയേലിനോടുള്ള നിലമ്പൂരിന്റെ പ്രതിഷേധം ആളിക്കത്തി
സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് അധ്യാപക ഒഴിവുകൾ
ചങ്ങമ്പുഴ കാവ്യസുധ’ പുസ്തകം കവി മധുസൂദനൻ നായർ പ്രകാശനം ചെയ്തു.
ആന്റിബയോട്ടിക് പ്രതിരോധ അവബോധ വാരാചരണത്തിന്റെ ജില്ലാതല പ്രവര്‍ത്തന റിപ്പോര്‍ട്ട് പുറത്തിറക്കി ആരോഗ്യ വകുപ്പ്
ദരിദ്രരുടെ കിട്ടാക്കടങ്ങൾ എഴുതിതള്ളുക :ജൂൺ 24 സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധം.

വർക്കല നഗര മധ്യത്തിൽ പ്രവർത്തിക്കുന്ന ജ്യൂസ് പാർലറിൽ നിന്നും കടയുടമയുടെ സുഹൃത്ത് എന്ന വ്യാജേന മാന്യമായി വസ്ത്രം ധരിച്ചെത്തിയ ആളാണ് ജീവനക്കാരിയിൽ നിന്നും പണം തട്ടിയെടുത്തത്.

വർക്കല ഇലകമൺ സ്വദേശിയായ ബിജോയ് രാജേന്ദ്രന്റെ ഉടമസ്ഥതയിലുള്ള ജ്യൂസ് പാർലറിൽ നിന്നുമാണ് ഇന്നലെ
വൈകുന്നേരം 5.30 ഓടുകൂടി പണം തട്ടിയെടുത്തത്

കടയുടമയുടെ സുഹൃത്താണെന്ന് തോന്നിക്കും വിധം ഉടമയുമായി സാമ്പത്തിക ഇടപാടുകളെ കുറിച്ച് ഫോണിൽ സംസാരിക്കുന്ന രീതിയിൽ ജീവനക്കാരിയെ തെറ്റിദ്ധരിപ്പിക്കുകയും, തുടർന്ന് 7000 രൂപ ആവശ്യപ്പെടുകയായിരുന്നു

അത്രയും തുക ക്യാഷ് കൗണ്ടറിൽ ഇല്ലെന്നും, 1200 രൂപ മാത്രമേ ക്യാഷ് കൗണ്ടറിൽ ഉള്ളൂ എന്നും ബാക്കിയെല്ലാം ഗൂഗിൾ പേ ആയിരുന്നു എന്നും ജീവനക്കാരി അപരിചിതനോട് പറഞ്ഞു.

മാന്യമായി വസ്ത്രം ധരിച്ച മോഷ്ടാവ് ഉടമയോട് സംസാരിക്കുന്ന രീതിയിൽ വീണ്ടും 1200 രൂപ മാത്രമേ ഇവിടെ ഉള്ളൂ എന്നും അത് ഞാൻ വാങ്ങിക്കുകയാണെന്നും ഉടമയോട് ഫോണിൽ പറയുകയായിരുന്നു.

തുടർന്ന് ജീവനക്കാരിയിൽ നിന്നും 1200 രൂപ തന്ത്രപൂർവ്വം കൈക്കലാക്കി മോഷ്ടാവ് കടന്നുകളഞ്ഞു.

വൈകുന്നേരത്തോടുകൂടി കടയുടമ കടയിലെത്തിയപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ട വിവരം ജീവനക്കാരി മനസ്സിലാക്കിയത്.

‘തുടർന്ന് സിസിടിവി ദൃശ്യങ്ങൾ സഹിതം കടയുടമ വർക്കല പോലീസിൽ പരാതി നൽകി.

ഇയാൾ മൂന്ന് ദിവസത്തിന് മുമ്പും വൈകുന്നേരം ഏകദേശം ഇതേ സമയത്തു തന്നെ കടയുടമയെ അന്വേഷിച്ച് കടയിൽ വന്നിരുന്നതായി ജീവനക്കാരി പറയുന്നു.

Back To Top