Flash Story
ഇസ്രയേലിനെ നടുക്കി വീണ്ടും ഇറാൻ്റെ കനത്ത മിസൈൽ ആക്രമണം:
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പോളിംഗ് നില 5 മണി വരെ 70.76 ശതമാനം കടന്നു; ചുങ്കത്തറയിൽ നേരിയ സംഘർഷം
അഡ്വ. കെ.എസ് അശോകിനും, താഹിറ. ഐ ക്കും ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി പുരസ്കാരം
വായന പക്ഷാചരണം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു ഉൽഘാടനം ചെയ്തു.
അതൃപ്തി പരസ്യമാക്കി ശശി തരൂർ, നിലമ്പൂരിലേക്ക് ക്ഷണിച്ചില്ല
ആരോഗ്യ മേഖലയിലെ നേട്ടങ്ങള്‍ക്കുള്ള ആഗോള അംഗീകാരം : വിക്ടോറിയൻ പാർലമെന്റ് മന്ത്രി വീണ ജോർജിനെ ആദരിച്ചു
വീണ്ടും കാവി കൊടിയേന്തിയ ഭാരതമാതാവിൻ്റെ ചിത്രം; രാജ്ഭവനിലെ പരിപാടി ബഹിഷ്കരിച്ച് മന്ത്രി വി ശിവൻകുട്ടി
ഷെല്‍ട്ടറുകളില്‍ അഭയം തേടുന്ന പലസ്തീന്‍ പൗരന്മാരെ ഇസ്രായേൽ ആട്ടിപ്പായിക്കുന്നു
അച്ഛനില്ലാത്ത ആദ്യ തെരഞ്ഞെടുപ്പ്’ ; വൈകാരികമായ ഫേസ്ബുക്ക് പോസ്റ്റുമായി വി.വി.പ്രകാശൻ്റെ മകള്‍ നന്ദന

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലും കാർഷിക സംസ്കാരം ഉണർത്തുക, ഓണക്കാലത്ത് സുരക്ഷിത പച്ചക്കറി ഉൽപാദനം നമ്മുടെ വീട്ടുവളപ്പിൽ ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൃഷിവകുപ്പ് നടപ്പിലാക്കുന്ന ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടേറിയേറ്റ് അങ്കണത്തിൽ വഴുതന തൈ നട്ടു കൊണ്ട് നിർവഹിച്ചു. കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷനായ ചടങ്ങിൽ മന്ത്രിമാരായ കെഎൻ ബാലഗോപാൽ, കെ രാജൻ, എ കെ ശശീന്ദ്രൻ ചീഫ് സെക്രട്ടറി എ ജയതിലക് ഐ.എ.എസ്, കാർഷികോൽപാദന കമ്മീഷണർ ഡോ. ബി അശോക് ഐ.എ.എസ് കൃഷി വകുപ്പ് ഡയറക്ടർ ഡോ. ശ്രീറാം വെങ്കിട്ടരാമൻ, കൃഷി വകുപ്പ്, സെക്രട്ടേറിയേറ്റ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഓണക്കാലത്ത് പച്ചക്കറി വിപണിയിൽ ഉണ്ടായേക്കാവുന്ന വിലക്കയറ്റം നിയന്ത്രിക്കുന്നതിനും വിപണികളിൽ പച്ചക്കറി ലഭ്യത ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് കൃഷിവകുപ്പ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. കൃഷിവകുപ്പിന്റെ സമഗ്ര പച്ചക്കറി ഉൽപാദന യജ്ഞം പരിപാടിയുടെ ഭാഗമായാണ് സംസ്ഥാന വ്യാപകമായി പദ്ധതി നടപ്പിലാക്കുന്നത്.
സാധ്യമായ ഇടങ്ങളിലെല്ലാം പച്ചക്കറി കൃഷി വ്യാപിപ്പിച്ചുകൊണ്ട് മുൻവർഷങ്ങളിലെ പോലെ തന്നെ ഇത്തവണയും വിഷരഹിത പച്ചക്കറി ഉൽപാദനം സാധ്യമാക്കുന്നതിനാണ് കൃഷിവകുപ്പ് ശ്രമിക്കുന്നതെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. കാലാവസ്ഥ വ്യതിയാനം സാരമായി ബാധിച്ചില്ലെങ്കിൽ മികച്ച രീതിയിൽ പച്ചക്കറി വിളവെടുക്കാൻ വരുന്ന ഓണക്കാലത്ത് നമുക്ക് കഴിയും മന്ത്രി കൂട്ടിച്ചേർത്തു. ജൈവ കാർഷിക മിഷൻ, സബ്മിഷൻ ഓൺ നാച്ചുറൽ ഫാർമിങ്ങ് എന്നീ പദ്ധതികളിലൂടെ കൂടുതൽ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ വകുപ്പ് ചെയ്യും എന്നും മന്ത്രി പറഞ്ഞു. നാച്ചുറൽ ഫാമിംഗ് രീതികൾ കേരളത്തിൽ പ്രാവർത്തികമാക്കുന്നതിന്റെ പ്രാരംഭ നടപടിയായി ആന്ധ്രാ പ്രദേശുമായി സഹകരിച്ച് പദ്ധതികൾ നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു. ഓണതോണൊരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി സെക്രട്ടറിയേറ്റ് അങ്കണത്തിൽ നടുന്ന ചടങ്ങിൽ പച്ചക്കറി ഇനങ്ങളായ കത്തിരി, വഴുതന, തക്കാളി‌, വെണ്ട, മുളക് എന്നീ തൈകളാണ് നട്ടത്.

സമഗ്ര പച്ചക്കറി ഉൽപ്പാദന യജ്ഞം – പദ്ധതി വിശദാംശങ്ങൾ
കർഷകർ, വിദ്യാർത്ഥികൾ, സഹകരണ സ്ഥാപനങ്ങൾ, കുടുംബശ്രീ, ഉദ്യോഗസ്ഥർ, സന്നദ്ധ സംഘടനകൾ, ജനപ്രതിനിധികൾ, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ തുടങ്ങി പൊതു സമൂഹത്തിലെ എല്ലാ വിഭാഗത്തെയും പങ്കെടുപ്പിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. സമഗ്ര പച്ചക്കറി ഉൽപ്പാദന യജ്ഞം പദ്ധതിയിൽ 2025-26 സാമ്പത്തിക വർഷം വിവിധ പ്രവർത്തനങ്ങൾക്കായി 6045.00 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം സങ്കരയിനം പച്ചക്കറി വിത്ത് പായ്ക്കറ്റുകളും, ഒരു കോടി സങ്കരയിനം പച്ചക്കറി തൈകളും പൂർണ്ണമായും സൗജന്യമായി കർഷകർക്ക് വിതരണം ചെയ്യും. വീട്ടുവളപ്പിൽ പച്ചക്കറി കൃഷി പ്രോത്സാഹനത്തിനായി 4 മുതൽ 5 വരെ പച്ചക്കറി വിത്തിനങ്ങൾ അടങ്ങിയ 10 ലക്ഷം പച്ചക്കറി വിത്ത് പായ്ക്കറ്റുകളും, വിവിധ മാധ്യമങ്ങൾ മുഖേന 2 ലക്ഷം പച്ചക്കറി വിത്ത് പായ്ക്കറ്റുകളും, ദീർഘകാല വിളകളായ അഗത്തി, മുരിങ്ങ, കറിവേപ്പ് എന്നിവയുടെ ഒരു ലക്ഷം തൈകളും പൂർണ്ണമായും സൗജന്യമായി വിതരണം നടത്തുന്നു. ഇതു കൂടാതെ ഓരോ വീട്ടുവളപ്പിലും പോഷകത്തോട്ടം നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തൊട്ടാകെ ഒരു ലക്ഷം പോഷകത്തോട്ടങ്ങൾ നിർമ്മിക്കുന്നതിനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. സ്ഥലപരിമിതി മൂലം കൃഷി ചെയ്യാൻ സാധിക്കാത്ത കർഷകർക്ക് മട്ടുപ്പാവ് കൃഷിയ്ക്കായി 8000 യൂണിറ്റ് മൺചട്ടി/HDPE ചട്ടികളിൽ 25 വിവിധ ഇനം പച്ചക്കറി തൈകൾ നട്ടുപിടിപ്പിച്ച് നൽകുന്ന പദ്ധതിയും നടപ്പിലാക്കും. സർക്കാർ/സർക്കാരിതര/സ്വകാര്യ സ്ഥാപനങ്ങളിൽ പ്രോജക്ട് അടിസ്ഥാനത്തിലും പച്ചക്കറി കൃഷി പ്രോത്സാഹിപ്പിച്ചു വരുന്നുണ്ട്.
വാണിജ്യാടിസ്ഥാനത്തിലുള്ള പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഹെക്ടറൊന്നിന് ഒരു ലക്ഷം രൂപ ധനസഹായത്തിൽ 100 ഹെക്ടർ സ്ഥലത്ത് കൃത്യതാ കൃഷി നടപ്പിലാക്കുന്നു. ഇതു കൂടാതെ കുറഞ്ഞത് 3 മുതൽ 5 ഹെക്ടർ സ്ഥലത്ത് കൃഷി ചെയ്യുന്ന കർഷകർക്ക് ക്ലസ്റ്റർ ഘടകത്തിൽ ഉൾപ്പെടുത്തി 1.25 ലക്ഷം രൂപ നിരക്കിൽ 800 ക്ലസ്റ്ററുകൾക്ക് ധനസഹായം നൽകുന്നു. ക്ലസ്റ്ററുകളിൽ ഉൾപ്പെടാതെ കൃഷി ചെയ്യുന്ന കൃഷിക്കാർക്ക് സ്റ്റാഗേർഡ് ക്ലസ്റ്ററിൽ ഉൾപ്പെടുത്തി ഹെക്ടറൊന്നിന് പന്തൽ ആവശ്യമുള്ളതിന് 25,000/- രൂപയും, പന്തൽ ആവശ്യമില്ലാത്തതിന് 20,000/- രൂപയും ധനസഹായം നൽകി വരുന്നു. ശീതകാല പച്ചക്കറി ഇനങ്ങൾ കൃഷി ചെയ്യുന്നതിനായി ഹെക്ടറൊന്നിന് 30,000/- രൂപയും പരമ്പരാഗത പച്ചക്കറി ഇനങ്ങളുടെ പ്രോത്സാഹനത്തിനായി ഹൊക്ടറൊന്നിന് 10,000/- രൂപ ധനസഹായം നൽകുന്നു.

പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ
ഫാം ഇൻഫർമേഷൻ ബ്യൂറോ

Back To Top