Flash Story
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസ്താവന
കർണ്ണാടകത്തിൽ നിന്നുമുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണം, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം സമർപ്പിച്ച് മന്ത്രി ബിന്ദുകൃഷ്ണ
108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ
ഗവ :.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു
സിക്കിമില്‍ മണ്ണിടിച്ചില്‍.രണ്ട് വീടുകൾക്ക് കേടുപാടുകൾ

കർണാടകയിലെ ഹാസൻ ജില്ലയിൽ ഹൃദയാഘാത മരണങ്ങളുടെ പരമ്പര തുടരുന്നു. മെയ് 28 നും ജൂൺ 29 നും ഇടയിലുള്ള ഒരു മാസത്തിനുള്ളിൽ 18 പേർ മരിച്ചതായി സർക്കാർ കണക്കുകൾ പറയുന്നു. ജൂൺ 30 നും ജൂലൈ 1 നും ഇടയിൽ കുറഞ്ഞത് അഞ്ച് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജീവൻ നഷ്ടമായവരിൽ കൂടുതലും യുവാക്കളെന്നതും ആശങ്ക വർധിപ്പിക്കുന്നു.

പാർട്ടിക്കിടെ യുവാവ് മരിച്ചു

തിങ്കളാഴ്ച വൈകിട്ട് ഹോളേനരസിപുര താലൂക്കിലെ സോമനഹള്ളി ഗ്രാമത്തിലെ താമസക്കാരനായ 30 കാരൻ സഞ്ജയ് രക്തസമ്മർദം കൂടിയതിനെ തുടർന്ന് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. നെഞ്ചുവേദനയും നടക്കാൻ കഴിയാത്ത അവസ്ഥയും അനുഭവപ്പെട്ടപ്പോൾ സഞ്ജയ് ഒരു പാർട്ടിയിൽ ആയിരുന്നു. സുഹൃത്തുക്കൾ ഉടൻ അദ്ദേഹത്തെ സോമനഹള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. അവിടെ പരിശോധിച്ചപ്പോൾ രക്തസമ്മർദ്ദം 220 mmHg ആയതിനാൽ‌ വിപുലമായ ചികിത്സയ്ക്കായി റഫർ ചെയ്യാൻ ശ്രമിച്ചെങ്കിലും സഞ്ജയ് ദാരുണമായി മരിച്ചു. രണ്ടര മാസം മുൻപായിരുന്നു യുവാവിന്റെ വിവാഹം. ബന്ധുക്കൾ ദുരൂഹതയുണ്ടെന്ന് സംശയം പ്രകടിപ്പിച്ചതിനെ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

പ്രസവശേഷം യുവതി മരിച്ചു

ഹാസനിലെ കൊമ്മെനഹള്ളിയിൽ നിന്നുള്ള 22 വയസ്സുള്ള അക്ഷിത ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഒന്നര മാസം മുമ്പ് പ്രസവിച്ച യുവ‌തി പ്രസവാനന്തര പരിചരണത്തിനായി ശിവമോഗയിലെ അയനൂരിലുള്ള തന്റെ മാതൃ വീട്ടിലായിരുന്നു.തിങ്കളാഴ്ച രാത്രി അക്ഷിതയ്ക്ക് നെഞ്ചുവേദന അനുഭവപ്പെടുകയും ഹാസനിലുള്ള ഭർത്താവിനെ അങ്ങോട്ടേക്ക് വരാൻ വിളിക്കുകയും ചെയ്തു. ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ യുവതി മരിച്ചു.

ആശങ്കയും ഔദ്യോഗിക പ്രതികരണവും

2025 മെയ് 28 നും ജൂൺ 29 നും ഇടയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 18 മരണങ്ങളെക്കുറിച്ചുള്ള പ്രാഥമിക വിവരം ഞെട്ടിക്കുന്നതാണ്. 20 വയസ്സിന് താഴെയുള്ള നാല് പേര്‍ (രണ്ട് പുരുഷന്മാർ, രണ്ട് സ്ത്രീകൾ), 21 നും 29 നും ഇടയിൽ പ്രായമുള്ള ഒരു സ്ത്രീ, 30 നും 40 നും ഇടയിൽ പ്രായമുള്ള അഞ്ച് പുരുഷന്മാർ, 41 നും 59 നും ഇടയിൽ പ്രായമുള്ള ഏഴ് പുരുഷന്മാർ, 60 ന് മുകളിലുള്ള ഒരു പുരുഷൻ എന്നിങ്ങനെയാണ് കണക്ക്.

Back To Top
onwin