Flash Story
പ്രസ് ക്ലബിലെ സ്റ്റുഡിയോ,വോയ്‌സ് ആക്ടിംഗ് കോഴ്‌സ് ഉദ്ഘാടനം :സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍:
വി ഡി സതീശന്‍ കേരള ജനതയെ അപമാനിക്കുന്നു: പി അബ്ദുല്‍ ഹമീദ്
പ്രിയദർശിനി പദ്ധതിക്ക് വൻ വിജയം :ബസ് യാത്രയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും
അണ്ണാ ഡിഎംകെയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ച് നടിഗൗതമി
മുന്‍പുള്ള പ്രതിപക്ഷം ചെയ്തത് പോലെ നിപയെ രാഷ്ട്രീയ ആയുധമാക്കാന്‍ തങ്ങള്‍ തയ്യാറല്ല: പിണറായി വിജയൻ
ശബരിമല സ്വർണ്ണക്കൊള്ളയിൽ പരിശോധനകൾക്കായി SIT സംഘം സന്നിധാനത്ത്.
നിപ പ്രതിരോധ പ്രവർത്തനത്തിൽ വീഴ്ചയില്ലെന്ന് ആരോഗ്യമന്ത്രി
കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര വളയം പിടിച്ചു സാരഥിയാകാൻ പോകുന്നത് പെരുമ്പാവൂർ ഡിപ്പോയിലെ വനിതാ ഡ്രൈവർ ഷീല..
കെ ബി പ്രദീപ് ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവെച്ചു; രാജി മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം

കർണാടകയിലെ ഹാസൻ ജില്ലയിൽ ഹൃദയാഘാത മരണങ്ങളുടെ പരമ്പര തുടരുന്നു. മെയ് 28 നും ജൂൺ 29 നും ഇടയിലുള്ള ഒരു മാസത്തിനുള്ളിൽ 18 പേർ മരിച്ചതായി സർക്കാർ കണക്കുകൾ പറയുന്നു. ജൂൺ 30 നും ജൂലൈ 1 നും ഇടയിൽ കുറഞ്ഞത് അഞ്ച് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജീവൻ നഷ്ടമായവരിൽ കൂടുതലും യുവാക്കളെന്നതും ആശങ്ക വർധിപ്പിക്കുന്നു.

പാർട്ടിക്കിടെ യുവാവ് മരിച്ചു

തിങ്കളാഴ്ച വൈകിട്ട് ഹോളേനരസിപുര താലൂക്കിലെ സോമനഹള്ളി ഗ്രാമത്തിലെ താമസക്കാരനായ 30 കാരൻ സഞ്ജയ് രക്തസമ്മർദം കൂടിയതിനെ തുടർന്ന് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. നെഞ്ചുവേദനയും നടക്കാൻ കഴിയാത്ത അവസ്ഥയും അനുഭവപ്പെട്ടപ്പോൾ സഞ്ജയ് ഒരു പാർട്ടിയിൽ ആയിരുന്നു. സുഹൃത്തുക്കൾ ഉടൻ അദ്ദേഹത്തെ സോമനഹള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. അവിടെ പരിശോധിച്ചപ്പോൾ രക്തസമ്മർദ്ദം 220 mmHg ആയതിനാൽ‌ വിപുലമായ ചികിത്സയ്ക്കായി റഫർ ചെയ്യാൻ ശ്രമിച്ചെങ്കിലും സഞ്ജയ് ദാരുണമായി മരിച്ചു. രണ്ടര മാസം മുൻപായിരുന്നു യുവാവിന്റെ വിവാഹം. ബന്ധുക്കൾ ദുരൂഹതയുണ്ടെന്ന് സംശയം പ്രകടിപ്പിച്ചതിനെ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

പ്രസവശേഷം യുവതി മരിച്ചു

ഹാസനിലെ കൊമ്മെനഹള്ളിയിൽ നിന്നുള്ള 22 വയസ്സുള്ള അക്ഷിത ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഒന്നര മാസം മുമ്പ് പ്രസവിച്ച യുവ‌തി പ്രസവാനന്തര പരിചരണത്തിനായി ശിവമോഗയിലെ അയനൂരിലുള്ള തന്റെ മാതൃ വീട്ടിലായിരുന്നു.തിങ്കളാഴ്ച രാത്രി അക്ഷിതയ്ക്ക് നെഞ്ചുവേദന അനുഭവപ്പെടുകയും ഹാസനിലുള്ള ഭർത്താവിനെ അങ്ങോട്ടേക്ക് വരാൻ വിളിക്കുകയും ചെയ്തു. ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ യുവതി മരിച്ചു.

ആശങ്കയും ഔദ്യോഗിക പ്രതികരണവും

2025 മെയ് 28 നും ജൂൺ 29 നും ഇടയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 18 മരണങ്ങളെക്കുറിച്ചുള്ള പ്രാഥമിക വിവരം ഞെട്ടിക്കുന്നതാണ്. 20 വയസ്സിന് താഴെയുള്ള നാല് പേര്‍ (രണ്ട് പുരുഷന്മാർ, രണ്ട് സ്ത്രീകൾ), 21 നും 29 നും ഇടയിൽ പ്രായമുള്ള ഒരു സ്ത്രീ, 30 നും 40 നും ഇടയിൽ പ്രായമുള്ള അഞ്ച് പുരുഷന്മാർ, 41 നും 59 നും ഇടയിൽ പ്രായമുള്ള ഏഴ് പുരുഷന്മാർ, 60 ന് മുകളിലുള്ള ഒരു പുരുഷൻ എന്നിങ്ങനെയാണ് കണക്ക്.

Back To Top
onwin