Flash Story
അജിത്കുമാറിനും ബി അശോകിനും സ്ഥാനചലനം
കേരളത്തിൽ പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ നടപടികളുമായി സർക്കാർ
തലയുയർത്തി നിൽക്കും, കണ്ണൂർ എൻ്റെ ഹൃദയരക്തം : വൈകാരിക കുറിപ്പുമായി സുധാകരൻ;
റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്തു; ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡ് താലൂക്ക് സപ്ലൈ ഓഫീസർ റദ്ദാക്കി
സെറ്റല്ലേ… നമ്മളീ യാത്ര തുടരും, എൽഡിഎഫ് പ്രചാരണ വീഡിയോയിൽ ഭാവന
തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 11-ന് കൊച്ചിയിലെത്തും
ലെബനനിലെ വീടുകൾക്ക് മുകളിൽ വെളുത്ത ഫോസ്ഫറസ് പ്രയോഗിച്ച് ഇസ്രായേൽ
സഞ്ജുവിന് ഔദ്യോഗിക സ്വീകരണം നൽകി ആദരിക്കാൻ സംസ്ഥാന സർക്കാർ
പെരുമ്പളം പാലം, വെള്ളം കയറാത്ത എസി റോഡ്, ചെല്ലാനം ടെട്രാപോഡ്; മൂന്നും യാഥാര്‍ഥ്യമാക്കിയത് ഊരാളുങ്കൽ

അരിയും വെളിച്ചെണ്ണയുമുള്‍പ്പെടെയുള്ള അവശ്യസാധനങ്ങളെല്ലാം സപ്ലൈകോയില്‍ നിന്ന് വന്‍ വിലക്കുറവില്‍ വാങ്ങാം. ഇതോടൊപ്പം മാസത്തില്‍ അഞ്ച് കിലോ വീതം നല്‍കിയിരുന്ന കെ-റൈസ് ഇനി മുതല്‍ എട്ട് കിലോ വീതം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഇനി മുതല്‍ മാസത്തില്‍ രണ്ട് തവണയായി നാല് കിലോ വീതം അരി വാങ്ങാം. നിലവില്‍ റേഷന്‍ കാര്‍ഡുടമകള്‍ക്ക് അഞ്ച് കിലോയാണ് കെ റൈസ് നല്‍കിയിരുന്നത്. ഇതാണ് എട്ട് കിലോയായി വര്‍ധിപ്പിച്ചത്. അഞ്ച് കിലോ പച്ചരി നല്‍കിയിരുന്നത് തുടരും. മട്ട, ജയ, കുറുവ ഇവയില്‍ ഏതെങ്കിലും ഒരു അരിയാണ് കെ റൈസിലുള്ളത്. കിലോയ്ക്ക് 42–47 രൂപ നിരക്കില്‍ പൊതുവിപണിയില്‍ നിന്ന് വാങ്ങുന്ന അരിയാണ് സംസ്ഥാന സര്‍ക്കാര്‍ 33 രൂപയ്ക്ക് വിതരണം ചെയ്യുന്നത്. പച്ചരി 29 രൂപയ്ക്കാണ് സപ്ലൈകോ വഴി നല്‍കുന്നത്.

Back To Top