Flash Story
വിശാഖപട്ടണത്ത് ചേർന്ന ബ്രിക്സ് കായിക മന്ത്രിമാരുടെ യോഗത്തിൽ സംയുക്ത പ്രഖ്യാപനം അംഗീകരിച്ചു
കള്ളക്കടൽ ജാഗ്രത നിർദേശം-
ഭവന വായ്പാ കുടിശ്ശികയിൽ പലിശയും പിഴപ്പലിശയും പൂർണ്ണമായും ഒഴിവാക്കും: മന്ത്രി ബിന്ദു കൃഷ്ണ
ഗുരുവായൂരില്‍ ഇന്ന് വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍
ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
24 മണിക്കൂറും സ്പെഷ്യലിറ്റി ചികിത്സാ സൗകര്യം ഇനി ജനറൽ ആശുപത്രികളിലും : മന്ത്രി കെ മുരളീധരൻ
AFSO, FILCA ഫിലിം സൊസൈറ്റികൾ സംഘടിപ്പിച്ച ചടങ്ങിൽ അടൂർ ഗോപാലൻ കൃഷ്ണൻ ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ അംഗങ്ങൾക്ക് പുരസ്ക്കാരം നൽകി
അങ്കണവാടി പെൻഷൻ വിതരണം ഇന്ന് മുതൽ
കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാ‍ർക്കും ഓണം സമൃദ്ധം;ആനുകൂല്യങ്ങൾക്കായി 33.92 കോടി അനുവദിച്ചുവെന്ന് മന്ത്രി സി.പി ജോൺ

തിരുവനന്തപുരം: ബി ജെ പി മുൻ സംസ്ഥാന പ്രസിഡന്റായിരുന്ന സ്വർഗീയ കെ.ജി. മാരാരുടെ സ്മൃതിദിനം ആചരിച്ചു. മാരാർജി ഭവനിൽ കെ.ജി.മാരാരുടെ വെങ്കല പ്രതിമയിൽ പുഷ്പാർച്ചന നടത്തി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ സ്മൃതിദിന ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.
കേരളത്തിൽ ജനസംഘത്തിന്റെയും ബിജെപിയുടെയും ആശയങ്ങളിൽ ലയിച്ചു ജീവിച്ച നേതാവായിരുന്നു കെ. ജി മാരാരെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ രാമൻപിള്ള അനുസ്മരിച്ചു. അദ്ദേഹത്തിന്റെ തനതായ ശൈലിയിലുള്ള പ്രസംഗം എതിരാളികളെ പോലും ആകർഷിച്ചിരുന്നു. ഓരോ പ്രവർത്തകരോടും വ്യക്തിബന്ധം സൂക്ഷിച്ച കെ ജി മാരാർ രാഷ്ട്രീയക്കാർക്കെല്ലാം മാതൃകയാണെന്നും കെ രാമൻ പിള്ള പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ അധ്യക്ഷത വഹിച്ച അനുസ്മരണ ചടങ്ങിൽ ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷ്, വൈസ് പ്രസിഡണ്ട്‌ കെ സോമൻ, സെക്രട്ടറിമാരായ പൂന്തുറ ശ്രീകുമാർ, എം പി അഞ്ജന, തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ, ഡെപ്യൂട്ടി മേയർ ജി ആശാനാഥ് എന്നിവർ പ്രസംഗിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പാർട്ടി ഓഫീസുകളിൽ മാരാർജി അനുസ്മരണ പരിപാടികൾ നടന്നു.

ഫോട്ടോ: .ബിജെപി സംസ്ഥാന ഓഫീസായ മാരാർജി ഭവനിൽ നടന്ന അനുസ്മരണ ചടങ്ങിൽ കെ.ജി.മാരാരുടെ പ്രതിമയിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പുഷ്പാർച്ചന നടത്തുന്നു.

Back To Top
onwin