Flash Story
സ്റ്റേറ്റ് പോലീസ് മീഡിയ സെൻ്ററിൻ്റെ പുതിയ ഡെപ്യൂട്ടി ഡയറക്ടറായി ഡോ. അഞ്ചൽ കൃഷ്ണകുമാർ ചുമതലയേറ്റു.
പ്രസ് ക്ലബിലെ സ്റ്റുഡിയോ,വോയ്‌സ് ആക്ടിംഗ് കോഴ്‌സ് ഉദ്ഘാടനം :സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍:
വി ഡി സതീശന്‍ കേരള ജനതയെ അപമാനിക്കുന്നു: പി അബ്ദുല്‍ ഹമീദ്
പ്രിയദർശിനി പദ്ധതിക്ക് വൻ വിജയം :ബസ് യാത്രയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും
അണ്ണാ ഡിഎംകെയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ച് നടിഗൗതമി
മുന്‍പുള്ള പ്രതിപക്ഷം ചെയ്തത് പോലെ നിപയെ രാഷ്ട്രീയ ആയുധമാക്കാന്‍ തങ്ങള്‍ തയ്യാറല്ല: പിണറായി വിജയൻ
ശബരിമല സ്വർണ്ണക്കൊള്ളയിൽ പരിശോധനകൾക്കായി SIT സംഘം സന്നിധാനത്ത്.
നിപ പ്രതിരോധ പ്രവർത്തനത്തിൽ വീഴ്ചയില്ലെന്ന് ആരോഗ്യമന്ത്രി
കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര വളയം പിടിച്ചു സാരഥിയാകാൻ പോകുന്നത് പെരുമ്പാവൂർ ഡിപ്പോയിലെ വനിതാ ഡ്രൈവർ ഷീല..

തിരുവനന്തപുരം: ബി ജെ പി മുൻ സംസ്ഥാന പ്രസിഡന്റായിരുന്ന സ്വർഗീയ കെ.ജി. മാരാരുടെ സ്മൃതിദിനം ആചരിച്ചു. മാരാർജി ഭവനിൽ കെ.ജി.മാരാരുടെ വെങ്കല പ്രതിമയിൽ പുഷ്പാർച്ചന നടത്തി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ സ്മൃതിദിന ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.
കേരളത്തിൽ ജനസംഘത്തിന്റെയും ബിജെപിയുടെയും ആശയങ്ങളിൽ ലയിച്ചു ജീവിച്ച നേതാവായിരുന്നു കെ. ജി മാരാരെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ രാമൻപിള്ള അനുസ്മരിച്ചു. അദ്ദേഹത്തിന്റെ തനതായ ശൈലിയിലുള്ള പ്രസംഗം എതിരാളികളെ പോലും ആകർഷിച്ചിരുന്നു. ഓരോ പ്രവർത്തകരോടും വ്യക്തിബന്ധം സൂക്ഷിച്ച കെ ജി മാരാർ രാഷ്ട്രീയക്കാർക്കെല്ലാം മാതൃകയാണെന്നും കെ രാമൻ പിള്ള പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ അധ്യക്ഷത വഹിച്ച അനുസ്മരണ ചടങ്ങിൽ ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷ്, വൈസ് പ്രസിഡണ്ട്‌ കെ സോമൻ, സെക്രട്ടറിമാരായ പൂന്തുറ ശ്രീകുമാർ, എം പി അഞ്ജന, തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ, ഡെപ്യൂട്ടി മേയർ ജി ആശാനാഥ് എന്നിവർ പ്രസംഗിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പാർട്ടി ഓഫീസുകളിൽ മാരാർജി അനുസ്മരണ പരിപാടികൾ നടന്നു.

ഫോട്ടോ: .ബിജെപി സംസ്ഥാന ഓഫീസായ മാരാർജി ഭവനിൽ നടന്ന അനുസ്മരണ ചടങ്ങിൽ കെ.ജി.മാരാരുടെ പ്രതിമയിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പുഷ്പാർച്ചന നടത്തുന്നു.

Back To Top
onwin