Flash Story
ഇന്ത്യ-കംബോഡിയ സംയുക്ത വ്യാപാരനിക്ഷേപ പ്രവര്‍ത്തക സമിതിയുടെ മൂന്നാമത് യോഗം കംബോഡിയയിലെ നോംപെന്നില്‍ ചേര്‍ന്നു
തിരുവനന്തപുരം നഗരസഭയിൽ ദീപലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം മേയർ നിർവഹിച്ചു
വിശാഖപട്ടണത്ത് ചേർന്ന ബ്രിക്സ് കായിക മന്ത്രിമാരുടെ യോഗത്തിൽ സംയുക്ത പ്രഖ്യാപനം അംഗീകരിച്ചു
കള്ളക്കടൽ ജാഗ്രത നിർദേശം-
ഭവന വായ്പാ കുടിശ്ശികയിൽ പലിശയും പിഴപ്പലിശയും പൂർണ്ണമായും ഒഴിവാക്കും: മന്ത്രി ബിന്ദു കൃഷ്ണ
ഗുരുവായൂരില്‍ ഇന്ന് വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍
ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
24 മണിക്കൂറും സ്പെഷ്യലിറ്റി ചികിത്സാ സൗകര്യം ഇനി ജനറൽ ആശുപത്രികളിലും : മന്ത്രി കെ മുരളീധരൻ
AFSO, FILCA ഫിലിം സൊസൈറ്റികൾ സംഘടിപ്പിച്ച ചടങ്ങിൽ അടൂർ ഗോപാലൻ കൃഷ്ണൻ ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ അംഗങ്ങൾക്ക് പുരസ്ക്കാരം നൽകി

2025-26 കാലയളവില്‍ ഇന്ത്യ-കംബോഡിയ ഉഭയകക്ഷി വ്യാപാരം 36 ശതമാനത്തിലധികം വര്‍ധിച്ച് 406.78 ദശലക്ഷം യുഎസ് ഡോളറിലെത്തി
ഇന്ത്യ-കംബോഡിയ സംയുക്ത വ്യാപാര നിക്ഷേപ പ്രവര്‍ത്തക സമിതിയുടെ മൂന്നാമത് യോഗം 2026 ഓഗസ്റ്റ് 24ന് കംബോഡിയയിലെ നോംപെന്നില്‍ ചേര്‍ന്നു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലെ വാണിജ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീ അമിത് വര്‍മ, കംബോഡിയന്‍ വാണിജ്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര വ്യാപാര ഡയറക്ടര്‍ ജനറല്‍ ശ്രീ ലോങ് കെംവിചെത് എന്നിവരുടെ സംയുക്ത അധ്യക്ഷതയിലായിരുന്നു യോഗം.

ഉഭയകക്ഷി വ്യാപാരത്തിലുണ്ടായ ശ്രദ്ധേയമായ വളര്‍ച്ച ഇരുപക്ഷവും വിലയിരുത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തെ 299 ദശലക്ഷം യുഎസ് ഡോളറില്‍ നിന്ന് 36 ശതമാനത്തിലധികം വര്‍ധിച്ച് 2025-26 സാമ്പത്തിക വര്‍ഷം വ്യാപാരം 406.78 ദശലക്ഷം യുഎസ് ഡോളറിലെത്തി. 2026 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 63.25 ശതമാനം വളര്‍ച്ചയാണ്രേഖപ്പെടുത്തിയത്. ആസിയാന്‍ കൂട്ടായ്മയില്‍ ഇന്ത്യയുടെ എട്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് നിലവില്‍ കംബോഡിയ. ആസിയാനുമായി ഇന്ത്യ നടത്തുന്ന ആകെ വ്യാപാരത്തിന്റെ 0.31 ശതമാനം കംബോഡിയയുമായാണ്. വിപുലമായ വളര്‍ച്ചാ സാധ്യതകള്‍ മുന്നിലുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു.

Back To Top
onwin