Flash Story
പുത്തൻ പ്രതീക്ഷയും അവസരവുംനൽകി ശിശുക്ഷേമ സമിതിയുടെതളിര് – വർണ്ണോത്സവത്തിന് തുടക്കം
നവംബർ ഒന്ന് മുതൽസപ്ലൈ‌കോയിൽവനിതാഉപഭോക്താക്കൾക്ക്ആനുകൂല്യം
അടുത്ത 5 ദിവസം സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
ശബരിമല സ്വര്‍ണ്ണക്കൊള്ള : മുരാരി ബാബു അടക്കമുള്ളവരെ ചോദ്യം ചെയ്യും;
ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ്, പ്രതി മാനസാന്തരപ്പെടുമെന്ന് പ്രതീക്ഷയില്ല, സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി
കെപിസിസി പുനസംഘടനയില്‍ തര്‍ക്കം രൂക്ഷം :കെ മുരളീധരനും, കെ സുധാകരനും അതൃപ്തി
കെ എസ് ആർ ടി സി പെൻഷൻകാർ പ്രക്ഷോഭ  സമരത്തിലേക്ക് :
പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി; എം ജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി
3 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

കോലാപ്പൂർ: ചികിത്സാർത്ഥം ഒരാനയെ ഗുജറാത്തിലെ ആന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റിയത്കോലാപ്പൂർ ജില്ലയിൽ വലിയ പ്രക്ഷോഭത്തിലേക്ക് നയിച്ചിരിക്കുകയാണ്. ജൈനമാർ പ്രബലരായ പ്രദേശത്ത് പതിനായിരങ്ങൾ പങ്കെടുത്ത കൂറ്റൻ റാലി നടക്കുകയുണ്ടായി. അമ്പാനി ഗ്രൂപ്പ് നടത്തുന്ന ‘വനതാര’യിലേക്കാണ് ആനയെ മാറ്റിയിരിക്കുന്നത് എന്നത് കൊണ്ട് ജനരോഷം ജിയോ ഫോൺ കണക്ഷനുകൾ ബഹിഷ്ക്കരിക്കുന്നതിലേക്ക് എത്തിനില്ക്കുന്നു.

കോലാപ്പൂർ ജില്ലയിലെ ഷിരോൾ താലൂക്കിലുള്ള നന്ദിനി ഗ്രാമത്തിലെ ജൈന മഠത്തിൽ വളർത്തിയിരുന്ന മാധുരി എന്ന ആനയെ പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മൃഗാവകാശ സംഘടനയായ പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്‌മെൻ്റ് ഓഫ് ആനിമൽസ് (പെറ്റ) ബോംബെ ഹൈക്കോടതിയിൽ ഹർജി നൽകിയതോടെയാണ് വിവാദം ഉടലെടുത്തത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ജൈന മഠത്തിൻ്റെ ആസ്ഥാനമാണ് നന്ദിനി. മഠാധിപതിയായ ഭട്ടാരക ശ്രീ ജിനസേന സ്വാമിജിയുടെ ആസ്ഥാനം കൂടിയാണു ഇവിടം. ഭട്ടാരകമാർ ദിഗംബർ ജൈന സ്ഥാപനങ്ങളുടെ മത മേധാവികളാണ്. കഴിഞ്ഞ 600 വർഷമായി ഒരു ആനയെ മഠത്തിൽ വളർത്തുന്ന പതിവു അവർക്കുണ്ട്. മഠത്തിൻ്റെ മതപരമായ ഘോഷയാത്രകൾക്കും ആചാരങ്ങൾക്കും ആന അത്യാവശ്യമാണെന്നും നാട്ടുകാർ അവകാശപ്പെടുന്നു.

എന്നാൽ, മഠത്തിൽ വളർന്ന ആനയ്ക്ക് അടിയന്തര ചികിത്സയും വൈദ്യസഹായവും ആവശ്യമാണെന്ന് പെറ്റ അവരുടെ ഹർജിയിൽ ആരോപിച്ചു. ഈ വർഷം ജൂലൈയിൽ ഗുജറാത്തിലെ വൻതാര സെൻ്ററിൽ ആനയെ പുനരധിവസിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് ബോംബെ ഹൈക്കോടതിയുടെ തീരുമാനം സുപ്രീം കോടതിയും ശരിവച്ചിരുന്നു.

Back To Top