Flash Story
സ്റ്റേറ്റ് പോലീസ് മീഡിയ സെൻ്ററിൻ്റെ പുതിയ ഡെപ്യൂട്ടി ഡയറക്ടറായി ഡോ. അഞ്ചൽ കൃഷ്ണകുമാർ ചുമതലയേറ്റു.
പ്രസ് ക്ലബിലെ സ്റ്റുഡിയോ,വോയ്‌സ് ആക്ടിംഗ് കോഴ്‌സ് ഉദ്ഘാടനം :സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍:
വി ഡി സതീശന്‍ കേരള ജനതയെ അപമാനിക്കുന്നു: പി അബ്ദുല്‍ ഹമീദ്
പ്രിയദർശിനി പദ്ധതിക്ക് വൻ വിജയം :ബസ് യാത്രയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും
അണ്ണാ ഡിഎംകെയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ച് നടിഗൗതമി
മുന്‍പുള്ള പ്രതിപക്ഷം ചെയ്തത് പോലെ നിപയെ രാഷ്ട്രീയ ആയുധമാക്കാന്‍ തങ്ങള്‍ തയ്യാറല്ല: പിണറായി വിജയൻ
ശബരിമല സ്വർണ്ണക്കൊള്ളയിൽ പരിശോധനകൾക്കായി SIT സംഘം സന്നിധാനത്ത്.
നിപ പ്രതിരോധ പ്രവർത്തനത്തിൽ വീഴ്ചയില്ലെന്ന് ആരോഗ്യമന്ത്രി
കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര വളയം പിടിച്ചു സാരഥിയാകാൻ പോകുന്നത് പെരുമ്പാവൂർ ഡിപ്പോയിലെ വനിതാ ഡ്രൈവർ ഷീല..

കോലാപ്പൂർ: ചികിത്സാർത്ഥം ഒരാനയെ ഗുജറാത്തിലെ ആന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റിയത്കോലാപ്പൂർ ജില്ലയിൽ വലിയ പ്രക്ഷോഭത്തിലേക്ക് നയിച്ചിരിക്കുകയാണ്. ജൈനമാർ പ്രബലരായ പ്രദേശത്ത് പതിനായിരങ്ങൾ പങ്കെടുത്ത കൂറ്റൻ റാലി നടക്കുകയുണ്ടായി. അമ്പാനി ഗ്രൂപ്പ് നടത്തുന്ന ‘വനതാര’യിലേക്കാണ് ആനയെ മാറ്റിയിരിക്കുന്നത് എന്നത് കൊണ്ട് ജനരോഷം ജിയോ ഫോൺ കണക്ഷനുകൾ ബഹിഷ്ക്കരിക്കുന്നതിലേക്ക് എത്തിനില്ക്കുന്നു.

കോലാപ്പൂർ ജില്ലയിലെ ഷിരോൾ താലൂക്കിലുള്ള നന്ദിനി ഗ്രാമത്തിലെ ജൈന മഠത്തിൽ വളർത്തിയിരുന്ന മാധുരി എന്ന ആനയെ പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മൃഗാവകാശ സംഘടനയായ പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്‌മെൻ്റ് ഓഫ് ആനിമൽസ് (പെറ്റ) ബോംബെ ഹൈക്കോടതിയിൽ ഹർജി നൽകിയതോടെയാണ് വിവാദം ഉടലെടുത്തത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ജൈന മഠത്തിൻ്റെ ആസ്ഥാനമാണ് നന്ദിനി. മഠാധിപതിയായ ഭട്ടാരക ശ്രീ ജിനസേന സ്വാമിജിയുടെ ആസ്ഥാനം കൂടിയാണു ഇവിടം. ഭട്ടാരകമാർ ദിഗംബർ ജൈന സ്ഥാപനങ്ങളുടെ മത മേധാവികളാണ്. കഴിഞ്ഞ 600 വർഷമായി ഒരു ആനയെ മഠത്തിൽ വളർത്തുന്ന പതിവു അവർക്കുണ്ട്. മഠത്തിൻ്റെ മതപരമായ ഘോഷയാത്രകൾക്കും ആചാരങ്ങൾക്കും ആന അത്യാവശ്യമാണെന്നും നാട്ടുകാർ അവകാശപ്പെടുന്നു.

എന്നാൽ, മഠത്തിൽ വളർന്ന ആനയ്ക്ക് അടിയന്തര ചികിത്സയും വൈദ്യസഹായവും ആവശ്യമാണെന്ന് പെറ്റ അവരുടെ ഹർജിയിൽ ആരോപിച്ചു. ഈ വർഷം ജൂലൈയിൽ ഗുജറാത്തിലെ വൻതാര സെൻ്ററിൽ ആനയെ പുനരധിവസിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് ബോംബെ ഹൈക്കോടതിയുടെ തീരുമാനം സുപ്രീം കോടതിയും ശരിവച്ചിരുന്നു.

Back To Top
onwin