Flash Story
വിശാഖപട്ടണത്ത് ചേർന്ന ബ്രിക്സ് കായിക മന്ത്രിമാരുടെ യോഗത്തിൽ സംയുക്ത പ്രഖ്യാപനം അംഗീകരിച്ചു
കള്ളക്കടൽ ജാഗ്രത നിർദേശം-
ഭവന വായ്പാ കുടിശ്ശികയിൽ പലിശയും പിഴപ്പലിശയും പൂർണ്ണമായും ഒഴിവാക്കും: മന്ത്രി ബിന്ദു കൃഷ്ണ
ഗുരുവായൂരില്‍ ഇന്ന് വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍
ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
24 മണിക്കൂറും സ്പെഷ്യലിറ്റി ചികിത്സാ സൗകര്യം ഇനി ജനറൽ ആശുപത്രികളിലും : മന്ത്രി കെ മുരളീധരൻ
AFSO, FILCA ഫിലിം സൊസൈറ്റികൾ സംഘടിപ്പിച്ച ചടങ്ങിൽ അടൂർ ഗോപാലൻ കൃഷ്ണൻ ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ അംഗങ്ങൾക്ക് പുരസ്ക്കാരം നൽകി
അങ്കണവാടി പെൻഷൻ വിതരണം ഇന്ന് മുതൽ
കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാ‍ർക്കും ഓണം സമൃദ്ധം;ആനുകൂല്യങ്ങൾക്കായി 33.92 കോടി അനുവദിച്ചുവെന്ന് മന്ത്രി സി.പി ജോൺ

24 ന്യൂസിലെ മാധ്യമപ്രവര്‍ത്തക മേഘ്‌ന മുരളിക്കെതിരായ ബിജെപി കയ്യേറ്റവും സോഷ്യമീഡിയയിലെ ഭീഷണിയും കാടത്തം : തിരുവനന്തപുരം പ്രസ് ക്ലബ്

തിരുവനന്തപുരം . വട്ടിയൂര്‍ക്കാവ് മലമുകളിലുണ്ടായ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ 24 ന്യൂസിലെ മാധ്യമപ്രവര്‍ത്തക മേഘ്ന മുരളിയെ അസഭ്യം പറഞ്ഞ് കയ്യേറ്റം ചെയ്ത ബിജെപി പ്രവര്‍ത്തകരുടെ നടപടി കാടത്തമാണെന്ന് തിരുവനന്തപുരം പ്രസ് ക്ലബ്. കുറ്റക്കാര്‍ക്കെതിരേ പോലീസ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പ്രസ് ക്ലബ് പ്രസിഡന്റ് എസ് ശ്രീകേഷും സെക്രട്ടറി പി ആര്‍ പ്രവീണും ആവശ്യപ്പെട്ടു.

ബിജെപി വനിതാ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിലായിരുന്നു കയ്യേറ്റവും അസഭ്യവര്‍ഷവും. സമൂഹമാധ്യമങ്ങളിലൂടെ മേഘ്‌നയെ ഇപ്പോഴും ബിജെപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുന്നു.
സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന നടപടികളില്‍ നിന്ന് അണികളെ പിന്തിരിപ്പിക്കാന്‍ ബിജെപി നേതൃത്വം തയ്യാറാവണമെന്ന് പ്രസ് ക്ലബ് ആവശ്യപ്പെട്ടു.
ചേരിതിരിഞ്ഞ് സംഘര്‍ഷം ഉണ്ടാകുമ്പോള്‍ ഇരുവിഭാഗത്തിന്റെയും പ്രതികരണം തേടുന്നതാണ് മാധ്യമപ്രവര്‍ത്തനത്തിന്റെ രീതി. ബിജെപിക്കാരല്ലാത്തവരുടെ പ്രതികരണമെടുത്തതിനാണ് മേഘ്‌ന മുരളിക്കെതിരായ ആക്രമണം.
അതിക്രമം കാട്ടിയവര്‍ക്കെതിരേ നടപടിയെടുക്കാനും സോഷ്യല്‍മീഡിയയിലെ ഭീഷണി അവസാനിപ്പിക്കാനും ബിജെപി നേതൃത്വവും പോലീസും തയ്യാറായില്ലെങ്കില്‍ പ്രതിഷേധ പരിപാടികളുമായി രംഗത്തിറങ്ങുമെന്ന് പ്രസ് ക്ലബ് പ്രസ്താവനയില്‍ അറിയിച്ചു.

Back To Top
onwin