Flash Story
വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ അതത് ജില്ലകളിൽ പൊതു അവധി ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം
രാഹുല്‍ മാങ്കൂട്ടത്തില്‍ രക്ഷപ്പെട്ടത് നടിയുടെ കാറില്‍ തന്നെ: യുവനടിയെ ഉടന്‍ ചോദ്യംചെയ്യും
രാഷ്ട്രപതിയുടെ സന്ദർശനം: നഗരത്തിൽ ഗതാഗത നിയന്ത്രണം
നാശം വിതച്ച് ദിത്വ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ 334 മരണം, തമിഴ്നാട്ടിലും ആന്ധ്രയിലും ശക്തമായ മഴ തുടരുന്നു
Naval Day Operation DemoOn 03rd December 2025At Shanghumukham Beach
രാഹുല്‍ ഈശ്വറും സന്ദീപ് വാര്യരുമടക്കമുള്ള അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു;
സഞ്ജു-രോഹന്‍ സഖ്യം നിറഞ്ഞാടി; ഛത്തീസ്ഗഢിനെതിരെ കേരളത്തിന് എട്ട് വിക്കറ്റ് ജയം
കേരളമടക്കമുള്ള 12 സംസ്ഥാനങ്ങള്‍ക്ക് എസ്ഐആര്‍ സമയപരിധി നീട്ടി, ഫോം വിതരണം ഡിസംബര്‍ 11വരെ, കരട് പട്ടിക 16ന്
ദിത്വാ ചുഴലിക്കാറ്റ്; തമിഴ്നാട്ടിൽ മൂന്ന് മരണം


സി പി ഐ ദേശീയ കൗണ്‍സില്‍ യോഗം തിരുവനന്തപുരത്ത് എം എന്‍ സ്മാരകത്തില്‍ ആരംഭിച്ചു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ അധ്യക്ഷതയില്‍ ആരംഭിച്ച യോഗത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വേര്‍പാടിലും പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 26 പേരുടെ ദാരുണാന്ത്യത്തിലും ദുഃഖം രേഖപ്പെടുത്തി. ഇന്നും നാളെയുമായി നടക്കുന്ന യോഗത്തില്‍ സെപ്റ്റംബര്‍ 21 മുതല്‍ 25 വരെ ചണ്ഡിഗറില്‍ വച്ച് നടക്കുന്ന ഇരുപത്തിയഞ്ചാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തിന്റെ രൂപരേഖ ചര്‍ച്ച ചെയ്യപ്പെടും. കൂടാതെ ഇക്കാലയളവില്‍ നടന്നുവരുന്ന സംസ്ഥാന സമ്മേളനങ്ങള്‍ വിലയിരുത്തപ്പെടും.
രാവിലെ 9 മണിക്ക് മ്യൂസിയം ജംഗ്ഷനിലുള്ള സി. അച്യുതമേനോന്‍ പ്രതിമയില്‍ ജനറല്‍ സെക്രട്ടറി ഡി. രാജ, ദേശീയ സെക്രട്ടറിയറ്റ് അംഗങ്ങളായ ബിനോയ് വിശ്വം, ഡോ. കെ. നാരായണ, പല്ലബ് സെന്‍ഗുപ്ത, അമര്‍ജിത് കൗര്‍, ഡോ. ഗിരീഷ് ശര്‍മ്മ, ആനി രാജ, രാമകൃഷ്ണ പാണ്ട, മഹേന്ദ്രനാഥ് ഓജ, ഡോ. ബി. കെ. കാങ്കോ എന്നിവരും ദേശീയ കൗണ്‍സില്‍ അംഗങ്ങളും പുഷ് പാര്‍ച്ചന നടത്തിയ ശേഷമാണ് യോഗനടപടികള്‍ ആരംഭിച്ചത്. ഇരുപത്തി മൂന്നു സംസ്ഥാനങ്ങളില്‍ നിന്നായി നൂറ്റി പതിനാല് കൗണ്‍സില്‍ അംഗങ്ങള്‍ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നു.
പാര്‍ട്ടിയുടെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വൈകുന്നേരം മോഡല്‍ സ്‌കൂള്‍ ജംഗ്ഷനില്‍ പൊതുസമ്മേളനവും സംഗീത സദസ്സും ഉണ്ടായിരിക്കും. 25 ന് അവസാനിക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ ആനുകാലിക ദേശീയ- അന്തര്‍ദേശീയ വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെടും.

Back To Top