Flash Story
ആറ്റുകാൽ പൊങ്കാലയ്ക്ക് കുടിവെള്ളം മുടങ്ങില്ല: മന്ത്രി റോഷി അഗസ്റ്റിൻ
രമേഷ് പിഷാരടി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി? മത്സരിക്കാന്‍ താരം സന്നദ്ധത അറിയിച്ച
കുടിവെള്ളം നൽകാത്തത് നഗരസഭയുടെ മാതൃകാ പ്രവർത്തനവും ആറ്റുകാൽ പൊങ്കാലയും അട്ടിമറിയ്ക്കാൻ : ബിജെപി
ഡ്രോൺ ആക്രമണം
ഇസ്രയേൽ- അമേരിക്ക ആക്രമണം; ഇറാനിൽ കൊല്ലപ്പെട്ടത് 201 പേർ, 747 പേർക്ക് പരുക്ക്
മിസൈൽ ആക്രമണത്തിൽ ഇറാനിലെ സ്കൂളിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 85 ആയി
വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി, നെടുമ്പാശേരിയിലും കരിപ്പൂരിലും റദ്ദാക്കിയ സർവീസുകൾ
അടൂരിൽ സ്വകാര്യ ഹോട്ടലില്‍വച്ച് രാഹുൽ മാങ്കൂട്ടത്തിലുമായി വി കെ ശ്രീകണ്ഠൻ കൂടിക്കാഴ്ച്ച നടത്തി
തമിഴ് രാഷ്ട്രീയത്തിൽ വൻ അട്ടിമറി നീക്കം: മുൻ മുഖ്യമന്ത്രി ഒ.പനീർശെൽവം ഡിഎംകെയിൽ ചേർന്നു.

തിരുവനന്തപുരം : ഫെബ്രുവരി 6 മുതൽ 15 വരെ ദുബായ് ഫുജൈറയിൽ നടക്കുന്ന ലോക യൂത്ത് ലീഗ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ പൂജപ്പുര പുന്നക്കാമുകൾ സ്വദേശി ജി കെ പ്രദീപിനെ വേൾഡ് കരാട്ടെ റെഫ്‌റിയായി തെരഞ്ഞെടുത്തു . ലോക കരാട്ടെ മത്സരങ്ങൾ ഇനി നിയന്ത്രിക്കുന്നത് ക്യോഷി ജി കെ പ്രദീപ്‌ അയിരിക്കും .

കരാട്ടേയിൽ ഉയർന്ന തലത്തിലുള്ള ഒരു മാസ്റ്റർ അല്ലെങ്കിൽ അധ്യാപകനെ സൂചിപ്പിക്കുന്ന ജാപ്പനീസ് പദമാണ് ക്യോഷി . ലോക കരാട്ടെ റഫ്‌റി പരീക്ഷയിലാണ് കരാട്ടെ ഇന്ത്യ ഓർഗനൈസേഷനെ പ്രതിനിധികരിച്ചു കേരളത്തിൽ നിന്നും എത്തിയ പ്രദീപ് തെരെഞ്ഞെടുക്കപ്പെട്ടത് .

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ആദ്യത്തെ വേൾഡ് കരാട്ടെ ഫെഡറഷൻ റഫറി ആണ് ജികെ പ്രദീപ്‌. കരാട്ടെ കേരള അസോസിയേഷൻ സ്പോർട്സ് കമ്മീക്ഷൻ ചെയർമനും നിലവിൽ ഏഷ്യൻ കരാട്ടെ ജഡ്ജും , ഷിർട്ടോയു കരാട്ടെ ഡോ ഇന്റർ നാഷണലിന്റെ ചീഫ് ടെക്നിക്കൽ ഡയറക്ടറും ഏഷ്യൻ കരാട്ടെ ഫെഡറഷന്റെ റഫ്റിയുമാണ് പ്രദീപ്‌.

കഴിഞ്ഞ 30വർഷങ്ങളായി കരാട്ടെ രംഗത്ത് തിരുവനന്തപുരം ജില്ലയിൽ ജികെ പ്രദീപ്ന്റെ നേതൃത്വതിൽ ആൺകുട്ടികളും പെൺകുട്ടി കളും ഉൾപ്പടെ 5000 ത്തോളം വിദ്യാർത്ഥികളാണ് പരിശീലിക്കുന്നത് . രാജ്യത്തിനും കേരളത്തിലെ മുഴുവൻ കരാട്ടെ താരങ്ങൾക്കും ജികെ പ്രദീപ്‌ ന് ലഭിച്ച ഈ ബഹുമതി മുതൽ കൂട്ടാകും

ഭാര്യ ശിവ ശരണ്യ (ബ്ലാക്ക് ബെൽറ്റും കരാട്ടെ പരിശീലക ) മക്കൾ : അനീശ്വർ പ്രദീപ്‌ (ദേശീയ കരാട്ടെയിൽ പരിശീലനം ) , ദേവേശ്വർ പ്രദീപ്‌ (കരാട്ടെ പരിശീലനം )

Back To Top