Flash Story
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസ്താവന
കർണ്ണാടകത്തിൽ നിന്നുമുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണം, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം സമർപ്പിച്ച് മന്ത്രി ബിന്ദുകൃഷ്ണ
108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ
ഗവ :.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു
സിക്കിമില്‍ മണ്ണിടിച്ചില്‍.രണ്ട് വീടുകൾക്ക് കേടുപാടുകൾ
108 ആംബുലന്‍സ് ജീവനക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍.


ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തെ അമ്പരപ്പിച്ചുകൊണ്ട് മുൻ മുഖ്യമന്ത്രിയും മുൻ എഐഎഡിഎംകെ നേതാവുമായ ഒ. പനീർശെൽവം (ഒപിഎസ്) ദ്രാവിഡ മുന്നേറ്റ കഴകത്തിൽ (ഡിഎംകെ) ചേർന്നു. വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെ അദ്ദേഹം ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാളയത്തിലെത്തി മുഖ്യമന്ത്രി എം.കെ. സ്റ്റാലിലിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്.

രാവിലെ ഒൻപത് മണിയോടെ ഒപിഎസ് തൻ്റെ എംഎൽഎ സ്ഥാനം രാജിവെച്ചിരുന്നു. കേവലം സഖ്യകക്ഷിയായല്ല, മറിച്ച് ഡിഎംകെയിൽ നേരിട്ട് അംഗത്വമെടുക്കാനാണ് അദ്ദേഹത്തിന്റെ നീക്കമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് നേരത്തെ വാർത്താമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ‘സഖ്യത്തിൽ ചേരാൻ മാത്രമാണെങ്കിൽ എംഎൽഎ സ്ഥാനം രാജിവെക്കേണ്ട ആവശ്യമില്ലായിരുന്നു’ എന്നും അവർ കൂട്ടിച്ചേർത്തു.

കഴിഞ്ഞയാഴ്ച നിയമസഭയിൽ പനീർശെൽവത്തോട് വിശ്വസ്തത പുലർത്തുന്ന അവസാന എംഎൽഎയായ പി. അയ്യപ്പൻ മുഖ്യമന്ത്രി സ്റ്റാലിനെ പരസ്യമായി പ്രശംസിച്ചതോടെയാണ് ഈ രാഷ്ട്രീയ നീക്കത്തിന്റെ ആദ്യ സൂചനകൾ പുറത്തുവന്നത്. അന്തരിച്ച മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ വിശ്വസ്തനായിരുന്ന പനീർശെൽവം, ഒരു കാലത്ത് ഡിഎംകെയുടെ കടുത്ത വിമർശകനായിരുന്നു.

എഐഎഡിഎംകെയിൽ എടപ്പാടി പളനിസ്വാമിയുമായുള്ള (ഇപിഎസ്) അധികാരത്തർക്കത്തെത്തുടർന്ന് പാർട്ടിക്ക് പുറത്തായ പനീർശെൽവം, കഴിഞ്ഞ കുറച്ചു കാലമായി രാഷ്ട്രീയമായി ഒറ്റപ്പെട്ട നിലയിലായിരുന്നു. തമിഴ്നാട്ടിലെ ദ്രാവിഡ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ പോകുന്ന ഒന്നായാണ് രാഷ്ട്രീയ നിരീക്ഷകർ ഈ കൂടുമാറ്റത്തെ കാണുന്നത്.

Back To Top
onwin