Flash Story
  വീടിനുള്ളിലെ എയർ കണ്ടിഷനകത്ത് 5 ഓളം പാമ്പുകൾ
ജി സുധാകരൻ പാർട്ടി അംഗത്വം ഉപേക്ഷിച്ചു, തീരുമാനമറിയിച്ചത് ഫെയ്സ് ബുക്ക് കുറിപ്പ് വഴി
ശ്രീലങ്കൻതീരത്ത് ഇറാൻ യുദ്ധക്കപ്പൽ മുങ്ങിയത് അന്തർവാഹിനി ആക്രമണത്തിൽ;100 ലേറെ നാവികരെ കാണാനില്ല
ഇറാന്‍റെ പരമോന്നത നേതാവായി ഖമനയിയുടെ മകന്‍; മൊജ്തബ ഖമനയിയെ തിരഞ്ഞെടുത്തെന്ന് റിപ്പോര്‍ട്ട്
ശബരിമല സ്വർണ്ണക്കൊള്ള; മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ.പത്മകുമാറിന് ജാമ്യം
ശോഭാ ശേഖര്‍ മാധ്യമ പുരസ്‌കാരം സമ്മാനിച്ചു
ഇറാൻ യുദ്ധത്തിനിടയിൽ യുഎഇയിൽ കുടുങ്ങിയ ഇന്ത്യക്കാർ തിരിച്ചെത്തി തുടങ്ങി
പേരാവൂർ പിടിക്കാൻ ശൈലജ; മത്സരിപ്പിക്കാൻ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനം
ഹെൽമറ്റ് താഴെയിട്ടത്‌ ചട്ടലംഘനമോ? സെമിയിൽ സഞ്ജുവിന് വിലക്ക് വരുമോ, ആശങ്കയിലാക്കി റിപ്പോർട്ടുകൾ


ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തെ അമ്പരപ്പിച്ചുകൊണ്ട് മുൻ മുഖ്യമന്ത്രിയും മുൻ എഐഎഡിഎംകെ നേതാവുമായ ഒ. പനീർശെൽവം (ഒപിഎസ്) ദ്രാവിഡ മുന്നേറ്റ കഴകത്തിൽ (ഡിഎംകെ) ചേർന്നു. വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെ അദ്ദേഹം ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാളയത്തിലെത്തി മുഖ്യമന്ത്രി എം.കെ. സ്റ്റാലിലിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്.

രാവിലെ ഒൻപത് മണിയോടെ ഒപിഎസ് തൻ്റെ എംഎൽഎ സ്ഥാനം രാജിവെച്ചിരുന്നു. കേവലം സഖ്യകക്ഷിയായല്ല, മറിച്ച് ഡിഎംകെയിൽ നേരിട്ട് അംഗത്വമെടുക്കാനാണ് അദ്ദേഹത്തിന്റെ നീക്കമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് നേരത്തെ വാർത്താമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ‘സഖ്യത്തിൽ ചേരാൻ മാത്രമാണെങ്കിൽ എംഎൽഎ സ്ഥാനം രാജിവെക്കേണ്ട ആവശ്യമില്ലായിരുന്നു’ എന്നും അവർ കൂട്ടിച്ചേർത്തു.

കഴിഞ്ഞയാഴ്ച നിയമസഭയിൽ പനീർശെൽവത്തോട് വിശ്വസ്തത പുലർത്തുന്ന അവസാന എംഎൽഎയായ പി. അയ്യപ്പൻ മുഖ്യമന്ത്രി സ്റ്റാലിനെ പരസ്യമായി പ്രശംസിച്ചതോടെയാണ് ഈ രാഷ്ട്രീയ നീക്കത്തിന്റെ ആദ്യ സൂചനകൾ പുറത്തുവന്നത്. അന്തരിച്ച മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ വിശ്വസ്തനായിരുന്ന പനീർശെൽവം, ഒരു കാലത്ത് ഡിഎംകെയുടെ കടുത്ത വിമർശകനായിരുന്നു.

എഐഎഡിഎംകെയിൽ എടപ്പാടി പളനിസ്വാമിയുമായുള്ള (ഇപിഎസ്) അധികാരത്തർക്കത്തെത്തുടർന്ന് പാർട്ടിക്ക് പുറത്തായ പനീർശെൽവം, കഴിഞ്ഞ കുറച്ചു കാലമായി രാഷ്ട്രീയമായി ഒറ്റപ്പെട്ട നിലയിലായിരുന്നു. തമിഴ്നാട്ടിലെ ദ്രാവിഡ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ പോകുന്ന ഒന്നായാണ് രാഷ്ട്രീയ നിരീക്ഷകർ ഈ കൂടുമാറ്റത്തെ കാണുന്നത്.

Back To Top