

വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെൽപാമിൽ നടന്ന വൻഅഴിമതികൾ വാർത്തയായതിനെന്നുടർന്ന് ചെയർമാനെയും അഴിമതി സംബന്ധമായ റിപ്പോർട്ടുനൽകിയ മാനേജിംഗ് ഡയറക്ടറേയും നീക്കം ചെയ്ത സർക്കാർ, അഴിമതിയിൽ പങ്കുള്ളവരെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്നതിൽ പ്രതിഷേധിച്ച് സ്ഥാപനത്തിലെ ഏക ട്രേഡ് യൂണിയനായിരുന്ന സിഐടിയു പിരിച്ചുവിട്ട് സംഘടനയുടെ ജനറൽ സെക്രട്ടറി ഉൾപ്പടെയുള്ളവർ
ഐ എൻ ടി യു സി യിൽ ചേരാൻ തീരുമാനിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ നേരിൽകണ്ട് തൊഴിലാളി പ്രതിനിധികൾ
നിലവിലെ സിഐടിയു യൂണിയൻ പിരിച്ചുവിട്ട് ഐ എൻ ടി യുസിയിൽ ചേരാനുള്ള തീരുമാനം ഔദ്യോഗികമായി അറിയിച്ചു.
കോടികളുടെ അഴിമതി സ്ഥാപനത്തിൽ നടന്നിട്ടും കുറ്റക്കാരെ കണ്ടെത്താൻ നടപടിയില്ല. 1993 നു ശേഷം ശമ്പളപരിഷ്കരണം നടപ്പാക്കിയിട്ടില്ല. തൊഴിൽ ദിനങ്ങൾ വെട്ടിക്കുറച്ചു. തൊഴിലാളികൾക്ക് മിനിമം കൂലി പോലും നല്കുന്നില്ലെന്നും പാലക്കാട്ടെ ഫാക്ടറി യൂണിറ്റ് അടച്ചുപൂട്ടലിൻ്റെ വക്കിലാണെന്നും ഒരു വികസന പദ്ധതിയും ആവിഷരിക്കാതെ സ്ഥാപനത്തെ സ്വാഭാവിക മരണത്തിന് വിട്ടുകൊടുക്കുന്നതിലും പ്രതിഷേധിച്ചാണ് കൂട്ടരാജി നല്കി
തൊഴിലാളികൾ ഐഎൻടിയുസിയിൽ ചേരുന്നതെന്ന് ഐഎൻടിയുസി ജില്ലാ പ്രസിഡൻ്റ് വി. ആർ. പ്രതാപൻ പറഞ്ഞു.
ഐഎൻടിയുസിയിൽ ചേർന്ന തൊഴിലാളികളെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ത്രിവർണ്ണ ഷാളണിയിച്ച് സ്വീകരിച്ചു.
ഐ എൻ ടി യു സി ജില്ലാ പ്രസിഡൻ്റ്
വി. ആർ. പ്രതാപൻ, സിഐറ്റിയു യൂണിയൻ മുൻ ജനറൽ സെക്രട്ടറി ക്രിസ്റ്റൻസൺ, ഡി. എൻ. സുനിൽകുമാർ,
ശരത്. എസ്.വി, വിവേക് . എസ്സ് ,
ദീപു ശിവ , പ്രമീള. എ എസ്സ് ,
രമണി. ഒ, കൊറ്റാമം ശോഭന ദാസ് തുടങ്ങിയവർ പങ്കെടുത്തു.
ചിത്രം. അടിക്കുറിപ്പ്:
സിഐടിയു യൂണിയൻ പിരിച്ചുവിട്ട് ഐഎൻടിയുസി യിൽ ചേർന്ന കെൽ പാമിലെ തൊഴിലാളികളെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഖദർ ഷാണിയിച്ച് സ്വീകരിക്കുന്നു .ഐ എൻ ടി യു സി ജില്ലാ പ്രസിഡൻ്റ് വി.ആർ. പ്രതാപൻ , ക്രിസ്റ്റൺസൻ തുടങ്ങിയവർ
സമീപം.