Flash Story
നവംബർ ഒന്ന് മുതൽസപ്ലൈ‌കോയിൽവനിതാഉപഭോക്താക്കൾക്ക്ആനുകൂല്യം
അടുത്ത 5 ദിവസം സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
ശബരിമല സ്വര്‍ണ്ണക്കൊള്ള : മുരാരി ബാബു അടക്കമുള്ളവരെ ചോദ്യം ചെയ്യും;
ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ്, പ്രതി മാനസാന്തരപ്പെടുമെന്ന് പ്രതീക്ഷയില്ല, സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി
കെപിസിസി പുനസംഘടനയില്‍ തര്‍ക്കം രൂക്ഷം :കെ മുരളീധരനും, കെ സുധാകരനും അതൃപ്തി
കെ എസ് ആർ ടി സി പെൻഷൻകാർ പ്രക്ഷോഭ  സമരത്തിലേക്ക് :
പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി; എം ജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി
3 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
ഹിജാബ് വിവാദം: സെൻ്റ് റീത്താസ് സ്കൂളിന് തിരിച്ചടി; വിദ്യാർത്ഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല

തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ ഹരിത കേരള മിഷന്റെ സ്റ്റാളിലാണ് കുഞ്ചിപ്പെട്ടി അരി വിപണനം നടന്നത്. തദ്ദേശീയ ജനവിഭാഗങ്ങളുമായി ചേർന്ന് ഹരിത കേരളം മിഷൻ നടപ്പിലാക്കുന്ന പരിസ്ഥിതി പുനസ്ഥാപന പദ്ധതികളുടെ നേട്ടങ്ങൾ ആണ് സ്റ്റാളിൽ പ്രദർശിപ്പിച്ചിരുന്നത്. ഇടുക്കി അടിമാലി ഗ്രാമപഞ്ചായത്തിലെ വനമേഖലയിലെ കട്ടമുടി കുഞ്ചിപ്പെട്ടിക്കുടി പാടശേഖരം 40 വർഷത്തിന് ശേഷം നെൽകൃഷിയിലേക്ക് തിരികെ കൊണ്ടുവന്നിരുന്നു. ഇവിടെ വിളഞ്ഞ വിഷരഹിതമായ അരി ‘കുഞ്ചിപ്പെട്ടി അരി’ എന്ന പേരിൽ ബ്രാൻഡ് ചെയ്ത് പുറത്തിറക്കിയിരിക്കുന്നത്. കുഞ്ചിപ്പെട്ടി പാടശേഖരം വീണ്ടെടുക്കുന്നതിന് നടന്ന തദ്ദേശീയ ജനതയുടെ വിജയകരമായ പരിശ്രമത്തിന്റെ വിവിധ ഘട്ടങ്ങൾ സ്റ്റാളിൽ പ്രദർശിപ്പിച്ചിരുന്നു. അതോടൊപ്പം അടിമാലി ഗ്രാമപഞ്ചായത്തിലെ തന്നെ കൊരങ്ങാട്ടി ഉന്നതിയിൽ വൈവിധ്യമാർന്ന നാടൻ നെല്ലിനങ്ങൾ കൃഷി ചെയ്യുന്ന ബൈനോ എന്ന യുവ കർഷകന്റെ നാടൻ നെൽ വിത്തിനങ്ങളുടെ പ്രദർശനവും മറയൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മറയൂർ ട്രൈബൽ വെൽഫെയർ സൊസൈറ്റിയുടെ വൈവിധ്യമാർന്ന മൂല്യവർധന ഉൽപ്പന്നങ്ങളുടെയും പ്രദർശനവും വിപണനവും ഒരുക്കിയിരുന്നു. കൃഷ്ണ കമോദ്, ചിറ്റേനി, പുഞ്ചക്കഴമ, പുളിയൻ മുണ്ടകൻ, കുള്ളൻ തൊണ്ടി , വലിച്ചൂരി, മനുരത്ന, ഇടവക എന്നീ നെൽവിത്തിനങ്ങളാണ് പ്രദർശിപ്പിച്ചത്.

Back To Top