Flash Story
അജിത്കുമാറിനും ബി അശോകിനും സ്ഥാനചലനം
കേരളത്തിൽ പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ നടപടികളുമായി സർക്കാർ
തലയുയർത്തി നിൽക്കും, കണ്ണൂർ എൻ്റെ ഹൃദയരക്തം : വൈകാരിക കുറിപ്പുമായി സുധാകരൻ;
റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്തു; ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡ് താലൂക്ക് സപ്ലൈ ഓഫീസർ റദ്ദാക്കി
സെറ്റല്ലേ… നമ്മളീ യാത്ര തുടരും, എൽഡിഎഫ് പ്രചാരണ വീഡിയോയിൽ ഭാവന
തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 11-ന് കൊച്ചിയിലെത്തും
ലെബനനിലെ വീടുകൾക്ക് മുകളിൽ വെളുത്ത ഫോസ്ഫറസ് പ്രയോഗിച്ച് ഇസ്രായേൽ
സഞ്ജുവിന് ഔദ്യോഗിക സ്വീകരണം നൽകി ആദരിക്കാൻ സംസ്ഥാന സർക്കാർ
പെരുമ്പളം പാലം, വെള്ളം കയറാത്ത എസി റോഡ്, ചെല്ലാനം ടെട്രാപോഡ്; മൂന്നും യാഥാര്‍ഥ്യമാക്കിയത് ഊരാളുങ്കൽ

30ാമത് ഐ.എഫ്.എഫ്.കെ മീഡിയ സെൽ



സ്നേഹബന്ധത്തിന്റെ അടിസ്ഥാനമായ വിശ്വാസത്തിന്റെ അന്തർധാരകളെ പരിശോധിക്കുന്ന ചിത്രമാണ് മിനി ഐ ജി സംവിധാനം ചെയ്ത ‘ആദി സ്നേഹത്തിന്റെ വിരുന്നു മേശ’.

ദാമ്പത്യ ജീവിതത്തിൽ മൂന്നാമതൊരാളുടെ സാന്നിധ്യം എത്രത്തോളം വിള്ളൽ തീർക്കുന്നുവെന്നും മനുഷ്യസഹജമായ വികാരങ്ങൾ എങ്ങനെ വൈവാഹിക ജീവിതത്തിന്റെ ചട്ടക്കൂടുകൾക്കുള്ളിൽ വീക്ഷിക്കപ്പെടുന്നു എന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

“സിനിമയിൽ കുടുംബജീവിതം ഒരു അടഞ്ഞ ഘടനയാണ്. അവയുടെ അന്തർധാരകളെ ഞാൻ അന്വേഷിക്കുന്നു. ഒരു നൈസർഗികമായ സമീപനമാണ് വികാരങ്ങളെ വീക്ഷിക്കുവാനായി ഉപയോഗിച്ചിരിക്കുന്നത്,” മിനി പറഞ്ഞു. മലയാളം സിനിമ ടുഡേ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്.

ഒരു മുഴുനീള ഫീച്ചർ ചിത്രം 40 മണിക്കൂറിനുള്ളിൽ ഒരു ലൊക്കേഷൻ ഉപയോഗിച്ച് ചിത്രീകരിക്കുക എന്നത് വെല്ലുവിളി ആയിരുന്നെന്ന് സംവിധായിക പറഞ്ഞു. ചിത്രത്തിൽ നാടകാഭ്യാസം കഴിഞ്ഞ കലാകാരരെ അഭിനയിപ്പിച്ചതും നേട്ടമായി.

“ഒരു ഡെലിഗേറ്റായും അഭിനേത്രിയായും മാത്രം വന്ന ഈ ചലച്ചിത്രോത്സവത്തിൽ സംവിധായികയായി എത്താൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. ബീന പോളിന്റെ സിനിമകളെ ആരാധിച്ചും, മുഖ്യധാരാ സംവിധായകരുടെ സഹ സംവിധായികയായി പരിശീലിച്ചും വെള്ളിത്തിര സ്വപ്നം കണ്ടുനടന്ന എനിക്ക്, ഈ അവസരം ഏറെ ആഗ്രഹിച്ച ഒരു അഭിമാന നിമിഷമാണ്,” മിനി ഐ ജി പറഞ്ഞു.

Back To Top