Flash Story
ബ്രസീൽ ടീം ആദ്യമായി ഇന്ത്യയിൽ കളിക്കാൻ എത്തുന്നു.
കർക്കടക വാവുബലി: മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ അനു കുമാരി
ഓണം സ്‌പെഷ്യൽ എൻഫോഴ്സ്മെന്റ് ശക്തമാക്കും; മന്ത്രി എം ലിജു
പകർച്ചവ്യാധി പ്രതിരോധം മാധ്യമപ്രവർത്തകർക്കായി ശില്പശാല ബുധനാഴ്ച
ലോ കോളേജ് അസി : പ്രൊഫസർ നിയമന ഉത്തരവ് മുഖ്യമന്ത്രി വി ഡി സതീശൻ കൈമാറി
വ്യാജ ലോണ്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി കേരള പോലീസ്
കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനം 63-ാമത് സ്ഥാപക ദിനം ആഘോഷിച്ചു
ഭക്ഷ്യ -സിവില്‍ സപ്ളൈസ് വകുപ്പിന്റെയും സപ്ലൈ കോയുടെയും ഓണക്കാല മുന്‍ഒരുക്കങ്ങള്‍
കോട്ടയം മെഡിക്കല്‍ കോളജിൽ രോഗികളെ നിലത്തു കിടത്തുന്നത് ഒഴിവാക്കും-മന്ത്രി കെ. മുരളീധരന്‍.

30ാമത് ഐ.എഫ്.എഫ്.കെ മീഡിയ സെൽ



സ്നേഹബന്ധത്തിന്റെ അടിസ്ഥാനമായ വിശ്വാസത്തിന്റെ അന്തർധാരകളെ പരിശോധിക്കുന്ന ചിത്രമാണ് മിനി ഐ ജി സംവിധാനം ചെയ്ത ‘ആദി സ്നേഹത്തിന്റെ വിരുന്നു മേശ’.

ദാമ്പത്യ ജീവിതത്തിൽ മൂന്നാമതൊരാളുടെ സാന്നിധ്യം എത്രത്തോളം വിള്ളൽ തീർക്കുന്നുവെന്നും മനുഷ്യസഹജമായ വികാരങ്ങൾ എങ്ങനെ വൈവാഹിക ജീവിതത്തിന്റെ ചട്ടക്കൂടുകൾക്കുള്ളിൽ വീക്ഷിക്കപ്പെടുന്നു എന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

“സിനിമയിൽ കുടുംബജീവിതം ഒരു അടഞ്ഞ ഘടനയാണ്. അവയുടെ അന്തർധാരകളെ ഞാൻ അന്വേഷിക്കുന്നു. ഒരു നൈസർഗികമായ സമീപനമാണ് വികാരങ്ങളെ വീക്ഷിക്കുവാനായി ഉപയോഗിച്ചിരിക്കുന്നത്,” മിനി പറഞ്ഞു. മലയാളം സിനിമ ടുഡേ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്.

ഒരു മുഴുനീള ഫീച്ചർ ചിത്രം 40 മണിക്കൂറിനുള്ളിൽ ഒരു ലൊക്കേഷൻ ഉപയോഗിച്ച് ചിത്രീകരിക്കുക എന്നത് വെല്ലുവിളി ആയിരുന്നെന്ന് സംവിധായിക പറഞ്ഞു. ചിത്രത്തിൽ നാടകാഭ്യാസം കഴിഞ്ഞ കലാകാരരെ അഭിനയിപ്പിച്ചതും നേട്ടമായി.

“ഒരു ഡെലിഗേറ്റായും അഭിനേത്രിയായും മാത്രം വന്ന ഈ ചലച്ചിത്രോത്സവത്തിൽ സംവിധായികയായി എത്താൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. ബീന പോളിന്റെ സിനിമകളെ ആരാധിച്ചും, മുഖ്യധാരാ സംവിധായകരുടെ സഹ സംവിധായികയായി പരിശീലിച്ചും വെള്ളിത്തിര സ്വപ്നം കണ്ടുനടന്ന എനിക്ക്, ഈ അവസരം ഏറെ ആഗ്രഹിച്ച ഒരു അഭിമാന നിമിഷമാണ്,” മിനി ഐ ജി പറഞ്ഞു.

Back To Top
onwin