Flash Story
പത്തനംതിട്ട കോന്നിയിൽ പാറമട അപകടത്തിൽ ഒരാൾ മരിച്ചു :
ദേശീയ പണിമുടക്ക് യുഡി റ്റി എഫ് വിളമ്പര ജാഥ നടത്തി
ആദ്യകാല പ്രമുഖ ആകാശവാണി കലാകാരിയും ഗായികയും ചലച്ചിത്ര നടിയുമായിരുന്ന C. S. രാധാദേവി(94) അന്തരിച്ചു
കണ്ണൂരിൽ സി.പി.സന്തോഷ് കുമാറും വയനാട്ടിൽ ഇ.ജെ.ബാബുവും സിപിഐ ജില്ലാ സെക്രട്ടറിമാർ
നിപ സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്ന ഒരു കുട്ടിക്ക് കൂടി പനി ബാധിച്ചു: കേന്ദ്ര സംഘം ഇന്ന് കേരളത്തിൽ എത്തും
പൊതുജനാരോഗ്യം സംരക്ഷിക്കുക’; കോട്ടയത്ത് നിന്ന് തന്നെ പ്രതിരോധം ആരംഭിക്കാന്‍ എല്‍ഡിഎഫ്
ഞാവൽ പഴം എന്ന് കരുതി വിഷക്കായ കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ചികിത്സയിൽ :
ചരിത്രം സൃഷ്ടിച്ച് ഇന്ത്യന്‍ വനിതകള്‍;തായ്‌ലന്‍ഡിനെ തോല്‍പ്പിച്ചു,ഏഷ്യാ കപ്പിലേക്ക് യോഗ്യത നേടി
കേരള സര്‍വകലാശാലയില്‍ രജിസ്ട്രാര്‍ വീണ്ടും ചുമതലയേറ്റു;അന്തിമ തീരുമാനം കോടതിയുടേതെന്ന് വൈസ് ചാൻസലർ

ഭരണഘടനാ തത്വങ്ങൾ പാടേ നിരാകരിച്ച് കൊണ്ട് കേരള രാജ്ഭവനെ സംഘപരിവാർ കേന്ദ്രമാക്കി മാറ്റാൻ ശ്രമിക്കുന്ന കേരള ഗവർണർക്കെതിരെയും, സർവ്വകലാശാലകൾ കാവിവൽക്കരിക്കാനുള്ള നീക്കത്തിനെതിരെയും ശക്തമായ പ്രതിഷേധം ഉയർന്ന് വരണമെന്ന് എ കെ പി സി ടി എ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

നേരത്തേ കൃഷിവകുപ്പുമായി ചേർന്ന് നടത്തിയ പരിപാടിയിലും, ഇപ്പോൾ സ്കൗട്ട് & ഗൈഡ്സിൻ്റെ പരിപാടിയിലും കാവിക്കൊടിയേന്തിയ ഭാരതാംബയെന്ന സംഘപരിവാർ അടയാളവും, ഇന്ത്യയുടെ അംഗീകൃത ഭൂപടത്തിൽ നിന്ന് വ്യത്യസ്തമായ ചിത്രവും പ്രദർശിപ്പിക്കുകയും അതിനെ വിളക്ക് വെച്ച് തൊഴാൻ സൗകര്യമൊരുക്കുകയും ചെയ്തത് പ്രതിഷേധാർഹമാണ്. രാജ്യത്തിൻ്റെ ദേശീയ പതാകയെയും ഭരണഘടനയെയും പരിഹസിക്കാനാണ് ഇത് വഴി ഭരണഘടനാ പദവി വഹിക്കുന്ന ഗവർണർ ശ്രമിച്ചത്.

കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് രാഷ്ട്രീയ പ്രസരമുണ്ടെന്ന് കഴിഞ്ഞ ദിവസം പറഞ്ഞ ഗവർണർ അദ്ദേഹം ചാൻസലറായ കേരള സർവ്വകലാശാലയിലെ സെനറ്റിൽ വന്ന ഒഴിവിലേക്ക് നാമനിർദ്ദേശം ചെയ്തത് ജന്മഭൂമിയുടെ ഒരു ലേഖകനെയാണ്. കണ്ണൂർ സർവ്വകലാശാലയിൽ ഡീൻമാരായി നാമനിർദേശം ചെയ്തത് ആർ എസ് എസ് അനുകൂലികളെയാണ്. മറ്റ് സർവ്വകലാശാലകളിലും ഇത്തരം കാര്യങ്ങൾ താൽക്കാലിക വൈസ് ചാൻസലർമാരെ ഉപയോഗിച്ച് ചെയ്യുകയാണ് ഗവർണർ. സംഘപരിവാർ വക്താക്കളുടെയും ചില മാധ്യമപ്രവർത്തകരുടെയും രഹസ്യയോഗം വിളിച്ച് അജണ്ടകൾ തയ്യാറാക്കുകയും വൈസ് ചാൻസലർമാരുടെ യോഗം വിളിച്ച് സർവ്വകലാശാലകളിൽ അവ നടപ്പാക്കാൻ ഒരുക്കം കൂട്ടുകയുമാണ് ഗവർണർ ചെയ്യുന്നത്.
കേരള നിയമസഭ പാസാക്കിയ ബില്ലുകൾ അകാരണമായി തടഞ്ഞുവെക്കുകയാണ്.

ഭരണഘടനാ തത്വങ്ങളെയും വഹിക്കുന്ന പദവിയുടെ മാന്യതയെയും പരിഗണിച്ച് ഗവർണർ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ മുന്നോട്ട് വെക്കുന്ന നവകേരള നിർമ്മിതി എന്ന പുരോഗമന ആശയത്തിൻ്റെ ഭാഗമായാണ് ആ ഉത്തരവാദിത്തം നിർവ്വഹിക്കേണ്ടത്.
മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ രീതികളിലേക്ക് കടക്കുന്നത് കേരളം നാളിതുവരെ പുതിയ ഗവർണർക്ക് നൽകിയ ഉചിതമായ ഔദ്യോഗിക പരിഗണനകളെയും ആദരവിനെയും പാടേ ഇല്ലാതാക്കും. അതിന് ഗവർണർ തുനിയരുതെന്ന് എ കെ പി സി ടി എ സംസ്ഥാന പ്രസിഡന്റ് എ നിശാന്ത്, ജനറൽ സെക്രട്ടറി ഡോ ബിജുകുമാർ കെ എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Back To Top