Flash Story
ശബരിമല സ്വര്‍ണ്ണക്കൊള്ള : മുരാരി ബാബു അടക്കമുള്ളവരെ ചോദ്യം ചെയ്യും;
ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ്, പ്രതി മാനസാന്തരപ്പെടുമെന്ന് പ്രതീക്ഷയില്ല, സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി
കെപിസിസി പുനസംഘടനയില്‍ തര്‍ക്കം രൂക്ഷം :കെ മുരളീധരനും, കെ സുധാകരനും അതൃപ്തി
കെ എസ് ആർ ടി സി പെൻഷൻകാർ പ്രക്ഷോഭ  സമരത്തിലേക്ക് :
പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി; എം ജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി
3 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
ഹിജാബ് വിവാദം: സെൻ്റ് റീത്താസ് സ്കൂളിന് തിരിച്ചടി; വിദ്യാർത്ഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല
“എന്നെ കുടുക്കിയവര്‍ നിയമത്തിന് മുന്നിൽ വരും”പ്രതികരിച്ച് ഉണ്ണികൃഷ്ണൻ പോറ്റി
ശബരിമല സ്വർണക്കൊള്ള: പ്രതി പട്ടികയിൽ ഉൾപ്പെട്ടതിന് പിന്നാലെ മുരാരി ബാബുവിൻ്റെ രാജി എഴുതിവാങ്ങി എൻഎസ്എസ്

ശബരിമല അയ്യപ്പന്റെ സ്വത്ത്, സ്വർണം പതിച്ച ചെമ്പു പാളികൾ മോഷിക്കപ്പെട്ടു എന്ന് ഏറ്റവും വേദനാജനകമായ വാർത്തകൾ ആണ് കേരളം ഇന്ന് ചർച്ച ചെയുന്നത്. ഈ കൊള്ള പുറത്തു കൊണ്ട് വന്നതിനു പൂർണമായ ക്രെഡിറ്റ് ബഹു. ഹൈ കോടതിക്കും. നമ്മുടെ മാധ്യമങ്ങൾക്കും ആണ്. ആദ്യ ദിവസങ്ങളിൽ ഇത് ഒരു “വീഴ്‌ച” ആണെന്ന് പലരും സംശയിച്ചെങ്കിൽ ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങളിൽ നിന്ന് തെളിയുന്നത് ഇത് ഒരു വീഴ്ച അല്ല സംഘടിത മോഷണമാണ്.

വിജയ് മല്ല്യ സ്വാമി അയ്യപ്പന് സമർപ്പിച്ച സ്വർണം പതിച്ച പാളികൾ എവിടെ എന്നുള്ള ചോദ്യത്തിന് ദേവസ്വം ബോർഡ് ഒളിച്ചു കളിക്കുക മാത്രമല്ല, “ചെമ്പ്” പാളികൾ എന്ന് വ്യാജ രേഖ ഉണ്ടാക്കുകയും ചെയ്‌തു. ഇത് സ്വർണം പതിച്ച ചെമ്പു പാളികളെ “ചെമ്പു മാത്രമുള്ള പാളികൾ” ആയി ചിത്രീകരിക്കാനും, ഒറിജിനൽ ആയ പാളികൾ മോഷിടിക്കാനും വേണ്ടിയാണ്. 39 ദിവസം ഉണ്ണികൃഷ്‌ണൻ്റെ കയ്യിൽ വച്ചതിനു ശേഷം ചെന്നൈയിലെ Smart Creations ൽ എത്തിച്ചത് ആ സമയം കൊണ്ട് പുതിയൊരു ചെമ്പ് പാളി നിർമിക്കാൻ ആണെന്ന് വ്യക്തം. പുതിയ പാളികളിൽ എന്നാൽ 4.5 കിലോഗ്രാം തൂക്കം കുറവ് വന്നു. അതിൽ കുറച്ചു സ്വർണം പൂശി ആൾക്കാരെ തെറ്റിദ്ധരിപ്പിക്കാം എന്ന് അമ്പലം വിഴുങ്ങികൾ കരുതി.

ബഹുമാനപെട്ട ഹൈ കോടതി 4 ഇടക്കാല വിധിന്യായങ്ങളിലൂടെ ശബരിമലയിൽ നിന്ന് എടുത്തത് Gold plated / Gold Cladded പാളികൾ ആണെന്ന് എടുത്ത് എഴുതി ചൂണ്ടികാണിച്ചു. സമൂഹത്തിൽ വാർത്ത മാധ്യമങ്ങളിൽ തെറ്റിദ്ധാരണ, confusion ഉണ്ടാക്കി ദേവസ്വം ബോർഡ് രക്ഷപെടാതിരിക്കാൻ കുടി വേണ്ടിയാണു അത്. വിധിന്യായത്തിലെ ഒരു പ്രസക്ത ഭാഗം നൽകുന്നു. ദേവസ്വം ബോർഡ് ഈ മോഷണത്തിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന കാര്യത്തിൽ സംശയം ഇല്ല, ഹൈ കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം മാത്രമാണ് പ്രതിവിധി.

രാഹുൽ ഈശ്വർ, അയ്യപ്പ ധർമ്മ സേന

Back To Top