Flash Story
അണ്ണാ ഡിഎംകെയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ച് നടിഗൗതമി
മുന്‍പുള്ള പ്രതിപക്ഷം ചെയ്തത് പോലെ നിപയെ രാഷ്ട്രീയ ആയുധമാക്കാന്‍ തങ്ങള്‍ തയ്യാറല്ല: പിണറായി വിജയൻ
ശബരിമല സ്വർണ്ണക്കൊള്ളയിൽ പരിശോധനകൾക്കായി SIT സംഘം സന്നിധാനത്ത്.
നിപ പ്രതിരോധ പ്രവർത്തനത്തിൽ വീഴ്ചയില്ലെന്ന് ആരോഗ്യമന്ത്രി
കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര വളയം പിടിച്ചു സാരഥിയാകാൻ പോകുന്നത് പെരുമ്പാവൂർ ഡിപ്പോയിലെ വനിതാ ഡ്രൈവർ ഷീല..
കെ ബി പ്രദീപ് ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവെച്ചു; രാജി മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം
ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി മുരാരി ബാബു അന്തരിച്ചു; അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു
മുഖ്യമന്ത്രിക്കും കുടുംബത്തിനും വധഭീഷണി; കേസെടുത്ത് കന്റോണ്‍മെന്റ് പൊലീസ്
നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന നാല്‍പത്തിമൂന്നുകാരന്റെ നില ഗുരുതരം; കേന്ദ്ര സംഘം ഇന്നെത്തും

ശബരിമല അയ്യപ്പന്റെ സ്വത്ത്, സ്വർണം പതിച്ച ചെമ്പു പാളികൾ മോഷിക്കപ്പെട്ടു എന്ന് ഏറ്റവും വേദനാജനകമായ വാർത്തകൾ ആണ് കേരളം ഇന്ന് ചർച്ച ചെയുന്നത്. ഈ കൊള്ള പുറത്തു കൊണ്ട് വന്നതിനു പൂർണമായ ക്രെഡിറ്റ് ബഹു. ഹൈ കോടതിക്കും. നമ്മുടെ മാധ്യമങ്ങൾക്കും ആണ്. ആദ്യ ദിവസങ്ങളിൽ ഇത് ഒരു “വീഴ്‌ച” ആണെന്ന് പലരും സംശയിച്ചെങ്കിൽ ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങളിൽ നിന്ന് തെളിയുന്നത് ഇത് ഒരു വീഴ്ച അല്ല സംഘടിത മോഷണമാണ്.

വിജയ് മല്ല്യ സ്വാമി അയ്യപ്പന് സമർപ്പിച്ച സ്വർണം പതിച്ച പാളികൾ എവിടെ എന്നുള്ള ചോദ്യത്തിന് ദേവസ്വം ബോർഡ് ഒളിച്ചു കളിക്കുക മാത്രമല്ല, “ചെമ്പ്” പാളികൾ എന്ന് വ്യാജ രേഖ ഉണ്ടാക്കുകയും ചെയ്‌തു. ഇത് സ്വർണം പതിച്ച ചെമ്പു പാളികളെ “ചെമ്പു മാത്രമുള്ള പാളികൾ” ആയി ചിത്രീകരിക്കാനും, ഒറിജിനൽ ആയ പാളികൾ മോഷിടിക്കാനും വേണ്ടിയാണ്. 39 ദിവസം ഉണ്ണികൃഷ്‌ണൻ്റെ കയ്യിൽ വച്ചതിനു ശേഷം ചെന്നൈയിലെ Smart Creations ൽ എത്തിച്ചത് ആ സമയം കൊണ്ട് പുതിയൊരു ചെമ്പ് പാളി നിർമിക്കാൻ ആണെന്ന് വ്യക്തം. പുതിയ പാളികളിൽ എന്നാൽ 4.5 കിലോഗ്രാം തൂക്കം കുറവ് വന്നു. അതിൽ കുറച്ചു സ്വർണം പൂശി ആൾക്കാരെ തെറ്റിദ്ധരിപ്പിക്കാം എന്ന് അമ്പലം വിഴുങ്ങികൾ കരുതി.

ബഹുമാനപെട്ട ഹൈ കോടതി 4 ഇടക്കാല വിധിന്യായങ്ങളിലൂടെ ശബരിമലയിൽ നിന്ന് എടുത്തത് Gold plated / Gold Cladded പാളികൾ ആണെന്ന് എടുത്ത് എഴുതി ചൂണ്ടികാണിച്ചു. സമൂഹത്തിൽ വാർത്ത മാധ്യമങ്ങളിൽ തെറ്റിദ്ധാരണ, confusion ഉണ്ടാക്കി ദേവസ്വം ബോർഡ് രക്ഷപെടാതിരിക്കാൻ കുടി വേണ്ടിയാണു അത്. വിധിന്യായത്തിലെ ഒരു പ്രസക്ത ഭാഗം നൽകുന്നു. ദേവസ്വം ബോർഡ് ഈ മോഷണത്തിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന കാര്യത്തിൽ സംശയം ഇല്ല, ഹൈ കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം മാത്രമാണ് പ്രതിവിധി.

രാഹുൽ ഈശ്വർ, അയ്യപ്പ ധർമ്മ സേന

Back To Top
onwin