Flash Story
ആദ്യകാല പ്രമുഖ ആകാശവാണി കലാകാരിയും ഗായികയും ചലച്ചിത്ര നടിയുമായിരുന്ന C. S. രാധാദേവി(94) അന്തരിച്ചു
കണ്ണൂരിൽ സി.പി.സന്തോഷ് കുമാറും വയനാട്ടിൽ ഇ.ജെ.ബാബുവും സിപിഐ ജില്ലാ സെക്രട്ടറിമാർ
നിപ സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്ന ഒരു കുട്ടിക്ക് കൂടി പനി ബാധിച്ചു: കേന്ദ്ര സംഘം ഇന്ന് കേരളത്തിൽ എത്തും
പൊതുജനാരോഗ്യം സംരക്ഷിക്കുക’; കോട്ടയത്ത് നിന്ന് തന്നെ പ്രതിരോധം ആരംഭിക്കാന്‍ എല്‍ഡിഎഫ്
ഞാവൽ പഴം എന്ന് കരുതി വിഷക്കായ കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ചികിത്സയിൽ :
ചരിത്രം സൃഷ്ടിച്ച് ഇന്ത്യന്‍ വനിതകള്‍;തായ്‌ലന്‍ഡിനെ തോല്‍പ്പിച്ചു,ഏഷ്യാ കപ്പിലേക്ക് യോഗ്യത നേടി
കേരള സര്‍വകലാശാലയില്‍ രജിസ്ട്രാര്‍ വീണ്ടും ചുമതലയേറ്റു;അന്തിമ തീരുമാനം കോടതിയുടേതെന്ന് വൈസ് ചാൻസലർ
പ്രവൃത്തികൾ നാട്ടുകാർ പറഞ്ഞു ചെയ്യുന്നതിനേക്കാൾ മുഖ്യം അത് മനസ്സിലാക്കി ചെയ്യുമ്പോഴാണ്…..
കാളികാവിലെ ആളെക്കൊല്ലി കടുവ വനംവകുപ്പിന്റെ കെണിയിൽ കുടുങ്ങി

തിരുവനന്തപുരം: ഒരേ ദിവസം രണ്ട് ലോക റെക്കോർഡുകൾ കൈവരിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് തിരുവനന്തപുരം ലുലുമാൾ. ഷോപ്പിംഗ് മാളുകളിൽ ഇതുവരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കൂട്ടായ യോഗാ പ്രകടനത്തിനും എ ഐ + റോബോട്ടിക്സ് എക്സ്പോയിലെ ഏറ്റവും കൂടുതൽ പങ്കാളിത്തത്തിനുമാണ് ലോക റെക്കോർഡുകൾ ലഭിച്ചത്. വേൾഡ് റെക്കോർഡ്സ് യൂണിയന്റെ രണ്ടു അംഗീകാരങ്ങളും ഒരേദിവസമാണ് ലുലുമാളിനെ തേടിയെത്തിയത്.

അന്താരാഷ്ട്ര യോഗാദിനത്തിൽ ലുലുമാളിൽ നടന്ന യോഗയിൽ ആയിരത്തി അഞ്ഞൂറിലേറെ ആളുകളാണ് പങ്കെടുത്തത്. വിവിധ പ്രായത്തിലുള്ളവർ ഒരേസമയം അഞ്ചുയോഗാനസകൾ അവതരിപ്പിച്ചു. വീരഭദ്രാസനം, നാഡീ ശോധന പ്രാണായാമം, ദണ്ഡാസനം, സേതു ബന്ധാസനം, യോഗ നിദ്ര എന്നീ ആസനകളിലൂടെയുളള കൂട്ട യോഗാഭ്യസമാണ് ആദ്യ റെക്കോർഡിലേക്ക് നയിച്ചത്.

ഷോപ്പിംഗ് മാളുകളിൽ സംഘടിപ്പിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & റോബോട്ടിക്സ് എക്സ്പോയിലെ വലിയ സന്ദർശക പ്രവാഹമാണ് രണ്ടാമത്തെ റെക്കോർഡിന് കാരണമായത്. കൃത്രിമബുദ്ധി (AI)യുടെയും റോബോട്ടിക്സിന്റെയും ഏറ്റവും നൂതനമായ കണ്ടുപിടുത്തങ്ങൾ പ്രദർശിപ്പിച്ച ത്രിദിന എക്സിബിഷൻ ആയിരക്കണക്കിനാളുകളാണ് സന്ദർശിച്ചത്. ദൈനംദിന ജീവിതത്തിൽ AI-യുടെയും റോബോട്ടിക്സിന്റെയും പ്രയോഗങ്ങൾ മനസ്സിലാക്കാനുള്ള സുവർണാവസരമായാണ് എക്സിബിഷനെ ലുലുമാളിലെത്തിയ സന്ദർശകർ സമീപിച്ചത്. സ്കൂൾ – കോളേജ് വിദ്യാർത്ഥികളുടെയടക്കം വലിയ പങ്കാളിത്തം എക്സിബിഷനെ വ്യത്യസ്തമാക്കി. എക്സിബിഷന്റെ ഭാഗമായി എ ഐ ഷോർട്ട് ഫിലിം ഫെസ്റ്റിവലും സംഘടിപ്പിച്ചു.

ഒരേദിവസം രണ്ടു ലോക റെക്കോർഡുകൾ എന്നത് അസാധാരണമായ നേട്ടമാണെന്ന് വേൾഡ് റെക്കോർഡ്സ് യൂണിയന്റെ പ്രതിനിധികളായി എത്തിയ അഡ്ജുഡിക്കേറ്റർ ആലീസ് റെയ്നോഡും ക്യുറേറ്റർ പ്രജീഷ് നിർഭയയും അഭിപ്രായപ്പെട്ടു. പരമ്പരാഗത ആരോഗ്യ രീതികളും അത്യാധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് കൊണ്ട് തിരുവനന്തപുരം ലുലുമാൾ നടത്തിയ പരീക്ഷണത്തെയും ഇരുവരും പ്രശംസിച്ചു. വേൾഡ് റെക്കോർഡ്സ് യൂണിയൻ പ്രതിനിധികളിൽ നിന്ന് ലുലുഗ്രൂപ്പ് ഡയറക്ടർ ജോയി ഷഡാനന്ദൻ റെക്കോർഡ് ഏറ്റുവാങ്ങി. ലുലുഗ്രൂപ്പ് റീജിയണൽ മാനേജർമാരായ അനൂപ് വർഗ്ഗീസ്, രാജേഷ് ഇ വി, തിരുവനന്തപുരം ലുലുമാൾ ജനറൽ മാനേജർ ശ്രീലേഷ് ശശിധരൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

PHOTO CAPTION: വേൾഡ് റെക്കോർഡ്സ് യൂണിയൻ പ്രതിനിധികളിൽ നിന്ന് ലുലുഗ്രൂപ്പ് ഡയറക്ടർ ജോയി ഷഡാനന്ദൻ ലോക റെക്കോർഡ് ഏറ്റുവാങ്ങുന്നു. ലുലുഗ്രൂപ്പ് റീജിയണൽ മാനേജർമാരായ അനൂപ് വർഗ്ഗീസ്, രാജേഷ് ഇ വി, തിരുവനന്തപുരം ലുലുമാൾ ജനറൽ മാനേജർ ശ്രീലേഷ് ശശിധരൻ എന്നിവർ ഒപ്പം

Back To Top