Flash Story
പർവതാരോഹകൻ ഷെയ്ഖ് ഹസൻ ഖാൻ ഡെനാലി പർവ്വതത്തിൽ കുടുങ്ങി; സെക്രട്ടേറിയേറ്റിൽ ധനകാര്യ വകുപ്പ് ജീവനക്കാരനാണ്
സർക്കാർ മെഡിക്കൽ കോളേജുകളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കുന്ന കൂട്ട സ്ഥലം മാറ്റ നടപടി പിൻവലിക്കണം ; കെജിഎംസിടിഎ
കെൽപാം – സിഐടിയു യൂണിയൻ പിരിച്ചുവിട്ടു തൊഴിലാളികൾ കൂട്ടത്തോടെ ഐഎൻ ടിയുസിയിൽ ചേർന്നു.
സംസ്കൃത സർവ്വകലാശാലയിൽ പുതിയ സർട്ടിഫിക്കറ്റ് കോഴ്സുകൾ
മിൽമയുടെ പേരും ഡിസൈനും ദുരുപയോഗം ചെയ്തു; സ്വകാര്യ സ്ഥാപനത്തിന് 1 കോടി പിഴയിട്ട് കൊമേഴ്സ്യൽ കോടതി
ഹൈവേ യാത്രികർക്കായി നിതിൻ ഗഡ്‍കരിയുടെ വമ്പൻ പ്രഖ്യാപനം; 3000 രൂപക്ക് വാർഷിക ഫാസ്‍ടാഗ്
തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ
എംഎസ്‍സി എൽസ ഉടമകൾക്ക് വീണ്ടും തിരിച്ചടി; കമ്പനിയുടെ ഒരു കപ്പൽ കൂടി തടഞ്ഞ് വയ്ക്കാൻ ഹൈക്കോടതി ഉത്തരവ്
ഇന്ത്യയില്‍ ആദ്യമായി വികസിത രാജ്യങ്ങളിലെ നൂതന പ്രീ സിംപ്റ്റമാറ്റിക് ചികിത്സ കേരളത്തിലും

ന്യൂഡല്‍ഹി: ജനസംഖ്യാ സെന്‍സസിനൊപ്പം ജാതി സെന്‍സസും നടത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമായ നടപടിയാണെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജാതി സെന്‍സസ് കോണ്‍ഗ്രസിന്റെ ദര്‍ശനമായിരുന്നുവെന്നും അവര്‍ അത് സ്വീകരിച്ചതില്‍ തങ്ങള്‍ക്കു സന്തോഷമുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ജാതി സെന്‍സസിനെ വികസനത്തിന്റെ പുതിയ മാതൃകയാണെന്നും രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചു.

”സംവരണത്തിനുള്ള 50 ശതമാനം പരിധി നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കും പിന്നാക്ക ജാതിക്കാരുടെയും ദലിതരുടെയും ആദിവാസികളുടെയും പുരോഗതിക്കും തടസമായി മാറുകയാണ്. ഈ തടസം ഇല്ലാതാക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു. ജാതി സെന്‍സസ് പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ സര്‍ക്കാരില്‍ വേണ്ടത്ര സമ്മര്‍ദ്ദം ചെലുത്തും. ജാതി സെന്‍സസ് പൂര്‍ത്തിയാക്കുന്ന തീയതി സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നു ഞങ്ങള്‍ കരുതുന്നു. 50 ശതമാനം പരിധി നശിപ്പിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, രാഹുല്‍ ഗാന്ധി പറഞ്ഞു.

പഹല്‍ഗാമിലെ ഭീകരാക്രമണം ക്രൂരമാണ്. ഇതിനു കൃത്യമായി മറുപടി നല്‍കണം. സര്‍വകക്ഷി യോഗത്തില്‍ എല്ലാവരും സര്‍ക്കാരിനെ ഒറ്റക്കെട്ടായി പിന്തുണച്ചു. ശക്തവും യുക്തവുമായ നടപടി സമയം നഷ്ടപ്പെടുത്താതെ പ്രധാനമന്ത്രി സ്വീകരിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

.

Back To Top