Flash Story
സംസ്കൃത സർവ്വകലാശാലയിൽ പുതിയ സർട്ടിഫിക്കറ്റ് കോഴ്സുകൾ
മിൽമയുടെ പേരും ഡിസൈനും ദുരുപയോഗം ചെയ്തു; സ്വകാര്യ സ്ഥാപനത്തിന് 1 കോടി പിഴയിട്ട് കൊമേഴ്സ്യൽ കോടതി
ഹൈവേ യാത്രികർക്കായി നിതിൻ ഗഡ്‍കരിയുടെ വമ്പൻ പ്രഖ്യാപനം; 3000 രൂപക്ക് വാർഷിക ഫാസ്‍ടാഗ്
തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ
എംഎസ്‍സി എൽസ ഉടമകൾക്ക് വീണ്ടും തിരിച്ചടി; കമ്പനിയുടെ ഒരു കപ്പൽ കൂടി തടഞ്ഞ് വയ്ക്കാൻ ഹൈക്കോടതി ഉത്തരവ്
ഇന്ത്യയില്‍ ആദ്യമായി വികസിത രാജ്യങ്ങളിലെ നൂതന പ്രീ സിംപ്റ്റമാറ്റിക് ചികിത്സ കേരളത്തിലും
അയ്യൻകാളിയുടെ 84 ആം ചരമവാർഷികം
പ്ലസ് വൺ പ്രവേശനം – ജൂൺ 18 : വിദ്യാഭ്യാസ ചരിത്രത്തിലെ ഒരു പൊൻതൂവൽ “കൂടെയുണ്ട് കരുത്തേകാൻ”പദ്ധതി
ഐസിസി വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2025 ൻ്റെ മത്സരക്രമം പ്രഖ്യാപിച്ചു; ഉദ്ഘാടന മത്സരം ഇന്ത്യയും ശ്രീലങ്കയും തമ്മിൽ

കൊച്ചി: കേരളത്തിൻ്റെ പുറം കടലിൽ തീപിടിച്ച കപ്പലിലെ അപകടകരമായ വസ്തുക്കളുടെ കാർഗോ മാനിഫെസ്റ്റ് ഔദ്യോഗികമായി പുറത്തുവിട്ടു. 157 കണ്ടെയ്‌നറുകളിൽ അത്യന്തം അപകടകാരിയായ ഉൽപ്പന്നങ്ങളുണ്ടെന്നാണ് വിവരം. കപ്പൽ ഇതുവരെ മുങ്ങിയിട്ടില്ല. ആരുടെയും നിയ്രണത്തിലുമല്ല. കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. എന്നാൽ കപ്പലിന് ഇടത് വശത്തേക്ക് ചരിവുണ്ട്.

ചരക്കു കപ്പലിൽ രക്ഷാദൗത്യം പുനരാരംഭിച്ചതായി നാവിക സേന അറിയിച്ചു . കോസ്റ്റ് ഗാർഡ് കപ്പലുകളായ സചേത്, സമുദ്ര പ്രഹരി എന്നിവ രാത്രി മുഴുവൻ ദൗത്യം തുടർന്നു. ഡോർണിയർ വിമാനം വീണ്ടും വ്യോമ നിരീക്ഷണം ആരംഭിച്ചു. കോസ്റ്റ് ഗാർഡിൻ്റെ കപ്പൽ സമർത്ഥ് കൂടി ഇന്ന് സംഭവ സ്ഥലത്തെത്തും. നാവിക സേനയുടെ ഐ എൻ എസ് സത്ലജും സംഭവസ്ഥലത്തെത്തും.

കപ്പലില്‍ നിന്ന് രക്ഷപ്പെടുത്തിയ 18 പേരെ നാവികസേനയുടെ കപ്പലായ ഐ എന്‍ എസ് സൂറത്തി മം​ഗലാപുരത്ത് എത്തിച്ചിരുന്നു. ഇവരിൽ പരുക്കേറ്റ ആറ് പേരെ മംഗലൂരു എ ജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ദക്ഷിണേന്ത്യയിൽ പൊള്ളല്‍ ചികിത്സയ്ക്ക് പ്രസിദ്ധമാണ് മംഗലൂരു എ ജെ ആശുപത്രി. പരുക്കില്ലാത്ത മറ്റുള്ളവരെ പ്രാഥമിക ചികിത്സക്കും പരിശോധനക്കും ശേഷം ഹോട്ടലിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്. അതേസമയം, കപ്പലിൽ നിന്ന് കാണാതായ നാല് പേരെ ഇനിയും കണ്ടെത്തിയിട്ടില്ല.

കാണാതായ നാലുപേര്‍ക്ക് വേണ്ടിയുള്ള തിരച്ചിലിന് പുറമേ കപ്പലിലെ തീയണക്കാനുള്ള ദൗത്യവുമാണ് തുടരുക. വെളിച്ചക്കുറവ് കാരണം ഇന്നലെ രാത്രി ദൗത്യം തത്കാലത്തേക്ക് നിര്‍ത്തിവെച്ചിരുന്നു. കടലില്‍ വീണ കണ്ടെയ്‌നറുകളും രക്ഷാദൗത്യത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.

Back To Top