Flash Story
ആറ്റുകാൽ പൊങ്കാലയ്ക്ക് കുടിവെള്ളം മുടങ്ങില്ല: മന്ത്രി റോഷി അഗസ്റ്റിൻ
രമേഷ് പിഷാരടി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി? മത്സരിക്കാന്‍ താരം സന്നദ്ധത അറിയിച്ച
കുടിവെള്ളം നൽകാത്തത് നഗരസഭയുടെ മാതൃകാ പ്രവർത്തനവും ആറ്റുകാൽ പൊങ്കാലയും അട്ടിമറിയ്ക്കാൻ : ബിജെപി
ഡ്രോൺ ആക്രമണം
ഇസ്രയേൽ- അമേരിക്ക ആക്രമണം; ഇറാനിൽ കൊല്ലപ്പെട്ടത് 201 പേർ, 747 പേർക്ക് പരുക്ക്
മിസൈൽ ആക്രമണത്തിൽ ഇറാനിലെ സ്കൂളിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 85 ആയി
വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി, നെടുമ്പാശേരിയിലും കരിപ്പൂരിലും റദ്ദാക്കിയ സർവീസുകൾ
അടൂരിൽ സ്വകാര്യ ഹോട്ടലില്‍വച്ച് രാഹുൽ മാങ്കൂട്ടത്തിലുമായി വി കെ ശ്രീകണ്ഠൻ കൂടിക്കാഴ്ച്ച നടത്തി
തമിഴ് രാഷ്ട്രീയത്തിൽ വൻ അട്ടിമറി നീക്കം: മുൻ മുഖ്യമന്ത്രി ഒ.പനീർശെൽവം ഡിഎംകെയിൽ ചേർന്നു.

ശനിയാഴ്ച തിരുവനന്തപുരം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം ഏബിവിപി സംസ്ഥാന പ്രസിഡന്റ് ഈശ്വർ പ്രസാദിനെയും മറ്റ് നേതാക്കളെയും അതിനിഷ്ഠൂരമായി മർദ്ദിച്ച സി പി എം കൗൺസിലർ ഉൾപ്പടെയുള്ള പ്രാദേശികനേതാക്കളെ അറസ്റ്റ് ചെയ്ത് പ്രോസിക്യൂട്ട് ചെയ്യണമെന്ന് ബിജെപി ദേശീയ നിർവ്വാഹകസമിതി അംഗം കുമ്മനം രാജശഖരൻ ആവശ്യപ്പെട്ടു.

ഏബി വി പി നേതാക്കളുടെ ഭാഗത്ത് കൊടിയോ മുദ്രാവാക്യം വിളിയോ പ്രകോപനമോ ഉണ്ടായിട്ടില്ല. രാത്രി 10 മണിക്ക് ബസ് സ്റ്റാൻഡിന് സമീപം ആഹാരം കഴിക്കാൻ വേണ്ടി എത്തിയപ്പോൾ പോലീസ് സി പി എം കൗൺസിലർക്കും മറ്റും അക്രമത്തിന് വഴിയൊരുക്കിക്കൊടുത്തു. പോലീസിന്റെ മുന്നിലിട്ട് സി പി എം അക്രമികൾ എബിവിപി നേതാക്കളെ ചവിട്ടിയും അടിച്ചും തൊഴിച്ചും വീഴ്ത്തി. ക്രൂര മർദ്ദനം മൂലം വേദന കൊണ്ട് റോഡിൽ കിടന്ന് പുളയുമ്പോഴും പോലീസ് അക്രമികൾക്ക് സംരക്ഷണമൊരുക്കുകയായിരുന്നു. അക്രമത്തിനിരയായവരെ വണ്ടിയിൽ ആശുപത്രിയിലാക്കാനുള്ള മനുഷ്യത്വമോ മര്യാദയോ പോലും പോലീസിനുണ്ടായില്ല. ആശുപത്രിയിൽ വെച്ചും പോലീസിന്റെ ഭീഷണിയും ആക്രോശവുമുണ്ടായി.

മനുഷ്യാവകാശധ്വംസനവും പൗരാവകാശ നിഷേധവുമാണ് സി പി എമ്മും പോലീസും ചേർന്ന് നടത്തിയത്. . മനുഷ്യാവകാശ കമ്മീഷൻ ശക്തമായ നടപടി സ്വീകരിക്കണം.
പൗരന്റെ ജീവനു സംരക്ഷണം നൽകാത്ത പോലീസ് ഉദ്യോഗസ്ഥന്മാരെ ഡിജിപി സർവ്വീസിൽ നിന്നും പുറത്താക്കണം.

Back To Top