Flash Story
ഇന്ത്യ-കംബോഡിയ സംയുക്ത വ്യാപാരനിക്ഷേപ പ്രവര്‍ത്തക സമിതിയുടെ മൂന്നാമത് യോഗം കംബോഡിയയിലെ നോംപെന്നില്‍ ചേര്‍ന്നു
തിരുവനന്തപുരം നഗരസഭയിൽ ദീപലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം മേയർ നിർവഹിച്ചു
വിശാഖപട്ടണത്ത് ചേർന്ന ബ്രിക്സ് കായിക മന്ത്രിമാരുടെ യോഗത്തിൽ സംയുക്ത പ്രഖ്യാപനം അംഗീകരിച്ചു
കള്ളക്കടൽ ജാഗ്രത നിർദേശം-
ഭവന വായ്പാ കുടിശ്ശികയിൽ പലിശയും പിഴപ്പലിശയും പൂർണ്ണമായും ഒഴിവാക്കും: മന്ത്രി ബിന്ദു കൃഷ്ണ
ഗുരുവായൂരില്‍ ഇന്ന് വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍
ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
24 മണിക്കൂറും സ്പെഷ്യലിറ്റി ചികിത്സാ സൗകര്യം ഇനി ജനറൽ ആശുപത്രികളിലും : മന്ത്രി കെ മുരളീധരൻ
AFSO, FILCA ഫിലിം സൊസൈറ്റികൾ സംഘടിപ്പിച്ച ചടങ്ങിൽ അടൂർ ഗോപാലൻ കൃഷ്ണൻ ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ അംഗങ്ങൾക്ക് പുരസ്ക്കാരം നൽകി

ശനിയാഴ്ച തിരുവനന്തപുരം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം ഏബിവിപി സംസ്ഥാന പ്രസിഡന്റ് ഈശ്വർ പ്രസാദിനെയും മറ്റ് നേതാക്കളെയും അതിനിഷ്ഠൂരമായി മർദ്ദിച്ച സി പി എം കൗൺസിലർ ഉൾപ്പടെയുള്ള പ്രാദേശികനേതാക്കളെ അറസ്റ്റ് ചെയ്ത് പ്രോസിക്യൂട്ട് ചെയ്യണമെന്ന് ബിജെപി ദേശീയ നിർവ്വാഹകസമിതി അംഗം കുമ്മനം രാജശഖരൻ ആവശ്യപ്പെട്ടു.

ഏബി വി പി നേതാക്കളുടെ ഭാഗത്ത് കൊടിയോ മുദ്രാവാക്യം വിളിയോ പ്രകോപനമോ ഉണ്ടായിട്ടില്ല. രാത്രി 10 മണിക്ക് ബസ് സ്റ്റാൻഡിന് സമീപം ആഹാരം കഴിക്കാൻ വേണ്ടി എത്തിയപ്പോൾ പോലീസ് സി പി എം കൗൺസിലർക്കും മറ്റും അക്രമത്തിന് വഴിയൊരുക്കിക്കൊടുത്തു. പോലീസിന്റെ മുന്നിലിട്ട് സി പി എം അക്രമികൾ എബിവിപി നേതാക്കളെ ചവിട്ടിയും അടിച്ചും തൊഴിച്ചും വീഴ്ത്തി. ക്രൂര മർദ്ദനം മൂലം വേദന കൊണ്ട് റോഡിൽ കിടന്ന് പുളയുമ്പോഴും പോലീസ് അക്രമികൾക്ക് സംരക്ഷണമൊരുക്കുകയായിരുന്നു. അക്രമത്തിനിരയായവരെ വണ്ടിയിൽ ആശുപത്രിയിലാക്കാനുള്ള മനുഷ്യത്വമോ മര്യാദയോ പോലും പോലീസിനുണ്ടായില്ല. ആശുപത്രിയിൽ വെച്ചും പോലീസിന്റെ ഭീഷണിയും ആക്രോശവുമുണ്ടായി.

മനുഷ്യാവകാശധ്വംസനവും പൗരാവകാശ നിഷേധവുമാണ് സി പി എമ്മും പോലീസും ചേർന്ന് നടത്തിയത്. . മനുഷ്യാവകാശ കമ്മീഷൻ ശക്തമായ നടപടി സ്വീകരിക്കണം.
പൗരന്റെ ജീവനു സംരക്ഷണം നൽകാത്ത പോലീസ് ഉദ്യോഗസ്ഥന്മാരെ ഡിജിപി സർവ്വീസിൽ നിന്നും പുറത്താക്കണം.

Back To Top
onwin