Flash Story
സെറ്റല്ലേ… നമ്മളീ യാത്ര തുടരും, എൽഡിഎഫ് പ്രചാരണ വീഡിയോയിൽ ഭാവന
തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 11-ന് കൊച്ചിയിലെത്തും
ലെബനനിലെ വീടുകൾക്ക് മുകളിൽ വെളുത്ത ഫോസ്ഫറസ് പ്രയോഗിച്ച് ഇസ്രായേൽ
സഞ്ജുവിന് ഔദ്യോഗിക സ്വീകരണം നൽകി ആദരിക്കാൻ സംസ്ഥാന സർക്കാർ
പെരുമ്പളം പാലം, വെള്ളം കയറാത്ത എസി റോഡ്, ചെല്ലാനം ടെട്രാപോഡ്; മൂന്നും യാഥാര്‍ഥ്യമാക്കിയത് ഊരാളുങ്കൽ
ദുബൈ വിമാനത്താവളം അടച്ചു; എല്ലാ സര്‍വീസുകളും നിർത്തിവച്ചെന്ന് അറിയിപ്പ്
ആര്യവൈദ്യഫാർമസി സ്ഥാപകൻ രാമവാരിയരുടെ മകൾ കസ്തൂരി വീട്ടിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് നിഗമനം
സ്വപ്നപദ്ധതിക്ക് തുടക്കം; വയനാട് തുരങ്കപാതയുടെ പാറതുരക്കൽ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു
വീണ്ടും സഞ്ജു,ബെത്തലിൻ്റെ പോരാട്ടവീര്യത്തിനും കയ്യടി;ഇംഗ്ലണ്ട് കടന്ന് ഇന്ത്യ T20 ലോകകപ്പ് ഫൈനലിൽ

കളിക്കളം 2025ൽ മിന്നും പ്രകടനങ്ങളുമായി മേളയിൽ താരങ്ങളായി മാറിയിരിക്കുകയാണ് മൂന്നു സഹോദരങ്ങൾ. വയനാട് വെള്ളമുണ്ട നാരോകടവ് ഉന്നതിയിലെ നിഖിൽ, സുധീഷ്, നിധീഷ് എന്നീ സഹോദരങ്ങളാണ് മേളയുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. കാട്ടിക്കുളം ഗവ. എച്ച്.എസ് എസ് പ്രീ മെട്രിക് ഹോസ്റ്റലിലെ വിദ്യാർത്ഥികളാണ് മൂവരും. സുധീഷ് പത്താം ക്ലാസിലും നിധീഷ് ഒൻപതിലുമാണ് പഠിക്കുന്നത്. പ്ലസ് വൺ വിദ്യാർത്ഥിയാണ് നിഖിൽ.

ട്രാക്കിലും ഫീൽഡിലും തങ്ങളുടെ സാന്നിധ്യം അറിയിച്ച മൂവരും 100 മീറ്റർ, 200 മീറ്റർ, 4×100,4×400 മീറ്റർ റിലേ, ലോങ്ങ് ജംപ്, ഹൈ ജംപ്, ജാവലിൻ ത്രോ എന്നീ ഇനങ്ങളിലാണ് മത്സരത്തിനിറങ്ങിയത്.

ചേട്ടൻ നിഖിൽ സീനിയർ വിഭാഗം ലോങ്ങ് ജംപ്,ജാവലിൻ ത്രോ, 100മീറ്റർ റിലേ ഇനങ്ങളിൽ മാറ്റുരച്ചപ്പോൾ റിലേയിൽ ഒന്നാം സ്ഥാനവും ലോങ്ങ് ജംപിൽ രണ്ടാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ മത്സരിച്ച അനിയന്മാരായ സുധീഷും നിധീഷും 100 മീറ്റർ റിലേയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ലോങ്ങ് ജംപിൽ സുധീഷ് ഒന്നാം സ്ഥാനം സ്വന്തമാക്കിയപ്പോൾ 100മീറ്ററിൽ നിധീഷ് രണ്ടാം സ്ഥാനം നേടി.

വരുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ പോൾ വാൾട്ടിലും, 4×100മീറ്റർ റിലേയിലും മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് നല്ലൊരു ഫുട്ബോൾ താരം കൂടിയായ സുധീഷ്.

പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്താണ് മൂവരും കായിക രംഗത്ത് മികവ് പുലർത്തുന്നത്. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ കോച്ച് ഗിരീഷിൻ്റെ കീഴിലാണ് മൂവരുടെയും പരിശീലനം. മക്കളുടെ കായിക യാത്രയ്ക്ക് കൂലിപ്പണിക്കാരായ അച്ഛൻ രാധാകൃഷ്ണനും അമ്മ മുത്തുവും നല്ല പ്രോത്സാഹനമാണ് നൽകുന്നത്. കായിക രംഗത്ത് തന്നെ തുടരാനും നാടിനായി വലിയ വേദികളിൽ മെഡലുകൾ വാരി കൂട്ടാനുമാണ് ഇവർ സ്വപ്നം കാണുന്നത്.

Back To Top