Flash Story
സ്റ്റേറ്റ് പോലീസ് മീഡിയ സെൻ്ററിൻ്റെ പുതിയ ഡെപ്യൂട്ടി ഡയറക്ടറായി ഡോ. അഞ്ചൽ കൃഷ്ണകുമാർ ചുമതലയേറ്റു.
പ്രസ് ക്ലബിലെ സ്റ്റുഡിയോ,വോയ്‌സ് ആക്ടിംഗ് കോഴ്‌സ് ഉദ്ഘാടനം :സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍:
വി ഡി സതീശന്‍ കേരള ജനതയെ അപമാനിക്കുന്നു: പി അബ്ദുല്‍ ഹമീദ്
പ്രിയദർശിനി പദ്ധതിക്ക് വൻ വിജയം :ബസ് യാത്രയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും
അണ്ണാ ഡിഎംകെയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ച് നടിഗൗതമി
മുന്‍പുള്ള പ്രതിപക്ഷം ചെയ്തത് പോലെ നിപയെ രാഷ്ട്രീയ ആയുധമാക്കാന്‍ തങ്ങള്‍ തയ്യാറല്ല: പിണറായി വിജയൻ
ശബരിമല സ്വർണ്ണക്കൊള്ളയിൽ പരിശോധനകൾക്കായി SIT സംഘം സന്നിധാനത്ത്.
നിപ പ്രതിരോധ പ്രവർത്തനത്തിൽ വീഴ്ചയില്ലെന്ന് ആരോഗ്യമന്ത്രി
കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര വളയം പിടിച്ചു സാരഥിയാകാൻ പോകുന്നത് പെരുമ്പാവൂർ ഡിപ്പോയിലെ വനിതാ ഡ്രൈവർ ഷീല..

കളിക്കളം 2025ൽ മിന്നും പ്രകടനങ്ങളുമായി മേളയിൽ താരങ്ങളായി മാറിയിരിക്കുകയാണ് മൂന്നു സഹോദരങ്ങൾ. വയനാട് വെള്ളമുണ്ട നാരോകടവ് ഉന്നതിയിലെ നിഖിൽ, സുധീഷ്, നിധീഷ് എന്നീ സഹോദരങ്ങളാണ് മേളയുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. കാട്ടിക്കുളം ഗവ. എച്ച്.എസ് എസ് പ്രീ മെട്രിക് ഹോസ്റ്റലിലെ വിദ്യാർത്ഥികളാണ് മൂവരും. സുധീഷ് പത്താം ക്ലാസിലും നിധീഷ് ഒൻപതിലുമാണ് പഠിക്കുന്നത്. പ്ലസ് വൺ വിദ്യാർത്ഥിയാണ് നിഖിൽ.

ട്രാക്കിലും ഫീൽഡിലും തങ്ങളുടെ സാന്നിധ്യം അറിയിച്ച മൂവരും 100 മീറ്റർ, 200 മീറ്റർ, 4×100,4×400 മീറ്റർ റിലേ, ലോങ്ങ് ജംപ്, ഹൈ ജംപ്, ജാവലിൻ ത്രോ എന്നീ ഇനങ്ങളിലാണ് മത്സരത്തിനിറങ്ങിയത്.

ചേട്ടൻ നിഖിൽ സീനിയർ വിഭാഗം ലോങ്ങ് ജംപ്,ജാവലിൻ ത്രോ, 100മീറ്റർ റിലേ ഇനങ്ങളിൽ മാറ്റുരച്ചപ്പോൾ റിലേയിൽ ഒന്നാം സ്ഥാനവും ലോങ്ങ് ജംപിൽ രണ്ടാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ മത്സരിച്ച അനിയന്മാരായ സുധീഷും നിധീഷും 100 മീറ്റർ റിലേയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ലോങ്ങ് ജംപിൽ സുധീഷ് ഒന്നാം സ്ഥാനം സ്വന്തമാക്കിയപ്പോൾ 100മീറ്ററിൽ നിധീഷ് രണ്ടാം സ്ഥാനം നേടി.

വരുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ പോൾ വാൾട്ടിലും, 4×100മീറ്റർ റിലേയിലും മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് നല്ലൊരു ഫുട്ബോൾ താരം കൂടിയായ സുധീഷ്.

പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്താണ് മൂവരും കായിക രംഗത്ത് മികവ് പുലർത്തുന്നത്. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ കോച്ച് ഗിരീഷിൻ്റെ കീഴിലാണ് മൂവരുടെയും പരിശീലനം. മക്കളുടെ കായിക യാത്രയ്ക്ക് കൂലിപ്പണിക്കാരായ അച്ഛൻ രാധാകൃഷ്ണനും അമ്മ മുത്തുവും നല്ല പ്രോത്സാഹനമാണ് നൽകുന്നത്. കായിക രംഗത്ത് തന്നെ തുടരാനും നാടിനായി വലിയ വേദികളിൽ മെഡലുകൾ വാരി കൂട്ടാനുമാണ് ഇവർ സ്വപ്നം കാണുന്നത്.

Back To Top
onwin