Flash Story
“യാത്രികൻ “നൂറ് വേദികളിൽ പിന്നിട്ടപ്പോൾ ഷാജഹാനെ തേടിയെത്തിയത് “ടാലാന്റ് നാഷണൽ റെക്കോർഡ് “
സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തനസമയം കൂട്ടിയേക്കും; രാവിലെ 10 മുതൽ രാത്രി 12 വരെയാക്കാൻ ആലോചന.
യുദ്ധവിമാന നിർമ്മാണം: ടാറ്റയും എൽ ആൻഡ് ടിയും ഉൾപ്പെടെ മൂന്ന് സ്വകാര്യ കമ്പനികൾ ചുരുക്കപ്പട്ടികയിൽ
തമിഴ്‌നാട്ടിൽ ഡിഎംകെ-കോൺഗ്രസ് സഖ്യത്തിൽ വിള്ളൽ; ഭരണപങ്കാളിത്തം ആവശ്യപ്പെട്ട് കോൺഗ്രസ്
ഓസ്ട്രേലിയ പുറത്തേക്കോ? സൂപ്പർ എട്ടിലേക്കുള്ള യാത്ര ഇനി മറ്റു ടീമുകളെ ആശ്രയിച്ചിരിക്കും
അറുപത് വയസ്ക ഴിഞ്ഞ എല്ലാവർക്കും പതിനായിരം രൂപ പെൻഷൻ നൽകണമെ ന്നാവശ്യപ്പെട്ട് വൺ ഇന്ത്യ വൺ
പാക്കിസ്ഥാനെ തകർത്ത് തരിപ്പണമാക്കി, ഇന്ത്യ സൂപ്പർ എട്ടിൽ
ജി കെ പ്രദീപ് വേൾഡ് കരാട്ടെ റഫ്‌റി ; ലോക കരാട്ടെ മത്സരങ്ങൾ ഇനി തിരുവനന്തപുരം സ്വദേശി ക്യോഷി ജി കെ പ്രദീപ്‌ നിയന്ത്രിക്കും.
എളമക്കരയില്‍ മകളെ കൊന്ന് പിതാവ് ആത്മഹത്യ ചെയ്ത സംഭവം: പെണ്‍കുട്ടി ഒരു വര്‍ഷത്തോളം പീഡനം നേരിട്ടു; പോസ്റ്റ്‌മോര്‍ട്ടത്തില്‍ നടുക്കുന്ന കണ്ടെത്തലുകള്‍

കളിക്കളം 2025ൽ മിന്നും പ്രകടനങ്ങളുമായി മേളയിൽ താരങ്ങളായി മാറിയിരിക്കുകയാണ് മൂന്നു സഹോദരങ്ങൾ. വയനാട് വെള്ളമുണ്ട നാരോകടവ് ഉന്നതിയിലെ നിഖിൽ, സുധീഷ്, നിധീഷ് എന്നീ സഹോദരങ്ങളാണ് മേളയുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. കാട്ടിക്കുളം ഗവ. എച്ച്.എസ് എസ് പ്രീ മെട്രിക് ഹോസ്റ്റലിലെ വിദ്യാർത്ഥികളാണ് മൂവരും. സുധീഷ് പത്താം ക്ലാസിലും നിധീഷ് ഒൻപതിലുമാണ് പഠിക്കുന്നത്. പ്ലസ് വൺ വിദ്യാർത്ഥിയാണ് നിഖിൽ.

ട്രാക്കിലും ഫീൽഡിലും തങ്ങളുടെ സാന്നിധ്യം അറിയിച്ച മൂവരും 100 മീറ്റർ, 200 മീറ്റർ, 4×100,4×400 മീറ്റർ റിലേ, ലോങ്ങ് ജംപ്, ഹൈ ജംപ്, ജാവലിൻ ത്രോ എന്നീ ഇനങ്ങളിലാണ് മത്സരത്തിനിറങ്ങിയത്.

ചേട്ടൻ നിഖിൽ സീനിയർ വിഭാഗം ലോങ്ങ് ജംപ്,ജാവലിൻ ത്രോ, 100മീറ്റർ റിലേ ഇനങ്ങളിൽ മാറ്റുരച്ചപ്പോൾ റിലേയിൽ ഒന്നാം സ്ഥാനവും ലോങ്ങ് ജംപിൽ രണ്ടാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ മത്സരിച്ച അനിയന്മാരായ സുധീഷും നിധീഷും 100 മീറ്റർ റിലേയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ലോങ്ങ് ജംപിൽ സുധീഷ് ഒന്നാം സ്ഥാനം സ്വന്തമാക്കിയപ്പോൾ 100മീറ്ററിൽ നിധീഷ് രണ്ടാം സ്ഥാനം നേടി.

വരുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ പോൾ വാൾട്ടിലും, 4×100മീറ്റർ റിലേയിലും മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് നല്ലൊരു ഫുട്ബോൾ താരം കൂടിയായ സുധീഷ്.

പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്താണ് മൂവരും കായിക രംഗത്ത് മികവ് പുലർത്തുന്നത്. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ കോച്ച് ഗിരീഷിൻ്റെ കീഴിലാണ് മൂവരുടെയും പരിശീലനം. മക്കളുടെ കായിക യാത്രയ്ക്ക് കൂലിപ്പണിക്കാരായ അച്ഛൻ രാധാകൃഷ്ണനും അമ്മ മുത്തുവും നല്ല പ്രോത്സാഹനമാണ് നൽകുന്നത്. കായിക രംഗത്ത് തന്നെ തുടരാനും നാടിനായി വലിയ വേദികളിൽ മെഡലുകൾ വാരി കൂട്ടാനുമാണ് ഇവർ സ്വപ്നം കാണുന്നത്.

Back To Top