Flash Story
അജിത്കുമാറിനും ബി അശോകിനും സ്ഥാനചലനം
കേരളത്തിൽ പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ നടപടികളുമായി സർക്കാർ
തലയുയർത്തി നിൽക്കും, കണ്ണൂർ എൻ്റെ ഹൃദയരക്തം : വൈകാരിക കുറിപ്പുമായി സുധാകരൻ;
റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്തു; ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡ് താലൂക്ക് സപ്ലൈ ഓഫീസർ റദ്ദാക്കി
സെറ്റല്ലേ… നമ്മളീ യാത്ര തുടരും, എൽഡിഎഫ് പ്രചാരണ വീഡിയോയിൽ ഭാവന
തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 11-ന് കൊച്ചിയിലെത്തും
ലെബനനിലെ വീടുകൾക്ക് മുകളിൽ വെളുത്ത ഫോസ്ഫറസ് പ്രയോഗിച്ച് ഇസ്രായേൽ
സഞ്ജുവിന് ഔദ്യോഗിക സ്വീകരണം നൽകി ആദരിക്കാൻ സംസ്ഥാന സർക്കാർ
പെരുമ്പളം പാലം, വെള്ളം കയറാത്ത എസി റോഡ്, ചെല്ലാനം ടെട്രാപോഡ്; മൂന്നും യാഥാര്‍ഥ്യമാക്കിയത് ഊരാളുങ്കൽ


ആകാശവാണി സംഗീത സമ്മേളനം ദേശീയോദ്ഗ്രഥനമാണെന്ന് ഡോ. കെ. ഓമനക്കുട്ടി. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ ആകാശവാണി തിരുവനന്തപുരം നിലയം സംഘടിപ്പിച്ച സംഗീത സമ്മേളനം തിരി തെളിയിച്ച ശേഷം സംസാരിക്കുകയായിരുന്നു അവർ. തന്റെ പതിനാറ് വയസ്സ് മുതൽ ആകാശവാണിയോടൊപ്പം നടക്കാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും കുടുംബാംഗങ്ങൾ ആകാശവാണിയി ഗ്രേഡ് നേടിയ കലാകാരന്മാരാണെന്നതിൽ സന്തോഷമുണ്ടെന്നും ഡോ.ഓമനക്കുട്ടി കൂട്ടിച്ചേർത്തു. പരിപാടിയിൽ കുടമാളൂർ മുരളീധരമാരാരും സംഘവും അവതരിപ്പിച്ച പഞ്ചവാദ്യം, ഡോ.എൻ.ജെ. നന്ദിനിയുടെ സംഗീതക്കച്ചേരി, അജിത്ത് ജി. കൃഷ്ണനും എസ് ആർ ശ്രീക്കുട്ടിയും പാടിയ ലളിതഗാനങ്ങൾ എന്നിവ അരങ്ങേറി. ആകാശവാണി നിലയ മേധാവി ഡോ.എ.ജി. ബൈജു, പ്രോഗ്രാം മേധാവി പി.എ. ബിജു എന്നിവർ സന്നിഹിതരായിരുന്നു. ആകാശവാണി തെരെഞ്ഞെടുത്ത 24 നഗരങ്ങളിൽ നടത്തുന്ന ആകാശവാണി സംഗീത സമ്മേളനം കോവിഡ് കഴിഞ്ഞ് അഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഈ വർഷമാണ് അരങ്ങേറുന്നത്.

Back To Top