Flash Story
അജിത്കുമാറിനും ബി അശോകിനും സ്ഥാനചലനം
കേരളത്തിൽ പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ നടപടികളുമായി സർക്കാർ
തലയുയർത്തി നിൽക്കും, കണ്ണൂർ എൻ്റെ ഹൃദയരക്തം : വൈകാരിക കുറിപ്പുമായി സുധാകരൻ;
റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്തു; ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡ് താലൂക്ക് സപ്ലൈ ഓഫീസർ റദ്ദാക്കി
സെറ്റല്ലേ… നമ്മളീ യാത്ര തുടരും, എൽഡിഎഫ് പ്രചാരണ വീഡിയോയിൽ ഭാവന
തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 11-ന് കൊച്ചിയിലെത്തും
ലെബനനിലെ വീടുകൾക്ക് മുകളിൽ വെളുത്ത ഫോസ്ഫറസ് പ്രയോഗിച്ച് ഇസ്രായേൽ
സഞ്ജുവിന് ഔദ്യോഗിക സ്വീകരണം നൽകി ആദരിക്കാൻ സംസ്ഥാന സർക്കാർ
പെരുമ്പളം പാലം, വെള്ളം കയറാത്ത എസി റോഡ്, ചെല്ലാനം ടെട്രാപോഡ്; മൂന്നും യാഥാര്‍ഥ്യമാക്കിയത് ഊരാളുങ്കൽ


സിലാപത്തൂർ: സന്തോഷ് ട്രോഫി ഫുട്‌ബോളിൽ കേരളത്തിന് വിജയത്തുടക്കം. ആദ്യമത്സരത്തിൽ പഞ്ചാബിനെയാണ് കേരളം കീഴടക്കിയത്. ഒരു ഗോൾ പിന്നിട്ടുനിന്ന ശേഷം മൂന്നുഗോൾ തിരിച്ചടിച്ചാണ് കേരളം ജയിച്ചുകയറിയത്. മുഹമ്മദ് അജ്‌സൽ കേരളത്തിനായി ഇരട്ട ഗോളുകൾ നേടി.

മത്സരം ആരംഭിച്ചതുമുതൽ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങളുമായി കളം നിറഞ്ഞു. ഒട്ടേറെ അവസരങ്ങളും സൃഷ്ടിച്ചു. കേരളം പന്തടക്കത്തിൽ മുന്നിൽ നിന്നെങ്കിലും ആദ്യം വലകുലുക്കി കൊണ്ട് പഞ്ചാബ് ഞെട്ടിച്ചു. 27-ാം മിനിറ്റിലാണ് ലക്ഷ്യം കണ്ടത്. ഒരു ഗോൾ വീണതോടെ കേരളം മുന്നേറ്റങ്ങൾ ശക്തമാക്കി. എന്നാൽ ആദ്യപകുതിയിൽ തിരിച്ചടിക്കാനായില്ല.

രണ്ടാം പകുതിയിൽ ഉണർന്നുകളിച്ച കേരളം രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സമനിലഗോൾ നേടി. മനോജ് എം ആണ് വലകുലുക്കിയത്. മിനിറ്റുകൾക്കകം കേരളം ലീഡുമെടുത്തു. 58-ാം മിനിറ്റിൽ മുഹമ്മദ് അജ്‌സലാണ് ഗോൾ നേടിയത്. അപ്രതീക്ഷിതമായി പിന്നിലായിപ്പോയതിന്റെ ഞെട്ടലിൽ നിന്ന് കരകയറും മുൻപേ തന്നെ മൂന്നാം ഗോശളുമെത്തി. അതോടെ പഞ്ചാബിന്റെ പതനം പൂർണമായി. 62-ാം മിനിറ്റിൽ അജ്

Back To Top