Flash Story
അണ്ണാ ഡിഎംകെയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ച് നടിഗൗതമി
മുന്‍പുള്ള പ്രതിപക്ഷം ചെയ്തത് പോലെ നിപയെ രാഷ്ട്രീയ ആയുധമാക്കാന്‍ തങ്ങള്‍ തയ്യാറല്ല: പിണറായി വിജയൻ
ശബരിമല സ്വർണ്ണക്കൊള്ളയിൽ പരിശോധനകൾക്കായി SIT സംഘം സന്നിധാനത്ത്.
നിപ പ്രതിരോധ പ്രവർത്തനത്തിൽ വീഴ്ചയില്ലെന്ന് ആരോഗ്യമന്ത്രി
കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര വളയം പിടിച്ചു സാരഥിയാകാൻ പോകുന്നത് പെരുമ്പാവൂർ ഡിപ്പോയിലെ വനിതാ ഡ്രൈവർ ഷീല..
കെ ബി പ്രദീപ് ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവെച്ചു; രാജി മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം
ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി മുരാരി ബാബു അന്തരിച്ചു; അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു
മുഖ്യമന്ത്രിക്കും കുടുംബത്തിനും വധഭീഷണി; കേസെടുത്ത് കന്റോണ്‍മെന്റ് പൊലീസ്
നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന നാല്‍പത്തിമൂന്നുകാരന്റെ നില ഗുരുതരം; കേന്ദ്ര സംഘം ഇന്നെത്തും


സിലാപത്തൂർ: സന്തോഷ് ട്രോഫി ഫുട്‌ബോളിൽ കേരളത്തിന് വിജയത്തുടക്കം. ആദ്യമത്സരത്തിൽ പഞ്ചാബിനെയാണ് കേരളം കീഴടക്കിയത്. ഒരു ഗോൾ പിന്നിട്ടുനിന്ന ശേഷം മൂന്നുഗോൾ തിരിച്ചടിച്ചാണ് കേരളം ജയിച്ചുകയറിയത്. മുഹമ്മദ് അജ്‌സൽ കേരളത്തിനായി ഇരട്ട ഗോളുകൾ നേടി.

മത്സരം ആരംഭിച്ചതുമുതൽ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങളുമായി കളം നിറഞ്ഞു. ഒട്ടേറെ അവസരങ്ങളും സൃഷ്ടിച്ചു. കേരളം പന്തടക്കത്തിൽ മുന്നിൽ നിന്നെങ്കിലും ആദ്യം വലകുലുക്കി കൊണ്ട് പഞ്ചാബ് ഞെട്ടിച്ചു. 27-ാം മിനിറ്റിലാണ് ലക്ഷ്യം കണ്ടത്. ഒരു ഗോൾ വീണതോടെ കേരളം മുന്നേറ്റങ്ങൾ ശക്തമാക്കി. എന്നാൽ ആദ്യപകുതിയിൽ തിരിച്ചടിക്കാനായില്ല.

രണ്ടാം പകുതിയിൽ ഉണർന്നുകളിച്ച കേരളം രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സമനിലഗോൾ നേടി. മനോജ് എം ആണ് വലകുലുക്കിയത്. മിനിറ്റുകൾക്കകം കേരളം ലീഡുമെടുത്തു. 58-ാം മിനിറ്റിൽ മുഹമ്മദ് അജ്‌സലാണ് ഗോൾ നേടിയത്. അപ്രതീക്ഷിതമായി പിന്നിലായിപ്പോയതിന്റെ ഞെട്ടലിൽ നിന്ന് കരകയറും മുൻപേ തന്നെ മൂന്നാം ഗോശളുമെത്തി. അതോടെ പഞ്ചാബിന്റെ പതനം പൂർണമായി. 62-ാം മിനിറ്റിൽ അജ്

Back To Top
onwin