Flash Story
അനധികൃത നിർമ്മാണം തടഞ്ഞ് നഗരസഭ:
കുട്ടികളുടെ ആരോഗ്യസംരക്ഷണം സർക്കാരിന്റെ മുഖ്യപരിഗണന: മന്ത്രി ബിന്ദു കൃഷ്ണ
ഡിസ്ക്കസ് ത്രോയിൽ കണ്ണൂരിൻ്റെ ഫൈസലിന്സ്വർണം
മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കേരളത്തിലെ ഏറ്റവും വലിയ സ്കൂൾതല ഫുട്ബോൾ ടൂർണമെന്റ് ‘വേണ്ട കപ്പു’മായി അലയൻസ് സർവീസസ് ഇന്ത്യ
വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് 2027: രജിസ്ട്രേഷൻ ആരംഭിച്ചു;
അധ്യാപനത്തെ ഒരു സർഗ്ഗാത്മക പ്രവർത്തനമായി ഉയർത്തിക്കാട്ടുകയും രാഷ്ട്രനിർമ്മാണത്തിൽ സംഭാവന നൽകുന്നവരായി അധ്യാപകരെ അംഗീകരിക്കുകയും ചെയ്യുന്ന കേന്ദ്ര സഹമന്ത്രിയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി
.കെ എസ്.ആർ.ടി.സിക്ക് ബസ്: കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ സംഘവുമായി ധാരണാപത്രം ഒപ്പുവെച്ചു
സേവാ സേതു അഭിയാൻ കൗൺസിലർമാരുടെ ശില്പശാല തിരുവനന്തപുരം മരാർജി ഭവനിൽ
ഇൻ്റർനാഷണൽ സീബെഡ് അതോറിറ്റിയുടെ കീഴിൽ ഇൻ്റർനാഷണൽ ഡീപ്-സീ മാക്രോഫൗണ ടാക്സോണമി സ്കൂൾ പരിപാടിയ്ക്ക് ആതിഥേയത്വം വഹിക്കാൻ CMLRE

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചതിനെതിരെ എസ്എഫ്‌ഐ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. എസ്എഫ്‌ഐ കേന്ദ്ര- സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മൂന്ന് വനിതാ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാളെ എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് എസ്എഫ്‌ഐ നടത്തും.

നൂറോളം എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് യൂണിവേഴ്‌സിറ്റി കോളജില്‍നിന്ന് പ്രതിഷേധ മാര്‍ച്ചുമായി സര്‍വകലാശാല ആസ്ഥാനത്തേക്ക് എത്തിയത്. പ്രതിഷേധക്കാരെ നേരിടാന്‍ പ്രധാന കവാടത്തിനു മുമ്പില്‍ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറി മുദ്രാവാക്യം വിളിച്ചു. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസിന്റെ ജലപീരങ്കി പ്രയോഗിച്ചു. പിന്നാലെ, എസ്എഫ്‌ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. ഒടുവില്‍ ലാത്തിച്ചാര്‍ജും. വനിതാ പ്രവര്‍ത്തകരെ അടക്കം പൊലീസ് വളഞ്ഞിട്ട് തല്ലി.

വനിതാ പ്രവര്‍ത്തകര്‍ക്ക് തലയ്ക്ക് മുഖത്തും പരുക്കേറ്റു. പ്രകോപനമില്ലാതെയായിരുന്നു പൊലീസ് മര്‍ദനം എന്ന് പരുക്കേറ്റ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതികരിച്ചു.

Back To Top
onwin