Flash Story
സ്പീക്കർ മുഖ്യമന്ത്രിയെ സന്ദർശിച്ചു
BDS വിദ്യാർത്ഥി നിഥിൻ രാജിന്റെ ആത്മഹത്യ :
പ്രശസ്ത ഫോട്ടോഗ്രാഫർ രഘു റായ് അന്തരിച്ചു
നിയമസഭാ ദിനമായ ഏപ്രില്‍ 27 (തിങ്കളാഴ്ച) രാവിലെ 10.00ന് നിയമസഭാ സമുച്ചയത്തിലെമഹാരഥന്‍മാരുടെ പ്രതിമകളില്‍ സ്പീക്കര്‍ എ. എന്‍. ഷംസീര്‍, പുഷ്പാര്‍ച്ചന നടത്തുന്നതാണ്.
മാരാർജി അനുസ്മരണം നടത്തി
മാധ്യമപ്രവർത്തകർക്ക് 20 ലക്ഷത്തിന്റെ ഇൻഷുറൻസും സഹകരണ സൊസൈറ്റിയും; ജെ.എം.എ സംഗമത്തിൽ നിർണ്ണായക പ്രഖ്യാപനങ്ങൾ
സ്ഫോടനം നടന്ന സ്ഥലം വീണ്ടും പരിശോധന, കഡാവർ നായ്ക്കളെ എത്തിച്ചു.
സ്ഫോടന സമയത്ത് വെടിക്കെട്ട് പുരയിൽ ഉണ്ടായിരുന്നത് 34 പേരെന്ന് പ്രാഥമിക നിഗമനം
പടക്കനിർമ്മാണ ശാലയിൽ ഉണ്ടായ സ്ഫോടനം മരണം 13 ആയി

പിഎം ശ്രീ പദ്ധതിയിൽ കേരളവും ഭാഗമാകണം എന്നാവശ്യപ്പെട്ട് എബിവിപി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിക്ക്  നിവേദനം നൽകി. കേന്ദ്ര സർക്കാർ/സംസ്ഥാന/കേന്ദ്രഭരണ പ്രദേശ സർക്കാരുകൾ/കെവിഎസ്, എൻവിഎസ് എന്നിവയുൾപ്പെടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിയന്ത്രിക്കുന്ന 14500-ലധികം പിഎം ശ്രീ സ്കൂളുകൾ വികസിപ്പിക്കുന്നതിനാണ് ഈ സംരംഭം ഉദ്ദേശിക്കുന്നത്. കേരളത്തിലെ 332 സ്കൂളുകൾ വികസിപ്പിക്കുന്നതിന് ഈ പദ്ധതി ആഗ്രഹിക്കുന്നു.2020 ലെ ദേശീയ വിദ്യാഭ്യാസ നയം വിഭാവനം ചെയ്യുന്നതുപോലെ, തുല്യതയും, എല്ലാവരെയും ഉൾക്കൊള്ളുന്നതും, ബഹുസ്വരവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനായി വിദ്യാർത്ഥികളെ ഇടപഴകുന്നവരും, ഉൽപ്പാദനക്ഷമതയുള്ളവരും, സംഭാവന ചെയ്യുന്നവരുമായി വളർത്തിയെടുക്കാൻ ഇത് സഹായിക്കും.

20 ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഈ പദ്ധതിയുടെ നേരിട്ടുള്ള ഗുണഭോക്താക്കളാകുമെന്ന് പ്രതീക്ഷിക്കുന്നു. സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിന്റെ വിവിധ മാനങ്ങളെക്കുറിച്ചുള്ള ധാരണയും നയം, പ്രയോഗം, നടപ്പാക്കൽ എന്നിവയെക്കുറിച്ചുള്ള അറിവും ഈ പദ്ധതി പ്രോത്സാഹിപ്പിക്കും. ഈ സ്കൂളുകളിൽ നിന്നുള്ള പഠനം രാജ്യത്തെ മറ്റ് സ്കൂളുകളിലേക്ക് വ്യാപിപ്പിക്കും.

2022-23 മുതൽ 2026-27 വരെയുള്ള 5 വർഷക്കാലയളവിലാണ് പദ്ധതിയുടെ തുടക്കം. എന്നാൽ നാം കേരളസംസ്ഥാനം ഇതിന്റെ ഭാഗമാകുന്നതിന് തയ്യാറാകാത്തതിനാൽ വൻ നഷ്ടമാണ് വിദ്യാഭ്യാസവകുപ്പിന് ഉണ്ടാകുന്നത്. നമ്മുടെ സ്കൂളുകൾക്ക് കേന്ദ്ര വിഹിതം ലഭിക്കുന്നതും അതുവഴി വിദ്യാഭ്യാസമേഖലയിൽ വലിയ തോതിലുള്ള വികസനത്തിനും കാരണമാകുന്നതുമാണ് പി എം ശ്രീ പദ്ധതി. ആയതിനാൽ നമ്മുടെ സംസ്ഥാനത്തിന്റെ പൊതു വിദ്യാഭ്യാസമേഖലയുടെ വികസനത്തിനും വിദ്യാർത്ഥകളുടെ വികസത്തിനും മുൻഗണന നൽകി ദ്രുത ഗതിയിൽ തന്നെ പി എം ശ്രീ പദ്ധതിയുടെ ഭാഗമാകണമെന്ന് ആവശ്യപ്പെട്ട് എബിവിപി സംസ്ഥാന സെക്രട്ടറി ഈ യു ഈശ്വര പ്രസാദ്, ദേശീയ നിർവാഹക സമിതി അംഗം ദിവ്യ പ്രസാദ്, സംസ്ഥാന സമിതി അംഗം ജി ഗോകുൽ എന്നിവർ ചേർന്ന് നിവേദനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Back To Top
onwin