Flash Story
ബ്രസീൽ ടീം ആദ്യമായി ഇന്ത്യയിൽ കളിക്കാൻ എത്തുന്നു.
കർക്കടക വാവുബലി: മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ അനു കുമാരി
ഓണം സ്‌പെഷ്യൽ എൻഫോഴ്സ്മെന്റ് ശക്തമാക്കും; മന്ത്രി എം ലിജു
പകർച്ചവ്യാധി പ്രതിരോധം മാധ്യമപ്രവർത്തകർക്കായി ശില്പശാല ബുധനാഴ്ച
ലോ കോളേജ് അസി : പ്രൊഫസർ നിയമന ഉത്തരവ് മുഖ്യമന്ത്രി വി ഡി സതീശൻ കൈമാറി
വ്യാജ ലോണ്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി കേരള പോലീസ്
കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനം 63-ാമത് സ്ഥാപക ദിനം ആഘോഷിച്ചു
ഭക്ഷ്യ -സിവില്‍ സപ്ളൈസ് വകുപ്പിന്റെയും സപ്ലൈ കോയുടെയും ഓണക്കാല മുന്‍ഒരുക്കങ്ങള്‍
കോട്ടയം മെഡിക്കല്‍ കോളജിൽ രോഗികളെ നിലത്തു കിടത്തുന്നത് ഒഴിവാക്കും-മന്ത്രി കെ. മുരളീധരന്‍.

കഴിഞ്ഞ നാല്പത്തഞ്ച് വർഷമായി തുടർ ഭരണം നടത്തി CPM തിരുവനന്തപുരം നഗരത്തിനെ തകർത്തുവെന്ന് ബിജെ പി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ ആരോപിച്ചു.

അഴിമതിയുടെ കൂത്തരങ്ങായി മാറിയ തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ ആര്യാ രാജേന്ദ്രനും സംഘവും നടത്തി വരുന്ന അഴിമതികളിൽ ഉടനടി നടപടി ഉണ്ടായില്ലങ്കിൽ സമരങ്ങളുടെ വേലിയേറ്റം ഉണ്ടാവുമെന്നും, കഴിഞ്ഞ നാലര വർഷമായി കോർപ്പറേഷനിൽ നടന്ന വിവിധ അഴിമതികളിൽ അന്വേക്ഷണം വഴി മുട്ടി നിൽക്കുന്നു എന്ന് ആരോപിച്ച് ബിജെ പി സിറ്റി ജില്ലാ കമ്മിറ്റി നടത്തിയ നഗര സഭാ മാർച്ച് ഉദ്ഘടനം ചെയ്ത് കൊണ്ട് കരമന ജയൻ പ്രഖ്യാപിച്ചു.

പിൻ വാതിൽ നിയമന അഴിമതി, പട്ടിക ജാതി ഫണ്ട് തട്ടിപ്പ്, ഗ്രൂപ്പ് ലോൺ തട്ടിപ്പ്, വീട്ടു കരം തട്ടിപ്പ്, കിച്ചൻ ബിൻ അഴിമതി, ലാപ്ടോപ്പ് അഴിമതി എന്നിവയിൽ അന്വേക്ഷണം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച് നടന്നത്.

കോർപ്പറേഷൻ ഭരണത്തിലെ അനാസ്ഥ കാരണം നഗരത്തിലെ പ്രധാന നദികൾ എല്ലാം മലിനമായെന്നും, ശംഖുമുഖത്തെ പൗരാണികമായ ആറാട്ട് മണ്ഡപം പോലും മേയർ നേരിട്ട് ദുരുപയോഗപ്പെടുത്തിയെന്നും, ഇപ്പോൾ അത് കടലിൽ ഒലിച്ചു പോകുന്ന അവസ്ഥയിലാണന്നും കരമന ജയൻ പറഞ്ഞു.

ബിജെ പി കോർപ്പറേഷൻ കൗൺസിലർ പാർട്ടി നേതാവ് എം. ആർ ഗോപൻ അധ്യക്ഷത വഹിച്ച മാർച്ചിൽ കൗൺസിലർമാരായ കരമന അജിത്ത്, ഗിരികുമാർ, തിരുമല അനിൽ, മറ്റ് ബിജെപി കൗൺസിലർമാർ, സംസ്ഥാന നേതാക്കളായ ശിവൻകുട്ടി, ജെ ആർ പദ്മകുമാർ,ജില്ലാ നേതാക്കളായ പാപ്പനം കോട് സജി, സിമി ജ്യോതിഷ്, മറ്റു ജില്ലാ നേതാക്കൾ പങ്കെടുത്തു.

Back To Top
onwin