Flash Story
സന്നിധാനത്തെ കാർത്തിക ദീപം
ഇന്ന് തൃകാർത്തിക
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസിൽ പരാതി നൽകിയ യുവതിയുടെ വിശദാംശങ്ങൾ പൊലീസിന് ലഭിച്ചു;മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
ഡിസംബർ 4 നാവികസേന ദിനം :
ബ്ലൂ  എക്കോണമിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിൽ  നാവികസേനയുടെ പങ്ക് നിർണായകം: രാഷ്ട്രപതി.
വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ അതത് ജില്ലകളിൽ പൊതു അവധി ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം
രാഹുല്‍ മാങ്കൂട്ടത്തില്‍ രക്ഷപ്പെട്ടത് നടിയുടെ കാറില്‍ തന്നെ: യുവനടിയെ ഉടന്‍ ചോദ്യംചെയ്യും
രാഷ്ട്രപതിയുടെ സന്ദർശനം: നഗരത്തിൽ ഗതാഗത നിയന്ത്രണം
നാശം വിതച്ച് ദിത്വ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ 334 മരണം, തമിഴ്നാട്ടിലും ആന്ധ്രയിലും ശക്തമായ മഴ തുടരുന്നു

കഴിഞ്ഞ നാല്പത്തഞ്ച് വർഷമായി തുടർ ഭരണം നടത്തി CPM തിരുവനന്തപുരം നഗരത്തിനെ തകർത്തുവെന്ന് ബിജെ പി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ ആരോപിച്ചു.

അഴിമതിയുടെ കൂത്തരങ്ങായി മാറിയ തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ ആര്യാ രാജേന്ദ്രനും സംഘവും നടത്തി വരുന്ന അഴിമതികളിൽ ഉടനടി നടപടി ഉണ്ടായില്ലങ്കിൽ സമരങ്ങളുടെ വേലിയേറ്റം ഉണ്ടാവുമെന്നും, കഴിഞ്ഞ നാലര വർഷമായി കോർപ്പറേഷനിൽ നടന്ന വിവിധ അഴിമതികളിൽ അന്വേക്ഷണം വഴി മുട്ടി നിൽക്കുന്നു എന്ന് ആരോപിച്ച് ബിജെ പി സിറ്റി ജില്ലാ കമ്മിറ്റി നടത്തിയ നഗര സഭാ മാർച്ച് ഉദ്ഘടനം ചെയ്ത് കൊണ്ട് കരമന ജയൻ പ്രഖ്യാപിച്ചു.

പിൻ വാതിൽ നിയമന അഴിമതി, പട്ടിക ജാതി ഫണ്ട് തട്ടിപ്പ്, ഗ്രൂപ്പ് ലോൺ തട്ടിപ്പ്, വീട്ടു കരം തട്ടിപ്പ്, കിച്ചൻ ബിൻ അഴിമതി, ലാപ്ടോപ്പ് അഴിമതി എന്നിവയിൽ അന്വേക്ഷണം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച് നടന്നത്.

കോർപ്പറേഷൻ ഭരണത്തിലെ അനാസ്ഥ കാരണം നഗരത്തിലെ പ്രധാന നദികൾ എല്ലാം മലിനമായെന്നും, ശംഖുമുഖത്തെ പൗരാണികമായ ആറാട്ട് മണ്ഡപം പോലും മേയർ നേരിട്ട് ദുരുപയോഗപ്പെടുത്തിയെന്നും, ഇപ്പോൾ അത് കടലിൽ ഒലിച്ചു പോകുന്ന അവസ്ഥയിലാണന്നും കരമന ജയൻ പറഞ്ഞു.

ബിജെ പി കോർപ്പറേഷൻ കൗൺസിലർ പാർട്ടി നേതാവ് എം. ആർ ഗോപൻ അധ്യക്ഷത വഹിച്ച മാർച്ചിൽ കൗൺസിലർമാരായ കരമന അജിത്ത്, ഗിരികുമാർ, തിരുമല അനിൽ, മറ്റ് ബിജെപി കൗൺസിലർമാർ, സംസ്ഥാന നേതാക്കളായ ശിവൻകുട്ടി, ജെ ആർ പദ്മകുമാർ,ജില്ലാ നേതാക്കളായ പാപ്പനം കോട് സജി, സിമി ജ്യോതിഷ്, മറ്റു ജില്ലാ നേതാക്കൾ പങ്കെടുത്തു.

Back To Top