Flash Story
ബ്രസീൽ ടീം ആദ്യമായി ഇന്ത്യയിൽ കളിക്കാൻ എത്തുന്നു.
കർക്കടക വാവുബലി: മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ അനു കുമാരി
ഓണം സ്‌പെഷ്യൽ എൻഫോഴ്സ്മെന്റ് ശക്തമാക്കും; മന്ത്രി എം ലിജു
പകർച്ചവ്യാധി പ്രതിരോധം മാധ്യമപ്രവർത്തകർക്കായി ശില്പശാല ബുധനാഴ്ച
ലോ കോളേജ് അസി : പ്രൊഫസർ നിയമന ഉത്തരവ് മുഖ്യമന്ത്രി വി ഡി സതീശൻ കൈമാറി
വ്യാജ ലോണ്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി കേരള പോലീസ്
കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനം 63-ാമത് സ്ഥാപക ദിനം ആഘോഷിച്ചു
ഭക്ഷ്യ -സിവില്‍ സപ്ളൈസ് വകുപ്പിന്റെയും സപ്ലൈ കോയുടെയും ഓണക്കാല മുന്‍ഒരുക്കങ്ങള്‍
കോട്ടയം മെഡിക്കല്‍ കോളജിൽ രോഗികളെ നിലത്തു കിടത്തുന്നത് ഒഴിവാക്കും-മന്ത്രി കെ. മുരളീധരന്‍.

കരമനയിൽ ടിവിഎസ് ഷോറൂം മാനേജർ മാധ്യമ പ്രവർത്തകയെയും ക്യാമറാമാനെയും കൈയേറ്റം ചെയ്തതിൽ തിരുവനന്തപുരം പ്രസ് ക്ലബ് പ്രതിഷേധിച്ചു. വിസ്മയ ന്യൂസ് റിപ്പോർട്ടർ അനശ്വര, ക്യാമറാമാൻ അനിൽ എന്നിവർക്ക് നേരെയാണ് ആക്രമണം നടന്നത്. നീറമൺകര ടിവിഎസ് കതിർ ഷോറൂമിൽ നിന്ന് വാങ്ങിയ ഇരുചക്ര വാഹനം ഒരാഴ്ചയ്ക്കകം കേടായ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെയായിരുന്നു ആക്രമണം. വനിതാ റിപ്പോർട്ടറെ അസഭ്യം പറയുകയും പിടിച്ച് തള്ളുകയും ചെയ്തു. ക്യാമറ നശിപ്പിക്കാൻ ശ്രമിക്കുകയും ക്യാമറാ മാനെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തു. സ്ഥലത്ത് എത്തിയ കരമന പൊലീസ് അക്രമികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് തിരുവനന്തപുരം പ്രസ് ക്ലബ് പ്രസി‍ഡന്റ് പി ആർ പ്രവീൺ, സെക്രട്ടറി എം രാധാകൃഷ്ണൻ എന്നിവർ ആവശ്യപ്പെട്ടു.

Back To Top
onwin