Flash Story
വിദ്യാര്‍ത്ഥികളുടെ സമരത്തെ മോദി ഭരണകൂടം ചോരയില്‍ മുക്കിക്കൊല്ലുന്നു: മുന്‍ കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍.
യുക്രൈനിൽ കൊല്ലപ്പെട്ട മർച്ചൻ്റ് നേവി ജീവനക്കാരൻ അഖിൽ ജോയലിൻ്റെ വീട് ജില്ലാ കളക്ടർ സന്ദർശിച്ചു
കർഷകരുടെ ക്ഷേമത്തിന് സർക്കാർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും- മന്ത്രി മോൻസ് ജോസഫ്
കർഷകരുടെ ക്ഷേമത്തിന് സർക്കാർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും- മന്ത്രി മോൻസ് ജോസഫ്
നെന്മാറ കൊലക്കേസ് പ്രതി ചെന്തമരക്ക് വധശിക്ഷ. 20 ലക്ഷം രൂപ പിഴയും
ചരിത്രത്തിലെ നാഴികക്കല്ലായി മാറുന്നു വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ സമ്പൂർണ എക്സീം.
പി.എസ് ശാന്തകുമാർ ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ
ഓപ്പറേഷൻ തൂഫാൻമെഗാ ക്യാമ്പയിൻ ഉദ്ഘാടനംഷിഫ കൺവെൻഷൻ സെന്ററിൽമന്ത്രി രമേശ്‌ ചെന്നിത്തല നിർവഹിച്ചു
തിരുവനന്തപുരം മാറ്റത്തിൻ്റെ പാതയിൽസി പി എമ്മിന് സമനില തെറ്റികെ. ബി ഉത്തം കുമാർ

തിരുവനന്തപുരം :
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് തിരുവനന്തപുരം ജില്ലയിൽ ഒരു നിയമസഭ സീറ്റ് വാങ്ങിച്ചേക്കും എന്നറിയുന്നു അവരുടെ പഴയ സീറ്റായ തിരുവനന്തപുരം സെൻട്രൽ നിയോജകമണ്ഡലം ആയിരിക്കും വാങ്ങിക്കുക. ഇതിന്റെ ചർച്ചകൾ നടന്നു വരുന്നതായി അറിയുന്നു സീറ്റ് കിട്ടുകയാണെങ്കിൽ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ തിരുവനന്തപുര ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദ് ആയിരിക്കും മത്സരിക്കുക. നേരത്തെ പി എ മുഹമ്മദ് കണ്ണ് എംഎൽഎ മത്സരിച്ച് രണ്ട് പ്രാവശ്യം വിജയിച്ച സീറ്റാണ് .ആന്റണി രാജു എംഎൽഎ സ്ഥാനം നഷ്ടപ്പെടുന്ന സ്ഥിതിക്ക് അടുത്ത തവണ വെസ്റ്റ് മണ്ഡലത്തിൽ മത്സരിക്കാൻ സാധ്യതയില്ല. അങ്ങനെ വരികയാണെങ്കിൽ ഒരു തീരപ്രദേശത്ത്കാരനെ മത്സരിപ്പിക്കാനാണ് യുഡിഎഫിന് ഇപ്പോഴത്തെ തീരുമാനം. നാളെ കോഴിക്കോട് നടക്കുന്ന മുസ്ലിംലീഗിന്റെ സംസ്ഥാന പ്രവർത്തകസമിതി യോഗം ഈ സീറ്റിനെ കുറിച്ച് ചർച്ച നടത്തുമെന്ന് അറിയുന്നു. മുസ്ലിംലീഗിന്റെ തിരുവനന്തപുരം ജില്ലാ നിരീക്ഷകരായ അലവി സാഹിബും പാർട്ടി വൈസ് പ്രസിഡന്റുമായ സിപി ബാവാ ഹാജിയുമായും പാണക്കാട് തങ്ങൾ ഇക്കാര്യം ചർച്ച നടത്തിയതായി അറിയുന്നു. തിരുവനന്തപുരം സെൻട്രൽ നിയോജകമണ്ഡലം തിരിച്ചു വാങ്ങിക്കണം എന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി നേരത്തെ നടന്ന മുസ്ലീംലീഗ് യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം യുഡിഎഫിന്റെ സജീവ പരിഗണനയിലാണ് യുഡിഎഫിന് നേരത്തെ വേരോട്ടം ഉണ്ടായിരുന്ന മണ്ഡലങ്ങളിൽ ഒന്നാണ് സെൻട്രൽ നിയോജകമണ്ഡലം മുൻ കെപിസിസി പ്രസിഡന്റ് എംഎം ഹസ്സനും, അന്തരിച്ച മുൻതുറമുഖ വകുപ്പ് മന്ത്രിയും സിഎംപി നേതാവുമായി എം വി രാഘവൻ തുടങ്ങിയവർ മത്സരിച്ചു. വൻഭൂരിപക്ഷത്തിൽ ജയിച്ച സീറ്റാണ് അന്നത്തെ യുഡിഎഫ് നേതാവായിരുന്ന ആന്റണി രാജു പിന്നീട് മത്സരിച്ച് വിജയിച്ചത്. ബീമാപള്ളി,പൂന്തുറ, വലിയതുറ, ശങ്കുമുഖം, വള്ളക്കടവ്, വെട്ടുകാട് തുടങ്ങിയ തീരെ പ്രദേശങ്ങൾ അടങ്ങുന്ന സ്ഥലമാണ് സെൻട്രൽ നിയോജക മണ്ഡലം. കോൺഗ്രസിന്റെ സ്ഥാനാർത്ഥികളായി കരുണാകരന്റെ മകൻ കെ മുരളീധരനും ടീ ശരത് ചന്ദ്രപ്രസാദും മുൻമന്ത്രി വിഎസ് ശിവകുമാറും ഈ സീറ്റിനായി രംഗത്തുണ്ട് തീരപ്രദേശത്തെ ഒരു വനിതയെ നിർത്താനാണ് കോൺഗ്രസിന്റെ ഇപ്പോഴത്തെ തീരുമാനം എന്നറിയുന്നു രാഹുൽ ഗാന്ധിയുടെ നോമിനി ആയിരിക്കും അങ്ങനെ വന്നാൽ മത്സരിക്കുക.

Back To Top
onwin