Flash Story
ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളവും തമിഴ്നാടും കൈകോർക്കുന്നു; മുഖ്യമന്ത്രി ജോസഫ് വിജയുമായി രമേശ് ചെന്നിത്തലയുടെ കൂടിക്കാഴ്ച
തിക്കോടി പഞ്ചായത്തില്‍ സ്‌റ്റേഡിയം നിര്‍മിക്കാനുദ്ദേശിക്കുന്ന പ്രദേശം മന്ത്രി ഒ ജെ ജനീഷ് സന്ദര്‍ശിക്കുന്നു.
വ്യാജ മാരത്തോണ്‍ രജിസ്ട്രേഷന്‍ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്
വിയറ്റ്നാം ബോട്ട് അപകടം: മരിച്ചവരുടെ മൃതദേഹങ്ങൾ ഹോ ചി മിൻ സിറ്റിയിൽ എത്തിച്ചു; ഉടൻ ഇന്ത്യയിലേക്ക് എത്തിക്കും
കഴക്കൂട്ടം സൈനിക സ്കൂളിൽ ഭൂഗോള പ്രദക്ഷിണത്തെയും എവറസ്റ്റ് പര്യവേഷണത്തെയും കുറിച്ച് പ്രഭാഷണം സംഘടിപ്പിച്ചു
വിഖ്യാത ഗായിക എസ് ജാനകി അന്തരിച്ചു
ഫിറ്റ്നസ് ഇല്ലാത്ത സ്‌കൂളുകൾക്കെതിരെ അടിയന്തര നടപടി വേണം: മുൻ മന്ത്രി വി. ശിവൻകുട്ടി
ദക്ഷിണേന്ത്യ ലഹരിവിമുക്തമാക്കാൻ ‘ഓപ്പറേഷൻ തൂഫാൻ’ ; ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തിൽ ഡിജിപിമാരുടെ അന്തർസംസ്ഥാന യോഗംചേർന്നു.
കള്ളാടി മണ്ണിടിച്ചിൽ മരണം ഏഴായി

തിരുവനന്തപുരം: എഡിജിപി എം.ആർ.അജിത് കുമാറിന് വീണ്ടും അസാധാരണ സംരക്ഷണം തീർത്ത് സർക്കാർ. തൃശൂർ പൂരം കലക്കലിലും പി വിജയനെതിരെ വ്യാജ മൊഴി നൽകിയതിലും അജിത് കുമാറിനെതിരെ നടപടിയാവശ്യപ്പെട്ടുള്ള മുൻ ഡിജിപിയുടെ റിപ്പോർട്ടുകൾ സർക്കാർ മടക്കി. രണ്ടിലും പുതിയ ഡിജിപിയോട് വീണ്ടും അഭിപ്രായം തേടി.

പൂരം കലക്കലിൽ സർക്കാർ പ്രഖ്യാപിച്ചത് ത്രിതല അന്വേഷണം. പൂരം കലങ്ങുമ്പോള്‍ തൃശൂരിലുണ്ടായിരുന്ന എഡിജിപി എം.ആർ.അജിത് കുമാർ, മന്ത്രി കെ.രാജൻ വിളിച്ചിട്ട് പോലും ഫോണ്‍ പോലുമെടുത്തില്ലെന്ന് മുൻ സംസ്ഥാന പൊലിസ് മേധാവി ഷെയ്ക്ക് ദർവേസ് സാഹിബ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. കൃത്യവിലോപം നടത്തിയ എഡിജിപിക്കെതിരെ ഉചിതമായ നടപടി വേണമെന്ന് റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ ആഭ്യന്തര സെക്രട്ടറിയും ശുപാർശ ചെയ്തു.

സ്വർണ കള്ളകടത്തുകാരുമായി ഇൻറലിജൻസ് എഡിജിപി പി.വിജയന് ബന്ധമുണ്ടെന്ന് വ്യാജമൊഴി നൽകിയതിലും നിയമനടപടിക്ക് അനുമതി തേടിയാണ് ഡിജിപിക്ക് റിപ്പോർട്ട് നൽകിയത്. അജിതിനെതിരെ എന്ത് നടപടി ഉണ്ടാകുമെന്ന ആകാംക്ഷക്കിടെ റിപ്പോർട്ടുകൾ മടക്കി സർക്കാർ. മുതിർന്ന ഡിജിപി നൽകിയ റിപ്പോർട്ടിൽ വീണ്ടും അഭിപ്രായം തേടുന്നത് അസാധാരണ നടപടി.

Back To Top
onwin