Flash Story
അങ്കമാലി കിടങ്ങൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ആനയിടഞ്ഞു. പാപ്പാനെ ചവിട്ടി കൊന്നു.
സ്പീക്കർ മുഖ്യമന്ത്രിയെ സന്ദർശിച്ചു
BDS വിദ്യാർത്ഥി നിഥിൻ രാജിന്റെ ആത്മഹത്യ :
പ്രശസ്ത ഫോട്ടോഗ്രാഫർ രഘു റായ് അന്തരിച്ചു
നിയമസഭാ ദിനമായ ഏപ്രില്‍ 27 (തിങ്കളാഴ്ച) രാവിലെ 10.00ന് നിയമസഭാ സമുച്ചയത്തിലെമഹാരഥന്‍മാരുടെ പ്രതിമകളില്‍ സ്പീക്കര്‍ എ. എന്‍. ഷംസീര്‍, പുഷ്പാര്‍ച്ചന നടത്തുന്നതാണ്.
മാരാർജി അനുസ്മരണം നടത്തി
മാധ്യമപ്രവർത്തകർക്ക് 20 ലക്ഷത്തിന്റെ ഇൻഷുറൻസും സഹകരണ സൊസൈറ്റിയും; ജെ.എം.എ സംഗമത്തിൽ നിർണ്ണായക പ്രഖ്യാപനങ്ങൾ
സ്ഫോടനം നടന്ന സ്ഥലം വീണ്ടും പരിശോധന, കഡാവർ നായ്ക്കളെ എത്തിച്ചു.
സ്ഫോടന സമയത്ത് വെടിക്കെട്ട് പുരയിൽ ഉണ്ടായിരുന്നത് 34 പേരെന്ന് പ്രാഥമിക നിഗമനം


സാധാരണഗതിയിൽ കേരളത്തിനകത്തും പുറത്തുമുള്ള നിരവധി പുണ്യകേന്ദ്രങ്ങളിൽ ഒത്തുകൂടി വാവുബലി ചടങ്ങുകൾ അനുഷ്ഠിക്കുകയാണ് പതിവ്.

ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ പൈതൃകത്തെ തൊട്ടുണർത്തുന്നതും തൻ്റെ പൂർവ്വികരെ സ്മരിക്കുന്നതിനുള്ള സന്ദർഭമാണ് വാവുബലി. ഒപ്പം അനാദിയായ ഹൈന്ദവ പാരമ്പര്യം തലമുറകളിൽ നിന്നും തലമുറകളിലേയ്ക്ക് ഒരു ഗംഗാപ്രവാഹം പോലെ ഒഴുകിയെത്തിയത് ഇത്തരം ആചാരാനുഷ്ഠാനങ്ങളിലൂടെയായിരുന്നു.

ഒരു വർഷത്തിൽ 12 കറുത്തവാവുകളാണ്(അമാവാസി).
അതിൽ മൂന്നെണ്ണം വളരെ പ്രധാനപ്പെട്ട കറുത്തവാവുകളാണ്. തുലാം, കുംഭം, കർക്കിടകം എന്നീ മാസങ്ങളിലേതാണവ.

മലയാള മാസങ്ങളിൽ തുലാമാസത്തിലെ കറുത്തവാവ് ദിവസം സങ്കൽപ്പപ്രകാരം ഭൂലോകം അന്ന് പിതൃലോകത്തിന് വളരെ അരികിലെത്തുമെന്നാണ് പറയപ്പെടുന്നത്. മരിച്ചുപോയ പിതൃക്കൾ പെട്ടെന്ന് വന്ന് നമ്മുടെ പിതൃബലി ഏറ്റുവാങ്ങി അനുഗ്രഹം ചൊരിയുമത്രേ!

അടുത്തത് കുംഭമാസത്തിലെ കറുത്തവാവ്. ഈരേഴ് പതിനാല് ലോകത്തേയും രക്ഷിക്കാൻ കാളകൂട വിഷം കുടിച്ച് മയങ്ങിക്കിടക്കുന്ന ശ്രീപരമശിവനെ രക്ഷിക്കാൻ വേണ്ടി പഞ്ചാക്ഷരീമന്ത്രം അഖണ്ഡനാമജപമായി നടത്തുന്ന ശിവരാത്രി.

രാത്രിയിൽ മനുഷ്യരുടെ കൂടെ ദേവന്മാർ, യക്ഷന്മാർ, കിന്നരന്മാർ, നമ്മുടെ പിതൃക്കൾ മുതലായ ഈരേഴുപതിനാല് ലോകത്തിൽ നിന്നുമുള്ളവർ ഭൂമിയിൽനിന്ന് ഈ നാമജപത്തിൽ പങ്കുകൊള്ളും എന്നാണ് വിശ്വാസം! മയക്കത്തിൽ നിന്നും ഉണർന്ന് കൈലാസത്തിലേയ്ക്ക് ദേവന്മാരും യക്ഷകിന്നരന്മാരും തിരിച്ചുപോകും.
എന്നാൽ പിതൃക്കൾ മാത്രം ഭൂമിയിൽ തങ്ങുമത്രെ! നമ്മൾ ജനിപ്പിച്ച് വളർത്തിയ മക്കൾ ബലിയിടാൻ വരുമെന്ന് ആശിച്ച് കാത്തിരിക്കുമത്രേ. വന്നവർ ബലിയൂട്ടി തിരിച്ചുപോകും.ബലിയിടാൻ വരാത്തവരുടെ പിതൃക്കളുടെ ദുഃഖം ജീവിച്ചിരിക്കുന്നവർക്ക് മാനസികമാരും ശാരീരികമായും രോഗമായി മാറുമെന്നും പറയപ്പെടുന്നു.

കർക്കിടകവാവിന് മുഴുവൻ ഹൈന്ദവ വിശ്വാസികളും അവരവരുടെ വീടുകളിൽ ബലിച്ചടങ്ങുകൾ നടത്തി നമ്മുടെ ആചാരാനുഷ്‌ഠാനങ്ങളെ, സംസ്ക്കാരത്തെ കെടാത്ത ഒരു യാഗാഗ്നിയായി പ്രോജ്ജ്വലിപ്പിക്കും.

അഥവാ, ഏതെങ്കിലും കാരണവശാൽ പിതൃബലിയൂട്ടാൻ സാധിക്കാതെ വന്നാൽ അന്നേദിവസം സമീപത്തുള്ള ശിവക്ഷേത്രത്തിൽ തിലഹോമം നടത്തിയാലും മതി.

🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

Back To Top
onwin