Flash Story
അങ്കമാലി കിടങ്ങൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ആനയിടഞ്ഞു. പാപ്പാനെ ചവിട്ടി കൊന്നു.
സ്പീക്കർ മുഖ്യമന്ത്രിയെ സന്ദർശിച്ചു
BDS വിദ്യാർത്ഥി നിഥിൻ രാജിന്റെ ആത്മഹത്യ :
പ്രശസ്ത ഫോട്ടോഗ്രാഫർ രഘു റായ് അന്തരിച്ചു
നിയമസഭാ ദിനമായ ഏപ്രില്‍ 27 (തിങ്കളാഴ്ച) രാവിലെ 10.00ന് നിയമസഭാ സമുച്ചയത്തിലെമഹാരഥന്‍മാരുടെ പ്രതിമകളില്‍ സ്പീക്കര്‍ എ. എന്‍. ഷംസീര്‍, പുഷ്പാര്‍ച്ചന നടത്തുന്നതാണ്.
മാരാർജി അനുസ്മരണം നടത്തി
മാധ്യമപ്രവർത്തകർക്ക് 20 ലക്ഷത്തിന്റെ ഇൻഷുറൻസും സഹകരണ സൊസൈറ്റിയും; ജെ.എം.എ സംഗമത്തിൽ നിർണ്ണായക പ്രഖ്യാപനങ്ങൾ
സ്ഫോടനം നടന്ന സ്ഥലം വീണ്ടും പരിശോധന, കഡാവർ നായ്ക്കളെ എത്തിച്ചു.
സ്ഫോടന സമയത്ത് വെടിക്കെട്ട് പുരയിൽ ഉണ്ടായിരുന്നത് 34 പേരെന്ന് പ്രാഥമിക നിഗമനം

നെയ്യാറ്റിൻകര: അശാസ്ത്രീയമായ ഓട നിർമ്മാണവും റോഡ് നിർമ്മാണവും കാരണം പെരുങ്കടവിളയിൽ ചെറു മഴയത്ത് പോലും പല ഭാഗങ്ങളിലും വെള്ളക്കെട്ട് ദുരിതം. ഇന്നലെ പെയ്ത മഴയിൽ പെരുങ്കടവിള ആശുപത്രി കവലയിൽ പഴമല റോഡ് തിരിയുന്ന ഭാഗത്ത് വലിയ വെള്ളക്കെട്ടാണ് അനുഭവപ്പെട്ടത്. ഇതു കാരണം സമീപത്തെ വീടുകൾ വെള്ളം കയറുമെന്ന മീഷണിയിലായി. അടുത്തിടെ നവീകരണത്തിൻ്റെ ആദ്യഘട്ടം പുർത്തിയായ അമരവിള ആര്യൻകോട് ഹൈടെക് റോഡിലാണ് വെള്ളം നിറഞ്ഞത്‌. തെള്ളുക്കുഴി മേൽക്കോണം പുനയൽക്കോണം തുടങ്ങി ഒരു കിലോമീറ്ററോളം ചുറ്റളവ് വരുന്ന പ്രദേശത്തെ മഴവെള്ളം ഇതുവഴി ഒഴുകി നീങ്ങുന്നത് അഞ്ചടിയോളം മാത്രം വീതി വരുന്ന പുനയൽക്കോണത്ത് നിന്നാരംഭിക്കുന്ന ചെറുതോടിലൂടെയാണ്. തോട് പെരുങ്കടവിള ചന്തനടയിലെത്തുമ്പോൾ ബ്ലോക്ക് നട മന്നം നഗർ നെല്ലിക്കാല എന്നീ ഭാഗങ്ങളിലെ വെള്ളം കൂടി എത്തിച്ചേരുമ്പോൾ തോടും ചന്തക്ക് പിന്നിലായുള്ള ഭാഗത്തെ വീടുകളും കൃഷിയിടങ്ങളും വെള്ളത്തിനടയിലാവും. ഇത്രയും വെള്ളം പെരുങ്കടവിള മാമ്പഴക്കര റോഡ് മുറിച്ചു കടക്കുവാനുള്ളത് പഴയ ചെക്ക് പോസ്റ്റ് ജംഗ്ഷന് സമീപത്തെ ഒന്നര അടി വ്യാസമുള്ള പൈപ്പും കാടുമൂടി വീതി കുറഞ്ഞ തോടും മാത്രമാണ്. ഇവിടം നിറഞ്ഞ് റോഡിന് മുകളിലൂടെ വെള്ളം മറിഞ്ഞുപായുമ്പോൾ ഈ ഭാഗത്തെ വീടുകൾ, കടകൾ, സർക്കാർ വൃദ്ധ വിശ്രമ മന്ദിരം എന്നിവിടങ്ങളിൽ വെള്ളം നിറയുന്നത് പതിവാണ്. ചെറുമഴയിൽ പോലും ഇവിടുത്തെ വെള്ളക്കെട്ട് വലിയ നാശനഷ്ടങ്ങളാണ് വരുത്തുന്നത്. ഇവിടെ മുൻപുണ്ടായിരുന്ന കുളം നിഖത്തിയാണ് സർക്കാർ വൃദ്ധ വിശ്രമ മന്ദിരം സ്ഥാപിച്ചതും. പെരുങ്കടവിള ആശുപത്രി കവലയിൽ ശാസ്ത്രീയമായി വെള്ളം തോട്ടിലേക്ക് ഒഴുക്കാനും, പെരുങ്കടവിള ജംഗ്ഷനിൽ എത്തുന്ന വെള്ളം മഞ്ചാടിത്തലയ്ക്കൽ തോട്ടിലേക്കൊഴുക്കാനും, കാനറാ ബാങ്കിന് സമീപത്ത് റോഡ് മുറിച്ച് വെള്ളം കടന്നുപോകുവാൻ വലിയ പൈപ്പ് സ്ഥാപിക്കലുമാണ് പ്രശ്നത്തിന് പരിഹാരമെന്ന് നാട്ടുകാർ പറയുന്നു.

കഴിഞ്ഞ ദിവസം പെയ്ത മഴയിൽ പെരുങ്കടവിള ആശുപത്രി കവലയിൽ പഴമല റോഡ് തിരിയുന്ന ഭാഗത്ത് വെള്ളം നിറഞ്ഞപ്പോൾ.

Back To Top
onwin